കാര്‍ഗിലില്‍ വീരമൃത്യു വരിച്ച സൈനികന്റെ മകള്‍ക്ക് പഞ്ചാബ് മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഒന്നാം റാങ്ക്

ഇതാണ് അമ്മ. വെല്‍ഡണ്‍, ജവാന്‍മാരുടെ മരണശേഷം കിട്ടുന്ന കാശുമായി ഓടുന്ന ചില ഭാര്യമാര്‍ ക അറിയാന്‍ ഒരു ജീവിതകഥ. കാര്‍ഗില്‍ യുദ്ധത്തിന്റെ പതിനേഴാം വാര്‍ഷികം ആചരിക്കുന്ന വേളയില്‍, പോരാട്ടഭൂമിയില്‍ വീരമൃത്യുവരിച്ച ഭൂട്ടാ സിംഗിന്റെ വിധവ അമൃത്പാല്‍ കൗറും പതിനേഴുകാരിയായ മകള്‍ കോമള്‍ പ്രീതും ജീവിത പോരാട്ടത്തില്‍ വിജയം നേടിയതിന്റെ അഭിമാന നിമിഷങ്ങളാണ് ആ സൈനികന്റെ ഓര്‍മ്മകള്‍ക്കുമുന്നില്‍ സമര്‍പ്പിക്കുന്നത്.
വിവാഹംകഴിഞ്ഞ് നാലുവര്‍ഷത്തിനകം ഭര്‍ത്താവിനെ യുദ്ധത്തില്‍ നഷ്ടമായിട്ടും അമൃത് വിധിയെ പഴിച്ചില്ല. ഭൂട്ടായുടെയും തന്റെയും ഓമനമകളെ മിടുക്കിയായി പഠിപ്പിച്ച് വളര്‍ത്തി വലുതാക്കി. ഇന്ന് അച്ഛനെ നഷ്ടപ്പെട്ടതിന്റെ പതിനേഴാം വാര്‍ഷികത്തില്‍ അമ്മ വളര്‍ത്തിയ കോമള്‍ പഞ്ചാബ് മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഒന്നാം റാങ്ക് നേടി അച്ഛന്റെ ഓര്‍മ്മകള്‍ക്കുമുന്നില്‍ സമര്‍പ്പിക്കുന്നു. ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ മക്കളുടെ കാറ്റഗറിയിലാണ് കോമള്‍ ഈ നേട്ടം കൈവരിച്ചത്. പട്യാലയിലെ ഗവ. രജീന്ദ്ര മെഡിക്കല്‍ കോളേജില്‍ കോമളിന് എംബിബിഎസിന് അഡ്മിഷന്‍ ലഭിക്കുമെന്നാണ് ആ അമ്മയുടെ പ്രതീക്ഷ.
1999 മെയ് 28നാണ് യുദ്ധഭൂമിയില്‍ ഭൂട്ടാസിങ് മരിച്ചുവീണത്. അടുത്ത ദിവസം ത്രിവര്‍ണ പതാകയില്‍ പുതപ്പിച്ച് ഭൂട്ടയെ കൊണ്ടുവന്ന ദിവസം അമൃത് ഓര്‍ത്തെടുക്കുന്നു. മാന്‍സയില്‍ ദനേവാല ഗ്രാമത്തിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഭൂട്ടായുടെ വേര്‍പാട് അറിഞ്ഞപ്പോള്‍ ലോകത്തിലെ ഏറ്റവും ദൗര്‍ഭാഗ്യവതിയായ സ്ത്രീ ഞാനായിരിക്കുമെന്നാണ് ചിന്തിച്ചത്. കൈക്കുഞ്ഞായ മകള്‍ക്കുവേണ്ടി മാത്രമായിരുന്നു പിന്നീടുള്ള ജീവിതം ഇപ്പോള്‍ 38 കാരിയായ അമൃത് പറയുന്നു.
1996ലായിരുന്നു ഞങ്ങളുടെ വിവാഹം. എനിക്കന്ന് പതിനെട്ടുവയസ്സ് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. പഌ് ടു കഴിഞ്ഞയുടന്‍ വിവാഹം നടന്നു. ആ വര്‍ഷവും അടുത്ത വര്‍ഷവും രണ്ടുമാസക്കാലത്തെ അവധിക്കെത്തിയപ്പോള്‍ മാത്രമാണ് ഭൂട്ടായുമൊത്ത് കഴിഞ്ഞത്. ഒരുമിച്ച് ജീവിച്ച ആ നാലുമാസക്കാലം. അതുമാത്രമാണ് അദ്ദേഹത്തെപ്പറ്റിയുള്ള ഓര്‍മ്മകള്‍. അന്ന് ഭൂട്ടായ്ക്ക് 26 വയസ്സായിരുന്നു. 14ാം സിഖ് റെജിമെന്റിലായിരുന്നു അദ്ദേഹം. 20ാം വയസ്സിലാണ് അദ്ദേഹം ആര്‍മിയില്‍ ചേരുന്നത്. അമൃത് ഓര്‍ക്കുന്നു.
ഭര്‍ത്താവിന്റെ മരണശേഷം അമൃത്പാലിന് മന്‍സ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ സീനിയര്‍ അസിസ്റ്റന്റായി സര്‍ക്കാര്‍ ജോലി നല്‍കി. രണ്ടു വര്‍ഷത്തിനുശേഷം മകളുടെ ഭാവിയെക്കരുതി ഭൂട്ടായുടെ അനുജന്‍ ഭഗവാന്‍ സിംഗിനെ അമൃത് വിവാഹംചെയ്തു. തനിക്കൊറ്റയ്ക്ക് ജീവിക്കാനും മകളെ സംരക്ഷിക്കാനും കഴിയില്ലെന്ന് തോന്നിയതോടെയാണ് വിവാഹത്തിന് സമ്മതിച്ചതെന്ന് അമൃത് പറയുന്നു.
മകള്‍ക്ക് ഒരു അച്ഛന്റെ സ്‌നേഹം നല്‍കണമെന്നും തോന്നി. കര്‍ഷകനായ ഭഗവാന്‍സിംഗും പിന്നീട് ആ അമ്മയ്ക്കും മകള്‍ക്കും ജീവിതത്തില്‍ തുണയായി. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും രണ്ടു മക്കള്‍കൂടി പിറന്നു. മകള്‍ ഡോക്ടറാവുന്നതിന് ഒരു പടിമാത്രം അടുത്തെത്തിയെന്ന ആനന്ദത്തിലാണ് അമൃത്. പഠിക്കാന്‍ മിടുക്കിയായ മകള്‍ക്ക് അതിനു കഴിയുമെന്നും സ്വതന്ത്രയായി ജീവിക്കാനാവുന്ന ഭാവിയുണ്ടാകുമെന്നും അമൃത് ഉറപ്പിച്ചുപറയുന്നു.
https://www.facebook.com/Malayalivartha























