കുതിരക്കച്ചവടം തകൃതിയായി നടക്കുന്ന പുതുച്ചേരിയിൽ നാരായണസ്വാമി സർക്കാരിന് വിശ്വാസവോട്ടെടുപ്പിന് അനുമതി... ഫെബ്രുവരി 22നകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ നിർദ്ദേശിച്ചിരിക്കുന്നത്

കുതിരക്കച്ചവടം തകൃതിയായി നടക്കുന്ന പുതുച്ചേരിയിൽ നാരായണസ്വാമി സർക്കാരിന് വിശ്വാസവോട്ടെടുപ്പിന് അനുമതി. ഫെബ്രുവരി 22നകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ നിർദ്ദേശിച്ചിരിക്കുന്നത്. .
അണ്ണാ ഡിഎംകെയിലെയും എൻആർ കോൺഗ്രസിലെയും ഓരോ അംഗങ്ങളുടെ പിന്തുണയോടെ കോൺഗ്രസ് ഭരണം നിലനിർത്താനുള്ള ശ്രമം തുടരുന്നതിനിടെയാണ് തീരുമാനം. അവിശ്വാസപ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം ഗവർണറെ കണ്ടതിന് പിന്നാലെയാണ് നടപടി.
വോട്ടെടുപ്പിൽ കേവലഭൂരിപക്ഷം തെളിയിക്കാനാകുമെന്നുതന്നെയാണ് മുഖ്യമന്ത്രി വി നാരായണസ്വാമി ഉറപ്പിച്ചു പറയുന്നത് ... അതേസമയം ഭൂരിപക്ഷം നഷ്‌ടപ്പെട്ട പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം തീവ്രമാക്കി ബിജെപിയും ..
സഭാ നടപടികൾ വീഡിയോ കാമറയിൽ പകർത്തണമെന്നും ഗവർണർ നിർദ്ദേശിച്ചിട്ടുണ്ട്. എൻഡിഎ സഖ്യത്തിനും കോൺഗ്രസ്-ഡിഎംകെ സഖ്യത്തിനും നിലവിൽ 14 വീതം എംഎൽഎമാരുടെ പിന്തുണയാണുള്ളത്. ആകെ 33 അംഗങ്ങളുള്ള സഭയിൽ കേവവഭൂരിപക്ഷത്തിന് 17 പേരുടെ പിന്തുണ വേണം. നാല് എംഎൽഎമാർ രാജിവച്ചതാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയത്.
.മല്ലാടി കൃഷ്‌ണറാവു, ഇ തീപ്പായ്‌ന്താൻ, എ നമശിവായം എന്നിവരെക്കൂടാതെ കാമരാജ് നഗർ എംഎൽഎ ജോൺ കുമാർ രാജിവച്ചതോടെയാണ് നാരായണസ്വാമി സർക്കാരിനെ പിന്തുണയ്‌ക്കുന്നവരുടെ എണ്ണം 14 ആയി കുറഞ്ഞത്
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി നമശിവായത്തെ മുൻനിർത്തിയാണ് പ്രചാരണം നടത്തിയത്. കോൺഗ്രസ്- ഡി.എം.കെ മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയതോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത നാരായണ സാമിയെ ഹൈകമാൻഡ് മുഖ്യമന്ത്രിയാക്കി.
ഇതിനുശേഷം നമശിവായത്തെ മന്ത്രിസഭയിലുൾപ്പെടുത്തിയെങ്കിലും അദ്ദേഹം അതൃപ്തിയിലായിരുന്നു. ഒരു വർഷം മുമ്പ് അദ്ദേഹത്തെ പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റി. ഇതേ തുടർന്ന് പാർട്ടി പരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ജനുവരി 25ന് ഇദ്ദേഹം മന്ത്രിസ്ഥാനവും എം.എൽ.എ സ്ഥാനവും രാജിവെച്ചു. നാലുതവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെടുകയും മൂന്നു തവണ മന്ത്രിയുമായ നമശിവായം നാലര വർഷം പുതുച്ചേരി കോൺഗ്രസ് അധ്യക്ഷനുമായിരുന്നു
നിലവിൽ നോമിനേറ്റ്ചെയ്തവർ ഉൾപ്പെടെ 28 അംഗങ്ങളിൽ ഭരണമുന്നണിക്ക് 14 എം.എൽ.എമാരാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 15 അംഗങ്ങളുടെ പിന്തുണ വേണം. 33 അംഗസഭയിൽനിന്ന് സംഘടന വിരുദ്ധ പ്രവർത്തനത്തിന് കോൺഗ്രസിലെ ധനവേലുവിനെ നേരത്തെ അയോഗ്യനാക്കിയിരുന്നു. നാലുപേർ രാജിവെക്കുകയും ചെയ്തതോടെ എം.എൽ.എമാരുടെ എണ്ണം 28 ആയി.
രാജിവച്ച എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നാരായണസ്വാമിയുമായി സീറ്റ് വിഭജനത്തിൽ വന്ന അഭിപ്രായവ്യത്യാസമാണ് കോൺഗ്രസ് സർക്കാരിനെ പ്രതിസന്ധിയിലെത്തിച്ചത്. നിലവിൽ പത്ത് കോൺഗ്രസ് എംഎൽഎമാരും മൂന്ന് ഡിഎംകെ എംഎൽഎമാരും ഒരു സ്വതന്ത്ര എംഎൽഎയുമാണുളളത്. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പുതുച്ചേരി സന്ദർശനത്തിന് എത്തുന്നതിന് തൊട്ടുമുൻപാണ് നാടകീയമായ സംഭവങ്ങൾ ഉണ്ടായത്
ഭരണത്തിൽ തുടരാൻ സർക്കാരിന് ധാർമികാവകാശമില്ലെന്ന് പ്രതിപക്ഷം പറയുമ്പോഴും രാജിവയ്‌ക്കില്ലെന്ന നിലപാടിലാണ് നാരായണസ്വാമി. എൻആർ കോൺഗ്രസിനെ പിളർത്തി ഭരണം നിലനിർത്താനാണ് കോൺഗ്രസ് ശ്രമം. ബുധനാഴ്‌ച പുതുച്ചേരിയിലെത്തിയ രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി ഇക്കാര്യം ചർച്ചചെയ്തതായാണ് അറിയുന്നത്.
നേരത്തെ നിശ്ചയിച്ചതനുസരിച്ച് തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങാനെത്തിയ രാഹുലിന് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് ചാടുന്നത് തടയലായി പ്രധാന ലക്ഷ്യം. നോമിനേറ്റഡ് എംഎൽഎമാരുടെ വോട്ടവകാശം സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലായതിനാൽ സഭയിൽ നേരിടാമെന്ന അഭിപ്രായം കോൺഗ്രസിൽ ഒരു വിഭാഗത്തിനുണ്ട്.
സർക്കാരിനെ അട്ടിമറിക്കാൻ എംഎൽഎമാരെ ബിജെപി ചാക്കിട്ടുപിടിക്കുകയാണെന്ന് നാരായണസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. മൂന്നാഴ്‌ചയ്‌ക്കിടെ നാല് കോൺഗ്രസ് എംഎൽഎമാരാണ് പുതുച്ചേരിയിൽ കോൺഗ്രസ് വിട്ടത്. കൂറുമാറ്റത്തിന് ചുക്കാൻ പിടിച്ച ഒരാളെ അയോഗ്യനാക്കുകയും ചെയ്‌തു.സർക്കാരിനെ വീഴ്‌ത്താൻ ആറാമത്തെ കോൺഗ്രസ് എംഎൽഎ സ്‌പീക്കർ ശിവകൊളുന്തുവിനെ ബി ജെ പി നോട്ടമിടുന്നുണ്ടെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha























