കലങ്ങി മറിയുന്ന ബംഗാള്‍ രാഷ്ട്രീയം... മമതയെ ആര്‍ക്കാണ് ഭയം നരേന്ദ്ര മോദിക്കോ? അമിത് ഷായ്‌ക്കോ?

ഇന്ത്യയിൽ മമതയെപ്പോലെ ബി ജെ പി പേടിക്കുന്ന മറ്റൊരു നേതാവ് ഉണ്ടോ? നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും മുന്നിൽ മമത തീർക്കുന്ന പ്രതിരോധമാണ് അവരെ ഭയപ്പെടുത്തുന്നത്.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കേരളവും തമിഴ്നാടും ആസ്സാമും പുതുച്ചേരിയുമല്ല ബംഗാളാണ് ബി ജെ പിയുടെ മുഖ്യ പോർക്കളം - എത്രയോ കാലമായി ബിജെപിയുടെ സ്വപ്ന ഭൂമിയാണ് ബംഗാൾ- ബി ജെ പിയുടെ ആദിരൂപമായ ജന സംഘിൻ്റെ സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ ജന്മനാട്.
സകല ശക്തിയും സമാഹരിച്ചു കൊണ്ട് ബംഗാളിൽ ബിജെപിയുടെ പടപ്പുറപ്പാട്ടിന് അമിത് ഷാ നേതൃത്വം നൽകുന്നത്.ഈ ലക്ഷ്യത്തിന് മുന്നിൽ ബിജെപിക്ക് ഒരേയൊരു കടമ്പ യേ കടക്കാനുള്ളൂ. മമതാ ബാനർജി തീർക്കുന്ന കടമ്പ - അതൊരു ചെറിയ കടമ്പ അല്ല എന്ന് ബിജെപിക്ക് കൃത്യമായി അറിയാം.
ബംഗാളിൽ ബിജെപിയുടെ പത്ത് വർഷത്തെ ചരിത്രം നോക്കിയാൽ - പത്തുകൊല്ലം മുമ്പുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ 294 സീറ്റുകളിൽ 289 ൽ മത്സരിച്ച ബി ജെ പിയക്ക് ഒരിടത്തും നിലം തൊടാനായില്ല. 4.6 ശതമാനമാണ് അന്ന് കിട്ടിയ വോട്ട് - 2016-ൽ വോട്ട് വിഹിതം 10.6 ശതമാനം.വിജയം മൂന്ന് സീറ്റിൽ മാത്രം .2019-ൽ ലോക്സഭയിൽ ബിജെപി 40 ശതമാനം വോട്ടും പതിനെട്ട് സീറ്റും നേടി.ത്യണമൂൽ കോൺഗ്രസ് മൂന്നാം ഉഴത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമം സഫലമാവാനും വിഫലമാവാനും തുല്യ സാധ്യതകളാണ് രാഷ്ട്രിയ നിരീക്ഷകർ കാണുന്നത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
ബി ജെ പിയുടെ മുന്നേറ്റത്തിലാണ് ഒരു നീണ്ട നിര ഇതിനകം മമതയെ കൈയൊഴിഞ്ഞ് കാവി ക്യാമ്പുകളിലേക്ക് ചേക്കേറി. സമ്മതിദായകരിൽ 27 ശതമാനം വരുന്ന മുസ്ലിംകൾ നൂറ്റിമുപ്പത് മണ്ഡലങ്ങളിൽ നിർണായകമാണ്. അവരുടെ പിന്തുണയിലാണ് തൃണമുൽ ഇത് വരെ പിടിച്ചു നിന്നത്.
ഈ വോട്ട് ബാങ്ക് ശിഥിലമാക്കാനാണ് സംഘ പരിവാർ ശ്രമിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകാലത്തെ മാർക്സിസ്റ്റ് ഭരണത്തിൽ സച്ചാർ കമ്മിറ്റി വസ്തുതാപരമായി അനാവരണം ചെയ്ത കടുത്ത വിവേചനവും അവഗണനയും സഹിച്ച മുസ്ലീംകൾ മാറി ചിന്തിച്ചു മമതയോടൊപ്പം നിലകൊണ്ട തായിരുന്നു കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പു ക ളി ലും കണ്ടത്. മുസ്ലീംങ്ങളെ ഇനി സെക്കുലർ പാർട്ടികളിൽ വിശ്വാസമർപ്പിച്ചിട്ട് കാര്യമില്ലെന്ന് ബോധ്യപ്പെടുത്തി സ്വന്തം കൊടിക്കീഴിൽ കൊണ്ടുവരാനാണ് ഹൈദരാബാദുകാരനായ ഉവൈസിയുടെ നീക്കം.
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാൾഅതിർത്തിയിലെ സീമാപൂരിൽ 5 സീറ്റുകൾ നേടിയ ആത്മവിശ്വാസം ഉവൈസി ക്ക് തുണയായത്.ബംഗാളി സംസാരിക്കുന്ന മഹാ ഭൂരിപക്ഷം മുസ്ലീംങ്ങളുടെ ആത്മീയ രക്ഷകനായി മുന്നേ അവതരിച്ച അബ്ബാസ് പുതുതായി രൂപവത്കരിച്ച ഇന്ത്യൻ സെക്കുലർ ഫ്രണ്ട് നിർണായക സ്വാധീനശക്തിയായി മാറുമോ എന്നാണ് നിരീക്ഷകർ നോക്കുന്നത്.
മമതാ ഭരണത്തിലെ അഴിമതിയും ഗുണ്ടായിസവും അതിക്രമങ്ങളുമാണ് പ്രതിപക്ഷം പ്രചരണായുധം ആക്കുന്നത്. മമത അഴിമതിയുടെ കറപുരളാത്ത ഭരണാധികാരി - എന്നാൽ അവരുടെ അനന്തരാവകാശി അഭിഷേക് ബാനർജിയെക്കുറിച്ച് സമൂഹത്തിൻ്റെ അഭിപ്രായം വ്യത്യസ്തമാണ്.
നേരത്തെ ഇടതുമുന്നണി ഭരണത്തിൽ ജനങ്ങളെ അടക്കി ഭരിച്ചവരും അഴിമതി നടത്തിയവരുമൊക്കെ തുണമൂലിലേക്ക് കാലുമാറിയപ്പോഴാണ് മമതക്ക് വാഴാൻ അവസരം ലഭിച്ചത്. മാറിയ സാഹചര്യത്തിൽ പണവും സ്ഥാനമാനങ്ങളും കൊതിച്ചും ജാതീയത ഉയർത്തിപ്പിടിച്ചും ന്യൂനപക്ഷ വിരോധം കൈമുതലാക്കിയും ഇതേ യാ ളുകൾ ബി ജെ പി യിലേക്ക് ചേക്കേറുകയാണ്. സങ്കീർണമായ ഈ രാഷ്ട്രീയ സാഹചര്യം തൂക്കുസഭയിലെത്തിക്കാനുള് സാധ്യതയും തള്ളികളയാൻ ആവില്ല
https://www.facebook.com/Malayalivartha























