പഴതടച്ച സമുദ്ര സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം...1,070 കോടി രൂപയുടെ കരാർ പ്രതിരോധ മന്ത്രാലയം ഒപ്പിട്ടു... ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി അത്യാധുനിക നിരീക്ഷണക്കപ്പലുകളായ ഫാസ്റ്റ് പട്രോൾ വെസ്സൽസ് (എഫ്.പി.വി) ആണ് എംഡിഎൽ നിർമിക്കുക...

പഴതടച്ച സമുദ്ര സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാസ്ഗാവ് ഡോക്ക് ഷിപ്ബിൽഡേഴ്‌സ് ലിമിറ്റഡുമായി (എംഡിഎൽ) 1,070 കോടി രൂപയുടെ കരാർ പ്രതിരോധ മന്ത്രാലയം ഒപ്പിട്ടു. ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി അത്യാധുനിക നിരീക്ഷണക്കപ്പലുകളായ ഫാസ്റ്റ് പട്രോൾ വെസ്സൽസ് (എഫ്.പി.വി) ആണ് എംഡിഎൽ നിർമിക്കുക. 14 എഫ്പിവി സമുദ്ര മേഖലയിൽ കോസ്റ്റ് ഗാർഡിന് കരുത്തേകും.ആത്മനിർഭർ ഭാരതിന്റെ ഭാഗമായി ദ്ദേശീയമായി രൂപകൽപന ചെയ്ത് നിർമിക്കുന്ന എഫ്പിവികൾ 63 മാസത്തിനുള്ളിൽ കോസ്റ്റ്ഗാർഡിന് കൈമാറുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വിവിധ ആവശ്യങ്ങൾക്കായുള്ള ഡ്രോണുകൾ, വയർലെസ് റിമോട്ട് വാട്ടർ റെസ്ക്യൂ ക്രാഫ്റ്റ്, വ്യത്യസ്ത ഭീഷണികളെ നേരിടാനായി എഐ അധിഷ്ഠിത സംവിധാനങ്ങൾ ഉൾപ്പെടെ എഫ്പിവികളിലുണ്ടാകും.
കള്ളക്കടത്ത്, കടൽക്കൊള്ള എന്നിവയുടെ നിയന്ത്രണത്തിനും ശക്തമായ നിരീക്ഷണത്തിനും ഇത് സഹായകമാകും. ആഴം കുറഞ്ഞ ഭാഗങ്ങളിൽ തിരച്ചിലുകൾ നടത്തുന്നതിനും മലിനീകരണം നിരീക്ഷിക്കാനും പ്രത്യേക സംവിധാനവും ഇതിലുണ്ടാകുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ തദ്ദേശീയമായ കപ്പൽ നിർമ്മാണ ശേഷി വർദ്ധിപ്പിക്കാൻ ഇതിന് സാധിക്കുമെന്നും രാജ്യത്ത് തൊഴിലവസരങ്ങളും വൈദഗ്ധ്യ വികസനവും സൃഷ്ടിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.പ്രതിരോധ രംഗത്തെ സ്വാശ്രയത്വമാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ഇതിനായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 509 പ്രതിരോധ വസ്തുക്കൾക്കാണ് നിരോധനമേർപ്പെടുത്തിയത്. 2023 മെയ് മാസത്തിൽ രാജ്യത്തിന്റെ പ്രതിരോധ ഉത്പാദന മൂല്യം ആദ്യമായി ഒരകു ലക്ഷം കോടി രൂപ കടന്നിരുന്നു.
സൈനിക ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ചതും തദ്ദേശീയമായി ഉപകരണങ്ങളും ആയുധങ്ങളും വികസിപ്പിക്കുന്നത് വർദ്ധിപ്പിച്ചതുമാണ് ഇതിന് പിന്നിൽ.ഏതായാലും ഇന്ത്യയുടെ പ്രതിരോധ രംഗം കൂടുതൽ കരുത്താർജിക്കാനായിട്ട് തുടങ്ങിയിട്ടുണ്ട് . അത്തരത്തിലുള്ള റിപ്പോർട്ടുകളാണ് കാലങ്ങളായി പുറത്തു വരുന്നത്. സ്വയം പര്യാപ്തതയുടെ നേർചിത്രമാകും 75-ാമത് റിപ്പബ്ലിക് ദിനം. ‘മെയ്ഡ്-ഇൻ-ഇന്ത്യ’ ആയുധങ്ങളുടെ വമ്പൻ പ്രദർശനത്തിനാണ് ഇന്ത്യൻ സൈന്യം പദ്ധതിയിടുന്നത്. തദ്ദേശീയമായി വികസിപ്പിച്ചതും മികച്ച പ്രകടനം കാഴ്ച വെക്കുന്നതുമായി പ്രചണ്ഡ് ഹെലികോപ്റ്റർ, പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറുകൾ, നാഗ് ആന്റി ടാങ്ക് മിസൈലുകൾ തുടങ്ങിയവ പ്രദർശിപ്പിക്കും.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഇന്ത്യയുടെ മുതൽകൂട്ടായ, ആത്മനിർഭരത പ്രകടമാകുന്ന കവചിത വാഹനങ്ങളും പ്രത്യേക ആവശ്യങ്ങൾക്കായി വികസിപ്പിച്ച വാഹനങ്ങളുടെയും ബൃഹത്തായ പ്രദർശനവും നടത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ക്വിക്ക് ഫൈറ്റിംഗ് റിയാക്ഷൻ വെഹിക്കിൾ, ലൈറ്റ് സ്പെഷ്യലിസ്റ്റ് വെഹിക്കിൾ, ഓൾ ടെറൈൻ വെഹിക്കിൾ എന്നിവയും കർത്തവ്യ പഥിൽ മാർച്ച് ചെയ്യും.ടി-90 ടാങ്ക്, BMP-2 ഇൻഫൻട്രി കോംബാറ്റ് വെഹിക്കിൾ, ഡ്രോൺ ജാമറുകൾ, അഡ്വാൻസ്ഡ് സർവത്ര ബ്രിഡ്ജ്, മീഡിയം റേഞ്ച് സർഫേസ് ടു എയർ മിസൈൽ ലോഞ്ചർ, മൾട്ടി ഫംഗ്ഷൻ റഡാർ തുടങ്ങിയ ആയുധ സംവിധാനങ്ങളെയും മാർച്ചിൽ ഉൾപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ശത്രുരാജ്യങ്ങളുടെ വെടിവെപ്പിൽ നിന്നും മറ്റ് ഗുരുതര ആക്രമണങ്ങളിൽ നിന്നും സൈനികരെ രക്ഷിക്കാൻ കഴിവുള്ള വെപ്പൺ ലൊക്കേറ്റിംഗ് റഡാറായ സ്വാതി വെപ്പൺ ലൊക്കേറ്റിംഗ് റഡാർ മാർച്ചിലെ പ്രധാന ആകർഷണമാകും.
തോക്കുകളും മോർട്ടാറുകളും റോക്കറ്റുകളും കണ്ടെത്താനും അവയ്‌ക്കെതിരെ പോരാടാനും സ്വാതി റഡാറിന് സാധിക്കും.ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾക്ക് പുറമേ രുദ്ര എന്നറിയപ്പെടുന്ന എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററുകളുടെ ആയുധരൂപത്തിലുള്ള പതിപ്പും ഇന്ത്യൻ സൈന്യം പ്രദർശിപ്പിക്കും. വിദേശരാജ്യങ്ങളിൽ ഏറെ പ്രചാരമുള്ള പിനാക, സ്വാതി റഡാർ എന്നിവയും പരേഡിൽ പ്രദർശിപ്പിക്കുന്ന ആയുധ സംവിധാനങ്ങളിൽ ഉൾപ്പെടുന്നു. ഡിആർഡിഒയുടെ കീഴിൽ വികസിപ്പിച്ചെടുത്ത ആയുധങ്ങളാണ് ഇവ.
https://www.facebook.com/Malayalivartha























