ലൈംഗീക പീഡനത്തിനിരയായ എട്ട് വയസുകാരിയോട് ആശുപത്രി അധികൃതർ കാണിച്ചത് കൊടും ക്രൂരത

വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ 15 വയസുകാരൻ മിഠായി നല്‍കി വശീകരിച്ച് വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചു. ഇതിനിടെ കളിച്ച്കൊണ്ടിരുന്ന കുട്ടിയെ കാണാതായതിൽ പേടിച്ച വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചിരുന്നു. ആ സമയം അയല്‍ വാസിയാണ് കുട്ടി പതിനഞ്ചുകാരന്റെ വീട്ടില്‍ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങിവരുന്നത് കണ്ടത്.കരഞ്ഞുകൊണ്ട് വന്ന കുട്ടിയുടെ ഉടുപ്പില്‍ രക്തക്കറ ഉണ്ടായിരുന്നു.
തുടർന്ന് കുട്ടിയുടെ സ്വകാര്യ ഭാഗത്തുനിന്നും രക്തസ്രവം കണ്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവനക്കാര്‍ കുറവായതിനാല്‍ അവര്‍ കുട്ടിയെ പരിശോധിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ദാദ്രിയിലെ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചു. എന്നാല്‍ അവിടേയും കുട്ടിയെ അഡ്മിറ്റ് ചെയ്യാനോ ചികില്‍സിക്കാനോ അധികൃതര്‍ തയ്യാറായില്ല.
അതിനുശേഷം നോയിഡയിലെ ജില്ല ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചു. എന്നാല്‍ അവിടെയും വനിത ഡോക്ടര്‍ ഇല്ലെന്ന് പറഞ്ഞ് ചികില്‍സ നിഷേധിക്കുകയാരുന്നു. പീഡനത്തിനിരയായ എട്ട് വയസുകാരിക്ക് വൈദ്യസഹായത്തിനായി കാത്തുനില്‍ക്കേണ്ടി വന്നത് 12 മണിക്കൂര്‍ ഇക്കാര്യം സി എം. ഒയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവം വിവാദമായതോടെ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പതിനഞ്ചുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha























