മകന്റെ മരണം അറിയാതെ ഒരു രാത്രി മുഴുവൻ കാവലിരുന്ന്; ബാത്ത്‌റൂമില്‍ വീണ മകനെ വലിച്ചിഴച്ച് കിടക്കയില്‍ കിടത്തി, മുറിവില്‍ മഞ്ഞള്‍ പുരട്ടി, സത്യമറിയാതെ 70 വയസുകാരിയായ അമ്മ
മുംബൈയിൽ മകൻ മരിച്ചതറിയാതെ രാത്രി മുഴുവൻ തള്ളിനീക്കി വൃദ്ധമാതാവ്. എഴുപത് കാരിയായ അമ്മയാണ് മകന് ജീവനുണ്ട് എന്ന് കരുതി ഒരു രാത്രി മുഴുവന്‍ മൃതദേഹത്തിന് അരികില്‍ കവലിരുന്നത്. വീട്ടിനുള്ളിൽ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 42കാരന്റെ മുറിവുകള്‍ വെച്ചുകെട്ടിയാണ് 70കാരി രാത്രി മുഴുവന്‍ തള്ളിനീക്കിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
മുംബൈയില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടക്കുന്നത്. മദ്യലഹരിയില്‍ 42കാരന്‍ വീട്ടിനുള്ളിലെ ബാത്ത്‌റൂമിൽ വീഴുകയായിരുന്നു. മേഘാലയ സ്വദേശിയായ യുവാവിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് പറഞ്ഞു.
മകൻ വീണ് കുറച്ചുനേരം കഴിഞ്ഞായിരുന്നു മകന്‍ വീണ് കിടക്കുന്നത് 70 വയസുകാരിയായ അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടത്. കുളിമുറിയില്‍ നിന്ന് യുവാവിനെ പുറത്തേയ്ക്ക് വലിച്ചിഴച്ച് മൂത്തമകന്‍ കിടക്കുന്നതിന് അരികില്‍ കൊണ്ടുപോയി കിടത്തുകയുംചെയ്തു. മൂത്തമകന്‍ സുഖമില്ലാതെ കിടപ്പിലായിരുന്നു. മകന് ജീവനുണ്ട് എന്ന് കരുതി മുറിവുകളില്‍ മഞ്ഞള്‍ പുരട്ടുകയും ചെയ്തു. പിറ്റേന്ന് രാവിലെ മകന്‍ എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ബന്ധുക്കള്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുർന്ന്. പോലീസ് സംഭവ സ്ഥലത്ത് എത്തുകയും 42കാരനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha