അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ്.. പ്രധാനമന്ത്രി നരേന്ദ്ര മോദി കഠിനമായ വ്രതാനുഷ്ഠാനങ്ങള്‍ പാലിക്കുന്നതായി റിപ്പോർട്ട്...നിലത്ത് കിടന്നുറങ്ങുന്നതും ശരീരം വിഷമുക്തമാക്കുന്നതും ഉള്‍പ്പെടുന്നു....

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഠിനമായ വ്രതാനുഷ്ഠാനങ്ങള്‍ പാലിക്കുന്നതായി റിപ്പോർട്ട്. വേദങ്ങളിലും യോഗസൂത്രങ്ങളിലും നിഷ്‌കര്‍ഷിച്ചിരിക്കുന്ന യമ നിയമങ്ങള്‍ പ്രധാനമന്ത്രി കണിശ്ശമായി പാലിക്കുകയാണെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.പതിനൊന്ന് ദിവസം തുടരുന്ന വ്രതാനുഷ്ഠാനങ്ങളില്‍ നിലത്ത് കിടന്നുറങ്ങുന്നതും ശരീരം വിഷമുക്തമാക്കുന്നതും ഉള്‍പ്പെടുന്നു. ഒരു പുതപ്പ് മാത്രമാണ് പ്രധാനമന്ത്രി നിലത്ത് കിടന്നുറങ്ങാനുപയോഗിക്കുന്നതെന്നും ഇളനീര്‍ മാത്രമാണ് അദ്ദേഹം കുടിയ്ക്കുന്നതെന്നും പ്രധാനമന്ത്രിയോടടുത്ത വൃത്തങ്ങള്‍ പറയുന്നു. ക്ഷേത്രപ്രതിഷ്ഠയോടനുബന്ധിച്ചുള്ള അനുഷ്ഠാനകര്‍മങ്ങള്‍ ജനുവരി 12-ന് ആണ് ആരംഭിച്ചത്. രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിന്റെ പൂജയ്ക്ക് പ്രധാനമന്ത്രി നേതൃത്വം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരള സന്ദർശനവേളയിലും മോദി കരിക്കിൻവെള്ളവും പഴങ്ങളും കഴിച്ച് തറയിൽ കിടന്നായിരുന്നു ഉറങ്ങിയതെന്നാണ് റിപ്പോർട്ട്. കേരള സന്ദർശനത്തിൽ എണറാകുളം ഗവ. ഗസ്റ്റ് ഹൗസിലായിരുന്നു പ്രധാനമന്ത്രി താമസിച്ചത്. നിലത്ത് യോഗ മാറ്റ് വിരിച്ചായിരുന്നു ഉറങ്ങിയതെന്നാണ് വിവരം.ഡ്രാഗണ്‍ പഴം, ആപ്പിള്‍, ഏത്തപ്പഴം, മുന്തിരി, പേരയ്ക്ക, മാതളം, ഓറഞ്ച് എന്നീ പഴങ്ങളാണ് അദ്ദേഹത്തിന് എറണാകുളത്തുവെച്ച് നല്‍കിയത്. പ്രധാനമന്ത്രിക്കായി കേരള, നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ തയ്യാറാക്കിയിരുന്നു.വെല്‍ക്കം ഡ്രിങ്കായി കരിക്കിന്‍ വെള്ളമാണ് നല്‍കിയത്. പ്രധാനമന്ത്രിക്ക് വേണ്ടി കിംഗ് സൈസ് ബെഡ് തയാറാക്കിയിരുന്നെങ്കിലും നിലത്ത് യോഗ മാറ്റ് വിരിച്ച് അതിന്റെ മുകളില്‍ ബെഡ് ഷീറ്റ് വിരിച്ചാണ് കിടന്നുറങ്ങിയതെന്ന് ഗസ്റ്റ് ഹൗസ് ജീവനക്കാര്‍ പറഞ്ഞു.അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുടെ മുഖ്യയജമാനന്‍ പ്രധാനമന്ത്രിയാണ്.
ഞായറാഴ്ച്ച വൈകിട്ട് പ്രധാനമന്ത്രി അയോധ്യയിലെത്തും. പ്രധാനമന്ത്രി ചടങ്ങിന്റെ യജമാനനാകുന്നതും ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകാതെ പ്രതിഷ്ഠ നടത്തുന്നതും തെറ്റല്ലെന്ന് വിദഗ്ധര്‍ പറയുന്നു. പ്രാണപ്രതിഷ്ഠാച്ചടങ്ങിന്‍റെ വിശദാംശങ്ങള്‍ ഇങ്ങിനെയാണ്. പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി രാംലല്ല വിഗ്രഹം ഗര്‍ഭഗൃഹത്തില്‍ സ്ഥാപിച്ചു. അനുഷ്ഠാനങ്ങള്‍ തുടരുകയാണ്. പ്രതിഷ്ഠാദിനം രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സരയൂ നദിയില്‍ സ്നാനം ചെയ്യും. രാംപഥിലൂടെയും ഭക്തിപഥിലൂടെയും രാമജന്മഭൂമിയിലേയ്ക്ക് നടക്കും. രണ്ട് കിലോമീറ്ററോളം മോദി നടന്നു പോകുമെന്നാണ് വിവരം. തുടര്‍ന്ന് ഹനുമാന്‍ഗഢി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഉച്ചയ്ക്ക് 12.20ന് പ്രതിഷ്ഠാച്ചടങ്ങ് തുടങ്ങും. 84 സെക്കന്‍റാണ് അഭിജീത് മുഹൂര്‍ത്തം. ഒരു മണിയോടെ ചടങ്ങ് പൂര്‍ത്തിയാകും. യമ നിയമങ്ങള്‍ പാലിച്ച് 11 ദിവസത്തെ വ്രതാനുഷ്ഠാനത്തിലാണ് പ്രധാനമന്ത്രി. നിലത്ത് കിടന്നുറങ്ങിയും ഇളനീര് മാത്രം കുടിച്ചുമാണ് കഴിയുന്നതെന്ന് പ്രധാനമന്ത്രിയോട് അടുത്തവൃത്തങ്ങള്‍ പറയുന്നു.
അയോദ്ധ്യ പ്രാണപ്രതിഷ്ഠ നടക്കുന്ന ജനുവരി 22 ന് ഉത്തർപ്രദേശിൽ മത്സ്യം, മാംസം , മദ്യം എന്നിവയുടെ വിൽപന പൂർണമായും നിരോധിക്കും . ഇത് സംബന്ധിച്ച് യുപി സർക്കാർ ഉത്തരവിറക്കി.പ്രാണപ്രതിഷ്ഠ നടക്കുന്ന ദിവസം ഡ്രൈ ഡേ ആയി ആചരിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു . അതിനു പിന്നാലെയാണ് മാംസ , മത്സ്യ വിൽപ്പനയും നിരോധിച്ചത് . നിരവധി ഹിന്ദു സംഘടനകളും ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു.രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി ഇന്ന് ‘ഗണേശ പൂജ’, ‘വരുണ പൂജ’ എന്നിവ നടത്തും. ജനുവരി 21 വരെ ചടങ്ങുകൾ തുടരുമെന്ന് രാം മന്ദിർ ട്രസ്റ്റ് അധികൃതർ അറിയിച്ചു. രാം മന്ദിർ ‘പ്രാണ പ്രതിഷ്ഠ’ ജനുവരി 22 ന് ഉച്ചയ്‌ക്ക് 12:20 ന് ആരംഭിച്ച് 1 മണിയോടെ അവസാനിക്കുമെന്നാണ് സൂചന .
https://www.facebook.com/Malayalivartha























