തറയില്‍ കിടക്കാതെ കട്ടിലില്‍ കിടന്ന ഭാര്യയോടു ഭർത്താവ് ചെയ്തത് ഇങ്ങനെ..
ഭർത്താവ് തറയിൽ കിടക്കാൻ ആവശ്യപ്പെട്ടു. ഭാര്യ അനുസരിക്കാത്തതിനാൽ ഭർത്താവ് തീ കത്തിച്ച് കൊലപ്പെടുത്തി. 2014 ജൂണ്‍ 25നു നടന്ന കൊലപാതകം തെളിയാൻ നിർണായകമായത് പത്തുവയസുകാരനായ മകന്റെ മൊഴിയാണ്.
2005 ലാണ് ഇര്‍ഫാന്‍ ഷൈഖും മീനയും വിവാഹിതരാകുന്നത്. മാതാപിതാക്കള്‍ തമ്മില്‍ പതിവായി വഴക്കിടാറുണ്ടായിരുന്നു എന്ന് കുട്ടി കോടതിയില്‍ പറഞ്ഞു. സംഭവം നടന്ന ദിവസം കട്ടിലില്‍ കിടന്ന അച്ഛന്‍റെ കാല് അമ്മ മസാജ് ചെയ്ത് കൊടുക്കുകയായിരുന്നു.
നിലത്ത് കിടക്കാന്‍ അച്ഛന്‍ ആവശ്യപ്പെട്ടെങ്കിലും അമ്മ അത് നിരസിച്ചെന്നും തുടര്‍ന്ന് അമ്മയെ അടിക്കാൻ തുടങ്ങിയ അച്ഛന്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നും മകന്‍ പറഞ്ഞു. രണ്ടു ദിവസത്തിന് ശേഷമാണ് യുവതി മരിച്ചത്.
സ്റ്റൗവ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് ഭാര്യ മരിച്ചതെന്നാണ് ഇയാള്‍ നാട്ടുകാരോട് പറഞ്ഞത്. മകന്‍റെ മൊഴിയില്‍ ഭാര്യയെ കൊന്ന ഭര്‍ത്താവിന് അഞ്ച് വര്‍ഷത്തെ തടവ്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. എന്നാൽ ഇതിനു മറ്റു തെളിവുകളൊന്നുമില്ല.
https://www.facebook.com/Malayalivartha