അയോദ്ധ്യയിൽ കൃഷ്ണശിലയിൽ കൊത്തിയ ശ്രീരാമ ഭഗവാന്റെ ശ്രീകോവിലിനുള്ളിൽ സ്ഥാപിച്ച വിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്; 22ാം തിയതിയാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ; ഇന്ന് ഔഷധക്കൂട്ടുകൾ, കസ്തൂരി, ധാന്യങ്ങൾ, നെയ്യ് തുടങ്ങിയവ ഉപയോഗിച്ചുള്ള സ്‌നാനം

അയോദ്ധ്യയിലെ രാമക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ച ശ്രീരാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്. അഞ്ച് വയസ് പ്രായമുള്ള രൂപമാണ് 51 ഇഞ്ച് ഉയരമുള്ള വിഗ്രഹത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. കൃഷ്ണശിലയിലാണ് വിഗ്രഹം കൊത്തിയെടുത്തിരിക്കുന്നത്. വിഗ്രഹത്തിന്റെ മുഖവും ദേഹത്തിന്റെ പകുതിയോളവും തുണി ഉപയോഗിച്ച് മറച്ചിരിക്കുന്നതായും ഈ ചിത്രത്തിൽ കാണാനാകും.
മൈസൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ശിൽപി അരുൺ യോഗിരാജ് ആണ് വിഗ്രഹം നിർമിച്ചത്. ഇന്നലെയാണ് ക്ഷേത്രത്തിനുള്ളിൽ രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചത്. മതാചാര ചടങ്ങുകൾ ചൊവ്വാഴ്ചയാണ് ആരംഭിച്ചത്. അയോധ്യയിലെ പുതിയ ക്ഷേത്രത്തിൽ ശ്രീരാമവിഗ്രഹം പ്രതിഷ്ഠിക്കുന്നതോടെ ഏഴുദിവസത്തെ ചടങ്ങുകൾ സമാപിക്കും. "അനുഷ്ഠാൻ' ആരംഭിച്ചു, 22ാം തിയതിയാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നത്. പതിനൊന്ന് പൂജാരിമാർ എല്ലാ ദേവതകളെയും ദേവന്മാരെയും ആവാഹിച്ചാണ് ചടങ്ങുകൾ നടത്തുന്നത്," രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി സത്യേന്ദ്ര ദാസ് പറഞ്ഞു.
പ്രാണ പ്രതിഷ്ഠാദിനം വരെ ക്ഷേത്രത്തിനുള്ളിൽ പ്രത്യേക പൂജകളും നടക്കും. ഔഷധക്കൂട്ടുകൾ, കസ്തൂരി, ധാന്യങ്ങൾ, നെയ്യ് തുടങ്ങിയവ ഉപയോഗിച്ചുള്ള സ്‌നാനവും പ്രത്യേക പൂജകളുമായിരിക്കും ഇന്ന് നടക്കുന്നത്. 121ഓളം ആചാര്യന്മാരാണ് താന്ത്രികവിധി പ്രകാരമുള്ള കർമ്മങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. പ്രാണ പ്രതിഷ്ഠ നടത്തിയതിന് ശേഷം തൊട്ടടുത്ത ദിവസം മുതൽ പൊതുജനങ്ങൾക്കായി ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കുമെന്നാണ് വിവരം.
രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി സൈബർ ഭീഷണികൾ നേരിടാൻ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ഉത്തർപ്രദേശിലെ അയോധ്യയിലേക്ക് ഒരു ഉന്നതതല സംഘത്തെ അയച്ചു. 8,00 അതിഥികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മെത്രാഭിഷേക ചടങ്ങിന്റെ അവസാനം പ്രധാനമന്ത്രി മോദി പ്രസംഗിക്കും. റിപ്പോർട്ടുകൾ പ്രകാരം, ഇവരിൽ ചിലരെ മാത്രമേ ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ പ്രവേശിപ്പിക്കൂ. തിങ്കളാഴ്ച 'പ്രയശ്ചിത' 'കർമ്മകുടി പൂജ'യും അടുത്ത ആഴ്ച 'തീർത്ഥപൂജ', 'ജലയാത്ര' തുടങ്ങിയ ചടങ്ങുകളും നടന്നു. ജനുവരി 22 ന് ഉച്ചയ്ക്ക് 12.20 ന് ആരംഭിക്കുന്ന 'പ്രാണപ്രതിഷ്ഠ' ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
https://www.facebook.com/Malayalivartha























