ക്രൈസ്തവ സഭകള്‍ക്ക് വീഞ്ഞ് വാറ്റാനുള്ള സ്വാതന്ത്ര്യവും നിഷേധിച്ചു: മദ്യപിക്കുന്നവര്‍ക്ക് പത്തുവര്‍ഷം തടവ് നല്‍കാന്‍ നിയമം നടപ്പിലാക്കി ബീഹാര്‍

മദ്യനിരോധനം ലംഘിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്കും തടവുശിക്ഷ ഉറപ്പാക്കുന്ന തരത്തില്‍ അബ്കാരി നിയമം കര്‍ക്കശമാക്കാനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധത്തിന് അസഹിഷ്ണുതാ വാദമുയര്‍ത്തുന്ന ആരേയും കാണുന്നില്ല. മോദി സര്‍ക്കാരിന്റെ കരി നിയമങ്ങളെ തുറന്നു കാട്ടി ദേശീയ തലത്തില്‍ ചര്‍ച്ചയാക്കുന്നവരെല്ലാം ബീഹാറില്‍ മൗനം തുടരുകയാണ്. സമ്പൂര്‍ണ്ണ മദ്യനിരോധനത്തിന്റെ പേരില്‍ െ്രെകസ്തവ സഭകളുടെ വിശ്വാസത്തിന് മേല്‍ പോലും ബീഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ കൈവയ്ക്കുകയാണ്. കുര്‍ബാനയുടെ പ്രധാന ഘടകമായ വീഞ്ഞ് പോലും ഉല്‍പാദിക്കാന്‍ െ്രെകസ്തവ സഭകള്‍ക്ക് നിതീഷ് ഭരണകൂടം അവസരം നിഷേധിച്ചു.
നിയമം ലംഘിച്ച് മദ്യം ഉപയോഗിക്കുന്നവരുടെ വീട്ടിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന തരത്തിലാണ് നിയമ ഭേദഗതി. മദ്യം ഉപയോഗിക്കുന്നതിന് കൂട്ടുനിന്നു, പൊലീസിനെ വിവരമറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് കുടുംബാംഗങ്ങളെയും കേസില്‍ ഉള്‍പ്പെടുത്തുക. നിയമസഭയുടെ ഇന്നു തുടങ്ങുന്ന മഴക്കാല സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മദ്യനിരോധന വിഷയത്തില്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ നിയമം' അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതായാണ് ബിജെപിയുടെ പ്രമുഖ നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍കുമാര്‍ മോദി കുറ്റപ്പെടുത്തിയത്.
ബീഹാറില്‍ നടപ്പാക്കിയ മദ്യനിരോധനത്തെത്തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞു നിര്‍മ്മിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയതും ആരും ചോദ്യം ചെയ്തില്ല. ഈ തീരുമാനം െ്രെകസ്തവവിശ്വാസികളെ ഞെട്ടിച്ചിരിക്കുകയാണ്. വിശുദ്ധ കുര്‍ബാനയ്ക്കുള്ള വീഞ്ഞു തയാറാക്കാന്‍ പള്ളികള്‍ക്കു നല്‍കിയിരുന്ന ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി. ഇതോടെ ഭക്തകാര്യങ്ങളിലും വീഞ്ഞ് ഉപയോഗിക്കാന്‍ കഴിയാതെവരും. വീഞ്ഞു നിര്‍മ്മാണത്തിനു ലൈസന്‍സ് നല്‍കിയാല്‍ അതു ദുരുപയോഗിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണു നിരോധനമെന്നാണ് എക്‌സൈസ് കമ്മീഷണര്‍ ആദിത്യകുമാര്‍ ദാസിന്റെ വിശദീകരണം. നേരത്തെ നിരോധനത്തില്‍നിന്നു വിശുദ്ധ കുര്‍ബാനയ്ക്കു വീഞ്ഞു തയാറാക്കുന്നതിനെ ഒഴിവാക്കിയിരുന്നു.
പൊലീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ശക്തമായി ഉപയോഗിച്ചിട്ടും മദ്യനിരോധനം വേണ്ടത്ര ഫലപ്രദമാവുന്നില്ലെന്ന തിരിച്ചറിവാണ് മുഖ്യമന്ത്രിയെ കടുത്ത നീക്കത്തിനു പ്രേരിപ്പിച്ചതെന്നാണു സൂചന. യഥാര്‍ഥ വിലയുടെ ഇരട്ടി നല്‍കിയാല്‍ പട്‌നയില്‍ ഉള്‍പ്പെടെ മദ്യം സുലഭമായി ലഭിക്കുന്നുണ്ട്. ഇതിന് പരിഹാരമുണ്ടാക്കാതെ എങ്ങനെയാണ് കാടന്‍ നിയമങ്ങളിലൂടെ മദ്യനിരോധനം പ്രാവര്‍ത്തികമാക്കുകയെന്നതാണ് ഉയരുന്ന ചോദ്യം. ഇതിനൊന്നും വ്യക്തമായ ഉത്തരം ആരും നല്‍കുന്നില്ല. ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും ബീഹാറില്‍ മൗനത്തിലാണ്. ദേശീയ തലത്തില്‍ മോദി വിരുദ്ധ സഖ്യമെന്ന ലക്ഷ്യമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍

അതീവ ദുഃഖകരമെന്നാണ് സംഭവത്തെക്കുറിച്ചു പാറ്റ്‌ന അതിരൂപത വക്താവ് പ്രതികരിച്ചത്. സാര്‍വത്രികമായി നടക്കുന്ന രീതിയില്‍ തങ്ങളുടെ വിശ്വാസ കാര്യങ്ങള്‍ അനുഷ്ഠിക്കാന്‍ ബിഹാര്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നാണ് അപേക്ഷയെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന സം്സ്ഥാനങ്ങളില്‍ പോലും ഇത്തരത്തിലൊരു നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും രൂപത പറയുന്നു. എന്നാല്‍ ഉറച്ച നിലപാടിലാണ് നിതീഷ് കുമാര്‍.
https://www.facebook.com/Malayalivartha























