ദിഷ രവി കൂടുതൽ കുരുക്കിലേക്ക് ...ദിഷാ രവിയ്‌ക്കെതിരായ തെളിവുകള്‍ മൊബൈല്‍ ഫോണില്‍നിന്ന് ലഭിച്ചിട്ടുണ്ടെന്നും പോലീസ് ..

ഇന്ത്യയ്‌ക്കെതിരെ ആസൂത്രിതമായി നടത്തുന്ന ഏതൊരു നീക്കവും കുറ്റകരമാണ് .അത്തരത്തിൽ നിർണായകമായ ഒരു അന്വേഷണമാണ് ഡൽഹി പോലീസ് കർഷക സമരവുമായി ബന്ധപ്പെട്ട ടൂൾ കിറ്റ് വിവാദത്തിൽ വ്യക്തമാക്കുന്നത് .
സാമൂഹ്യ മാധ്യമങ്ങളുടെ സഹായത്തോടെ കേന്ദ്ര സർക്കാരിനെ ബോധപൂർവ്വം അപമാനിക്കാനും ,കർഷകരെ ഉപദ്രവിക്കുകയാണ് എന്ന തരത്തിൽ തെറ്റായ സന്ദേശം ആഗോള തരത്തിൽ ട്വിറ്ററിലൂടെ നൽകാനും അതുവഴി ദേശവിരുദ്ധത പറയാൻ ശ്രമിച്ചതിന് പിന്നിൽ ഇന്ത്യക്കാരുടെ കറുത്ത കരങ്ങളുമുണ്ട് എന്നത് രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് .
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കു മുമ്പേ ദിഷ അടക്കമുള്ളവര്‍ സൂം മീറ്റിങ് നടത്തിയെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ട്.ദിഷാ രവിയ്‌ക്കെതിരായ തെളിവുകള്‍ മൊബൈല്‍ ഫോണില്‍നിന്ന് ലഭിച്ചിട്ടുണ്ടെന്നും പോലീസ് അവകാശപ്പെട്ടു. ദിഷയെ അറസ്റ്റ് ചെയ്തതില്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ട് എന്നും ദിഷയുടെ അമ്മയുടെ സാന്നിധ്യത്തിലാണ് അവരെ അറസ്റ്റ് ചെയ്തതെന്നും പോലീസ് പറഞ്ഞു.
ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷയെ ഡല്‍ഹിയില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയപ്പോൾ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തു വന്നിരുന്നു.ഖാലിസ്ഥാൻ ബന്ധമുള്ള സംഘടനയുമായി ബന്ധപ്പെടുത്തുന്ന തരത്തിലുള്ള അതിനിർണായകമായ ചില കണ്ടെത്തലുകൾ ടൂൾ കിറ്റ് വിതരണത്തെ സംബന്ധിച്ച് കണ്ടെത്തിയിരുന്നു.
കര്‍ഷകസമരവുമായി ബന്ധപ്പെട്ട് ജനുവരി 26ന് നടന്ന ട്രാക്ടര്‍ റാലിക്ക് മുന്നോടിയായി ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവി, പോലീസ് അന്വേഷിക്കുന്ന നിഖിത ജേക്കബ്, ശന്തനു എന്നിവര്‍ അടക്കമുള്ളർ സൂം മീറ്റിങ്ങില്‍ പങ്കെടുത്തിരുന്നെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി .
ടൂള്‍ കിറ്റ് കേസില്‍ ദിഷ രവിയെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഡല്‍ഹി പോലീസ് ഇക്കാര്യം വിശദീകരിച്ചത്.ഇതോടെയാണ് കേസ് അന്വേഷണത്തിന്റ മട്ടും ഭാവവും മാറിയയത് .
കാനഡയില്‍ പ്രവര്‍ത്തിക്കുന്ന പുനീത് എന്ന സ്ത്രീയാണ് ദിഷ രവി, നികിത ജേക്കബ്, ശന്തനു എന്നിവരെ ഖലിസ്ഥാന്‍ ബന്ധമുള്ള പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ എന്ന സംഘടനയുമായി ബന്ധപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ജനുവരി 11ന് ഇവര്‍ സൂം മീറ്റിങ്ങില്‍ പങ്കെടുത്തു. ഈ മൂന്നുപേരും ചേര്‍ന്നാണ് ടൂള്‍കിറ്റ് തയ്യാറാക്കുകയും ഇതില്‍ തിരുത്തലുകള്‍ വരുത്തുന്നതിനായി മറ്റുള്ളവര്‍ക്ക് ഇവർ കൈമാറുകയും ചെയ്തത്.
ദിഷാ രവിയ്‌ക്കെതിരായ തെളിവുകള്‍ മൊബൈല്‍ ഫോണില്‍നിന്ന് ലഭിച്ചിട്ടുണ്ടെന്നും പോലീസ് അവകാശപ്പെട്ടിട്ടുണ്ട് . കേസുമായി ബന്ധപ്പെട്ട് മലയാളി അഭിഭാഷക നിഖിത ജേക്കബ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ ശന്തനു എന്നിവര്‍ക്കെതിരെ ഡല്‍ഹി പോലീസ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് ഇതിനോടകം തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടെ നിഖിത ജേക്കബ് ഇടക്കാല ജാമ്യം തേടി മുംബൈ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഫെബ്രുവരി 11 ന് ഒരു സംഘം തന്റെ വീട്ടില്‍ തിരച്ചില്‍ നടത്താന്‍ എത്തിയതായി നിഖിത ജേക്കബ് ഹൈക്കോടതി അപേക്ഷയില്‍ പറയുന്നുണ്ട്. 13 മണിക്കൂറോളം ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ഹാര്‍ഡ് ഡിസ്‌കും പെന്‍ഡ്രൈവുകളും പിടിച്ചെടുത്തതായും പറയുന്നു. ചൊവ്വാഴ്ച കോടതി ഹര്‍ജി പരിഗണിക്കും.എന്നാൽ ജാമ്യത്തിനുള്ള സാധ്യത വിരളമാണ് എന്നാണ് നിയമ വിദഗ്ദ്ധരുടെ അഭിപ്രായം .
https://www.facebook.com/Malayalivartha
























