ഇന്ത്യൻ ചലച്ചിത്ര താരങ്ങളുടെയടക്കം ചിത്രങ്ങൾ പതിച്ച മസാജ് കാർഡ് ; കെണിയിൽ വീണ ദുബായിലെ ഇന്ത്യക്കാരന് നഷ്ടപ്പെട്ടത് അരക്കോടിയിലേറെ രൂപ

ഇന്ത്യൻ ചലച്ചിത്ര താരങ്ങളുടെയടക്കം ചിത്രങ്ങൾ പതിച്ച മസാജ് കാർഡ് കണ്ട് കെണിയിൽ വീണ ദുബായിലെ ഇന്ത്യക്കാരന് നഷ്ടപ്പെട്ടത് അരക്കോടിയിലേറെ രൂപ(2,80,000 ദിർഹം). കേസിന്റെ വിചാരണ ദുബായ് കോടതിയിൽ ആരംഭിച്ചിരിക്കുകയാണ് . കഴിഞ്ഞ വർഷം നവംബറിലായിരുന്നു സംഭവം നടന്നത് . 33കാരനായ ഇന്ത്യക്കാരനായിരുന്നു പണം നഷ്ടമായത്. സുന്ദരിയായ യുവതികളുടെ ചിത്രം പതിച്ച കാർഡിൽ കണ്ട നമ്പരിലേയ്ക്ക് വിളിച്ചു കാര്യം ഉറപ്പിക്കുകയായിരുന്നു. 200 ദിർഹമാണു മസാജിന്റെ നിരക്ക്. തുടർന്ന് യുവാവ് അൽ റിഫായിലെ മസാജ് കേന്ദ്രത്തിലേയ്ക്ക് നേരിട്ട് എത്തുകയായിരുന്നു.
അപാർട്മെന്റിലായിരുന്നു മസാജ് കേന്ദ്രം. ഇദ്ദേഹം ചെന്നപ്പോൾ നാല് ആഫ്രിക്കൻ യുവതികൾ അവിടെയുണ്ടായിരുന്നു.അവരുടെ കയ്യിൽ 200 ദിർഹം ഏൽപിച്ചപ്പോൾ അവർ മൊബൈൽ ബാങ്ക് ആപ്പ് തുറക്കാൻ ആവശ്യപ്പെടുകയുണ്ടായി . അതിൽ നിന്നു പണം കൈമാറാനായിരുന്നു നിർദേശം നൽകിയത് . എന്നാൽ പരാതിക്കാരൻ അതിന് തയ്യാറായില്ല. തുടർന്ന് അവർ കത്തിയെടുത്ത് കഴുത്തിനു നേരെ പിടിച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു . മാത്രമല്ല മുഖത്ത് അടിക്കുകയും ചെയ്തു. ഒരു യുവതി പഴ്സിൽ നിന്ന് ക്രെഡിറ്റ് കാർഡെടുത്തുകൊണ്ടുപോയി എടിഎമ്മിൽ നിന്ന് 30,000 ദിർഹം പിൻവലിക്കുകയും ചെയ്തു . പിന്നീട് ഒരു ദിവസം തടങ്കലിൽ വയ്ക്കുകയും 2,50,000 ദിർഹം അക്കൗണ്ടിൽ നിന്ന് അവരുടെ അക്കൗണ്ടുകളിലേയ്ക്ക് മാറ്റുകയും ചെയ്തു. പരാതിക്കാരന്റെ ഐ ഫോണും അവർ മോഷ്ട്ടിച്ചു. എന്നിട്ടായിരുന്നു പിറ്റേന്നു വിട്ടയച്ചത്. ഉടൻ തന്നെ ഞാൻ ബാങ്കിൽ വിളിച്ച് വിവരം ധരിപ്പിക്കുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തു”.സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇവർ കെണിയൊരുക്കുന്നത്. ദുബായ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇന്ത്യൻ യുവാവിൽ നിന്ന് പണം കവർന്ന സംഘാംഗങ്ങളായ 3 നൈജീരിയൻ യുവതികളെ ഷാർജയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഒരാൾക്ക് വേണ്ടി അന്വേഷണം തുടരുന്നു.
https://www.facebook.com/Malayalivartha























