നടുറോഡിൽ വക്കീലന്മാരായ ദമ്പതികളുടെ വാഹനം തടഞ്ഞു നിർത്തി; വാഹനത്തിൽ നിന്നിറങ്ങി ക്രൂരന്മാർ ചെയ്തത് ആരും പകച്ചു പോകുന്ന ക്രൂരത; നടുറോഡിൽ ഭാര്യാഭർത്താക്കന്മാരെ വെട്ടിനുറുക്കി കൊലപ്പെടുത്തി

നടുറോഡിൽ വക്കീലന്മാർ ആയ ദമ്പതികളുടെ വാഹനം തടഞ്ഞു നിർത്തി. വാഹനത്തിൽ നിന്നിറങ്ങി ക്രൂരന്മാർ ചെയ്തത് ആരും പകച്ചു പോകുന്ന ക്രൂരത. ആൾ തിരക്കുള്ള നടുറോഡിൽ ഭാര്യാഭർത്താക്കന്മാരെ വെട്ടിനുറുക്കി കൊലപ്പെടുത്തി. ഞെട്ടിക്കുന്ന കൊലപാതകം തെലങ്കാനയിൽ ആണ് അരങ്ങേറിയത്. സർക്കാരാണ് ഇതിന് പിന്നിലെന്നാണ് കുടുംബം ആരോപിക്കുന്നത്. ക്രൂരതയിൽ പകച്ച് ഒരു നാട്.
തെലങ്കാനയിൽ സർക്കാരിനെതിരെ കേസുകൾ നടത്തുന്ന അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു . തെലങ്കാന ഹൈക്കോടതിയിലെ അഭിഭാഷകരായ ഗുട്ടു വാമൻ റാവു, ഭാര്യ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭരണ കക്ഷിയായ ടിആർഎസാണ് കൊലയ്ക്കു പിന്നിലെന്ന് കുടുംബം ആരോപിച്ചതോടെ സംഭവം വൻ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ് .പെഡപ്പള്ളി ജില്ലയിൽ ബുധനാഴ്ച ഉച്ചയോടെയായിരുന്നു തെലങ്കാനയിൽ രാഷ്ട്രീയ കൊടുങ്കാറ്റായി മാറിയ ഇരട്ട കൊലപാതകം അരങ്ങേറിയത് . സംസ്ഥാന സർക്കാരിനെതിരെയുള്ള കേസുകളും പൊതു താൽപര്യ ഹർജികളും നൽകി ശ്രദ്ധേയരായ ഗുട്ടു വാമൻ റാവു, ഭാര്യ നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദിൽ നിന്നും മാന്താനിയിലേക്ക് പോകുന്നതിനിടെയായിരുന്നു രാമഗിരി എന്ന സ്ഥലത്തു വച്ചുമറ്റൊരു കാറിലെത്തിയ സംഘം ഇവരെ തടഞ്ഞത്. ശേഷം കാറിൽ നിന്നിറങ്ങി അവർ കൊടുവാൾ ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു.
കാറിൽ നിന്നും പിടിച്ചറക്കി നിറയെ വാഹനങ്ങൾ കടന്നു പോകുന്ന ഹൈവേയിൽ ഇട്ടായിരുന്നു വെട്ടി നുറുക്കിയത് . ഉടൻ തന്നെ അക്രമികൾ മറ്റൊരു കാറിൽ കയറി രക്ഷപെടുകയും ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം സ്ഥലത്തു എത്തി അന്വേഷണം തുടങ്ങിയെങ്കിലും ഇതുവരെ അക്രമികളെ കണ്ടെത്താനായിട്ടില്ല. അതേസമയം കൊലപാതകത്തിന് പിന്നിൽ ഭരണ കക്ഷിയായ ടിആർഎസ് ആണെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം ആരോപിച്ചു. ടിആർഎസ്. ഭരിക്കുന്ന മാന്താനി ജില്ലാ പരിഷത്ത് പ്രസിഡന്റിനു എതിരെ ദമ്പതികൾ തെലങ്കാന ഹൈക്കോടതിയിൽ കേസ് നൽകിയിരുന്നു.കൂടാതെ കസ്റ്റഡി മരണങ്ങൾ ചോദ്യം ചെയ്തുള്ള ഇവരുടെ പൊതു താല്പര്യ ഹർജികൾ സർക്കാരിന് കടുത്ത സമ്മർദ്ദവും ഉണ്ടാക്കിയിരുന്നു. ഇതിന്റെ പേരിൽ വധഭീഷണി ഉണ്ടായിരുന്നുവെന്ന് ഗുട്ടുവാമൻ റാവുവിന്റെ പിതാവ് വെളിപ്പെടുത്തി. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നു തെലങ്കാന ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. സിറ്റിങ് ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടു കോൺഗ്രസും, ബിജെപിയും രംഗത്തിയതോടെ സർക്കാർ സമ്മർദ്ദത്തിലായി.
https://www.facebook.com/Malayalivartha























