രക്ഷിതാക്കള്‍ക്കൊപ്പം കഴിയുന്ന ഭാര്യയെ വീട്ടില്‍ അതിക്രമിച്ചുകടന്ന് കുത്തി പരിക്കേൽപ്പിച്ച ശേഷം ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി കൊന്നു; സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ; യുവതിയുടെ ശരീരത്തിൽ ഇരുപതിലധികം കുത്തേറ്റതായി പോലീസ്

ഭാര്യയുടെ കഴുത്ത് കുത്തിക്കീറി ശരീരത്തിലൂടെ മൂന്നു തവണ കാര്‍ കയറ്റിയിറക്കി കൊന്ന ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കല്‍പ്പട്ട് മധുരാന്തകം ഹരിയുടെ മകള്‍ കീര്‍ത്തനയാണ് (26) ദാരുണമായി കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കോയമ്ബത്തൂര്‍ സ്വദേശി ഡോ. ഗോകുല്‍കുമാറാണ് പ്രതി. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.
മൂന്നു വര്‍ഷം മുമ്ബാണ് ഇവരുടെ വിവാഹം നടന്നത്. ചെന്നൈ സ്വകാര്യ ആശുപത്രിയില്‍ എച്ച്.ആര്‍ മാനേജറായ ഡോ. ഗോകുലും കീര്‍ത്തനയും ഒരു വര്‍ഷമായി വേര്‍പിരിഞ്ഞാണ് കഴിയുന്നത്. വിവാഹ മോചന കേസ് കോടതി പരിഗണനയിലാണ്.
രക്ഷിതാക്കള്‍ക്കൊപ്പം കഴിയുന്ന കീര്‍ത്തനയെ വീട്ടില്‍ അതിക്രമിച്ചുകടന്നാണ് പ്രതി കുത്തിപ്പരിക്കേല്‍പിച്ചത്. പുറേത്തക്കോടിയ കീര്‍ത്തന റോഡില്‍ വീണു. ഉടന്‍ പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറെടുത്ത് ഗോകുല്‍ ശരീരത്തില്‍ കയറ്റിയിറക്കി. കീര്‍ത്തന സംഭവസ്ഥലത്തുതന്നെ മരിച്ചു. ശരീരത്തില്‍ ഇരുപതിലധികം കുത്തേറ്റിട്ടുണ്ട്. തടയാനെത്തിയ പിതാവ് ഹരിക്കും കുത്തേറ്റു.
പിന്നീട് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഗോകുല്‍ അച്ചരപാക്കത്തിന് സമീപം ബൈക്കുമായി കൂട്ടിയിടിച്ചു. സംഭവത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രതിയെ ഞായറാഴ്ച ഡിസ്ചാര്‍ജ് ചെയ്തശേഷമാണ് മധുരാന്തകം പൊലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha























