കമിതാക്കളുടെ മനസ്സറിഞ്ഞ് കോൺഗ്രസ്... കോൺഗ്രസിന്റെ പ്രകടന പത്രികയിൽ അത്യുഗ്രൻ ഓഫർ... യുവാക്കള്‍ക്കായി കോഫിഷോപ്പടക്കമുള്ള ഡേറ്റിങ് ഡെസ്റ്റിനേഷന്‍ വാഗ്ദാനം...

വരാനിരിക്കുന്ന മുൻസിപ്പൽ കോർപ്പറേഷൻ ഇലക്ഷൻ വോട്ടെടുപ്പിനായുള്ള കോൺഗ്രസിന്റെ പ്രകടന പത്രികയായ “ഐക്കോണിക് വഡോദര”യുടെ വാഗ്ദാനങ്ങൾ ഒട്ടനവധിയാണ്. യുവാക്കള്‍ക്കായി കോഫിഷോപ്പടക്കമുള്ള ഡേറ്റിങ് ഡെസ്റ്റിനേഷന്‍ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്സ് പാര്‍ട്ടി.
ഞായറാഴ്ച നടക്കാനിരിക്കുന്ന വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ്സ് തയ്യാറാക്കിയ പ്രകടന പത്രികയിലാണ് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും യുവമിഥുനങ്ങള്‍ക്കായി കോഫി ഷോപ്പടക്കമുള്ള ഡേറ്റിങ് ഡെസ്റ്റിനേഷന്‍ വാഗ്ദാനം മുന്നോട്ടുവെച്ചിരിക്കുന്നത്.
ഈ കോഫി ഷോപ്പുകള്‍ക്ക് പുറമെ, ഓരോ സോണിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന ആധുനിക സ്‌കൂളുകളും സ്ത്രീകള്‍ക്കായി പാര്‍ട്ടി ഹാളുകളും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. മികച്ച ആരോഗ്യ സംവിധാനങ്ങളും, കുറഞ്ഞ കെട്ടിട നികുതി നിരക്കുമെല്ലാമാണ് മറ്റ് ചില പ്രധാന വാഗ്ദാനങ്ങള്‍.
അതേസമയം, ''ഇറ്റാലിയന്‍ സംസ്‌കാരത്തിന്റെ സ്വാധീനം'' എന്നാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെ ബി.ജെ.പി വിശേഷിപ്പിക്കുന്നത്. ഈ പ്രകടന പത്രിക സാംസ്‌കാരിക നഗരമായ വഡോദരയിലെ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ബിജെപി കുറ്റപ്പെടുത്തി.
തങ്ങള്‍ ഈ പ്രകടന പത്രികയിലെ വാഗ്ദാനത്തിന് എതിരാണെന്നും ഇത് ലവ് ജിഹാദിനെ സഹായിക്കുമെന്നും വഡോദര ബി.ജെ.പി അധ്യക്ഷന്‍ വിജയ് ഷാ പറഞ്ഞു. ബി.ജെ.പി പ്രകടന പത്രിക ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നാണ് വഡോദര യൂണിറ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുനില്‍ സോളങ്കി വ്യക്തമാക്കിയത്. ''തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ചിന്താശൂന്യമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ കോണ്‍ഗ്രസ് പ്രസിദ്ധമാണ്.
പക്ഷേ വോട്ടര്‍മാര്‍ക്ക് തെറ്റും ശരിയും എന്തെന്ന് അറിയാം. ഇന്ത്യന്‍ സമൂഹത്തിന്റെ മൂല്യങ്ങളോട് കോണ്‍ഗ്രസിന് ബഹുമാനമില്ല", സുനിൽ സോളങ്കി പ്രതികരിച്ചു. ഡേറ്റിങ് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണോ എന്നും സോളങ്കി ആരാഞ്ഞു.
“സാംസ്കാരിക നഗരമായ വഡോദരയിലെ ജനങ്ങളെ വ്രണപ്പെടുത്തി”, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കാൻ അതിന് കഴിയുമെന്നും ഞങ്ങൾ അതിനെതിരാണെന്നും വഡോദര ബിജെപി പ്രസിഡന്റ് വിജയ് ഷാ പറഞ്ഞു. “തിരഞ്ഞെടുപ്പ് സമയങ്ങളിൽ ചിന്താശൂന്യമായ പരാമർശങ്ങൾ നടത്തുന്നതിൽ കോൺഗ്രസ് അറിയപ്പെടുന്നു. പക്ഷേ വോട്ടർമാർക്കും പ്രത്യേകിച്ച് യുവാക്കൾക്കും… തെറ്റിൽ നിന്ന് ശരിയേതെന്ന് പറയാൻ കഴിയും. ഇന്ത്യൻ സമൂഹത്തിന്റെ മൂല്യങ്ങളോട് കോൺഗ്രസിന് ബഹുമാനമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
എന്നാൽ, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുള്ളവര്‍ക്ക് കോഫി ഷോപ്പും മറ്റു സൗകര്യങ്ങളും അനുഭവിക്കാന്‍ കഴിയുമ്പോള്‍ താഴെക്കിടയിലെ ജനങ്ങള്‍ക്ക് അവയെല്ലാം അപ്രാപ്യമാണെന്നും അവര്‍ക്ക് കൂടി അവസരമൊരുക്കാനാണ് തങ്ങള്‍ ഇത്തരമൊരാശയം മുന്നോട്ടുവെച്ചതെന്നും കോണ്‍ഗ്രസ്സ് നേതൃത്വം പ്രതികരിച്ചു. സമൂഹത്തിലെ ചില വിഭാഗങ്ങൾ തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന് പുറമെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് സഹായകമാവും.
കൂട്ടുകുടുംബത്തില്‍ ജീവിക്കുന്ന താഴെക്കിടയിലെ കുടുംബങ്ങളിലെ പല ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കും തങ്ങളുടേതായ സമയം ലഭിക്കുന്നില്ലെന്നും സ്വകാര്യമായി വല്ലതും പറയാനും മിണ്ടാനും സൗകര്യമൊരുക്കാനാണ് കോണ്‍ഗ്രസ്സ് കരുതുന്നത്. അതിനായി വലിയ ചിലവില്ലാത്ത കോഫി ഷോപ്പുകളാണ് വിഭാവനം ചെയ്യുന്നതെന്നും കോണ്‍ഗ്രസ്സ് നേതൃത്വം അറിയിച്ചു.
ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു നടത്തിയ "ഹലോ ഗുജറാത്ത്" കാമ്പയിനില്‍ പാർട്ടി എന്തുചെയ്യാൻ ആഗ്രഹിക്കുന്നുവെന്നതിനെക്കുറിച്ച് നിർദ്ദേശങ്ങൾ അയയ്ക്കാൻ ആളുകളോട് ആവശ്യപ്പെട്ടപ്പോൾ, നിരവധി യുവാക്കളാണ് കഫേകളിൽ പോകാൻ താങ്ങാൻ കഴിയാത്തത് എങ്ങനെയെന്ന് പരാമർശിച്ചു.
യുവാക്കളാണ് ഇത്തരമൊരാവശ്യം മുന്നോട്ടു വെച്ചതെന്നും വഡോദര കോണ്‍ഗ്രസ്സ് പ്രസിഡന്റ് പ്രശാന്ത് പട്ടേല്‍ വിശദീകരിച്ചു. ആരോഗ്യ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം പ്രോപ്പർട്ടി ടാക്സും സ്ലാബുകളും മറ്റ് നിരക്കുകളും കുറയ്ക്കുമെന്നും പറഞ്ഞു.
“ഇതാണ് ബിജെപിയുടെ മാനസികാവസ്ഥ. അവർ ഒരിക്കലും സ്ത്രീകളെയും പിന്നോക്ക വിഭാഗത്തെയും ബാക്കിയുള്ളവയ്ക്ക് തുല്യമായി കാണുന്നില്ല… കഫേകളിൽ പോകുന്നത് ഇറ്റാലിയൻ സംസ്കാരമാണെങ്കിൽ, എന്തുകൊണ്ടാണ് കോഫി ഷോപ്പുകൾ എല്ലായിടത്തും ഉള്ളത്?
താങ്ങാനാവുന്ന കഫേകൾ മാത്രമാണ് ഇറ്റാലിയൻ സംസ്കാരം കൊണ്ടുവരുന്നത്… 2021 ൽ അവർ എന്താണ് സംസാരിക്കുന്നത്? അവർ ശരിക്കും അവരുടെ പിന്തിരിപ്പൻ മനോഭാവത്തിൽ നിന്ന് പുറത്തുവന്ന് കോഫി സ്വയം മണക്കണം, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha























