ഡൽഹി പോലീസിനെതിരെ ദിശ രവിയുടെ ഹർജി ;തന്നെ കുടുക്കാൻ ആസൂത്രിതമായി ഡൽഹി പോലീസ് ശ്രമിച്ചു എന്നാണ് ദിശയുടെ വാദം

ബാംഗ്ലൂരിൽ നിന്നുമുള്ള വിദ്യാർത്ഥിനിയായ 22 കാരി ദിശ രവിയെ അറസ്റ്റ് ചെയ്യുന്നതിനോട് അനുബന്ധിച്ച്
നിരവധി സംഭവ വികാസങ്ങളാണ് രാജ്യത്ത് അരങ്ങേറുന്നത് .തന്നെ കുടുക്കാൻ ആസൂത്രിതമായി ഡൽഹി പോലീസ് ശ്രമിച്ചു എന്നാണ് ദിശയുടെ വാദം .
അവരുടെ പ്രായം ഉൾപ്പടെ കണക്കിലെടുത്തെങ്കിലും അവർക്കെതിരെ നടപടി എടുക്കുന്നത് പുനഃപരിശോധിക്കണമെന്നാണ് വിവിധ നേതാക്കൾ ആവശ്യപ്പെട്ടത്.എന്നാൽ രാജ്യത്തിനെതിരെ ആസൂത്രിതമായ നീക്കം നടത്തിയവരും ഭീകരവാദികളായ പലർക്കും പ്രായമെത്രയായിരുന്നു എന്നത് ഓർക്കണമെന്ന മറുവാദവും ബി ജെ പി നേതാക്കൾ ആരോപിച്ചു .
കേന്ദ്ര സർക്കാരിനെ ബോധപൂർവം കരിവാരി തേയ്ക്കാനും ,കർഷക സമരത്തിൽ വലിയ തോതിലുള്ള പ്രക്ഷോഭം വ്യാപിക്കാനുമുള്ള തീവ്രശ്രമം നടക്കുകയായിരുന്നു ദിശയുടെ ലക്ഷ്യമെന്നാണ് പോലീസിന്റെ കണ്ടെത്തൽ .
സ്വീഡിഷ് പരിസ്ഥിതി പ്രവർത്തയായ ഗ്രെറ്റ യുമായി വാട്ട്സ് ആപ്പ് ചാറ്റ് നടത്തിയ വിശദവിവരങ്ങൾ ഇതിനോടകം തന്നെ ചർച്ചയായിരുന്നു .തന്റെ പേര് പരാമർശിച്ചാൽ യു എ പി എ ഉൾപ്പടെയുള്ള നടപടി ഉണ്ടാകാൻ ഇടയുണ്ട് എന്ന് പറഞ്ഞതും ചർച്ചയായി .
ട്രാന്‍സിറ്റ് റിമാന്‍ഡ് ഇല്ലാതെ അറസ്റ്റ് ചെയ്ത് തന്നെ കര്‍ണാടകയില്‍ നിന്ന് ദില്ലിയില്‍ എത്തിച്ചത് ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ദിഷ വ്യക്തമാക്കി. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് അറസ്റ്റ് ചെയ്തതെന്നാണ് ദില്ലി പൊലീസ് വാദം... എഫ്ഐആറിലെ വിവരങ്ങള്‍ ദില്ലി പൊലീസ് ചോർത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ദിഷയും ഗ്രെറ്റ തുന്‍ബര്‍ഗും തമ്മിലുള്ള വാട്‍സപ്പ് ചാറ്റുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്.
ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ദിഷ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























