ഉത്തർപ്രദേശിൽ സ്ഫോടക വസ്തുക്കളുമായി രണ്ടു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിലായി... അറസ്റ്റിലായത് മലയാളികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ...

സ്ഫോടക വസ്തുക്കളുമായി മലയാളികളായ രണ്ടു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉത്തർപ്രദേശിൽ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി അന്‍സാദ് ബദറുദ്ദീന്‍, കോഴിക്കോട് സ്വദേശി ഫിറോസ്ഖാന്‍ എന്നിവരെയാണ് യു.പി പോലീസ് അറസ്റ്റ് ചെയ്തത്. സ്‌ഫോടക വസ്തുക്കള്‍ക്ക് പുറമേ വിവിധ ആയുധങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് യുപി പൊലീസ് പറഞ്ഞു.
ഇവരുടെ പക്കൽനിന്നും സ്ഫോടക വസ്തുക്കളും വെടിക്കോപ്പുകളും ആയുധങ്ങളും മറ്റും പിടിച്ചെടുത്തെന്നും പൊലീസ് അറിയിച്ചു. കൂടാതെ നിരവധി പാൻ കാർഡുകളും ഐഡി കാർഡുകളും പിടിച്ചെടുത്തുണ്ട്. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘം ചില ഹിന്ദു സംഘടനാ നേതാക്കളെയും ലക്ഷ്യമിട്ടിരുന്നതായി യുപി ക്രമസമാധാന ചുമതലയുള്ള എഡിജി പ്രശാന്ത് കുമാർ അറിയിച്ചു.
രഹസ്യവിവരത്തെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഗുദംബയിലെ കുക്രെയില്‍ എന്ന സ്ഥലത്തുവെച്ച് പ്രത്യേകാന്വേഷണസംഘം ഇരുവരെയും പിടികൂടിയത്. ഉത്തര്‍പ്രദേശില്‍ നിന്ന് യുവാക്കളെ ഭീകരപ്രവര്‍ത്തനത്തിനും ആക്രമണങ്ങള്‍ക്കും റിക്രൂട്ട് ചെയ്യാനും ഇവര്‍ ശ്രമം നടത്തിയെന്നും പോലീസ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ സംഘം ആക്രമണത്തിന് പദ്ധതിയിട്ടെന്നാണ് പൊലീസ് പറഞ്ഞത്. ഇവർ ചില ഹിന്ദു സംഘടനാ നേതാക്കളെയും ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നെന്നും പൊലീസ് അറിയിച്ചു.
എന്നാൽ, സ്ഫോടകവസ്തുക്കളുമായി രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പിടികൂടിയെന്ന പൊലീസ് വാദം തള്ളി സംഘടനയുടെ വാർത്താക്കുറിപ്പെത്തി. സംഭവം യുപി പൊലീസിന്‍റെ കെട്ടുകഥയെന്നാണ് പോപ്പുലർഫ്രണ്ട് പ്രതികരിച്ചത്. ഇരുവരും സംഘടന വിപുലീകരണ ചുമതലയുമായി ബീഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരെന്നും പിഎഫ് ഐ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഇരുവരെയും ഈ മാസം 11ന് ശേഷം ബന്ധപ്പെടാനാകുന്നില്ലെന്ന് വീട്ടുകാർ അറിയിച്ചിരുന്നെന്നും കുറിപ്പിൽ സൂചിപ്പിക്കുന്നു. കാണ്മാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി കുടുംബങ്ങൾ നൽകിയിരുന്നെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അറിയിച്ചു. ദേശീയ സുരക്ഷയുടെ പേരിൽ കെട്ടുകഥകൾ യുപി പൊലീസ് ചമയ്ക്കുന്നുവെന്നും സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.
അറസ്റ്റിലായവർ ഉത്തർപ്രദേശിലെ വിവിധയിടങ്ങളിൽ ആക്രമണം ലക്ഷ്യമിട്ടെന്നും യുപി പൊലീസ് ആരോപിച്ചിരുന്നു. ചില ഹിന്ദു സംഘടനാ നേതാക്കളെ ആക്രമിക്കാൻ ഇവർ പദ്ധതിയിട്ടെന്നും പൊലീസ് വ്യക്തമാക്കി. സ്ഫോടനം ലക്ഷ്യമിട്ട് ഉത്തർപ്രദേശിലേക്ക് രണ്ട് പേർ എത്തുന്നു എന്ന് ഫെബ്രുവരി 11ന് രഹസ്യവിവരം കിട്ടി.
ഇതനുസരിച്ച് തിരച്ചിൽ നടത്തിവരികയായിരുന്നു. ഉത്തർപ്രദേശിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സാണ് ഇവരെ പിടികൂടിയതെന്നാണ് പൊലീസ് അറിയിച്ചത്. ഇവരിൽ അൻസാദ് ബദറുദ്ദീൻ പന്തളം സ്വദേശിയാണ്, ഇയാൾ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ഓർഗനൈസറാണ്. ഇയാൾ ദില്ലിയിൽ ജോലിക്ക് പോയതാണെന്നായിരുന്നു ഭാര്യ പന്തളം സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്.
https://www.facebook.com/Malayalivartha























