തീവ്രവാദികളെ ജീവനോടെ അറസ്റ്റ് ചെയ്ത് സമയം പാഴാക്കിക്കളയാന്‍ സമയമില്ല ; വെളിപ്പെടുത്തലുകളുമായി ഒരു എൻകൗണ്ടർ സ്പെഷ്യലിസ്റ്റ്

ഒരു എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റിന് പറയാനുള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. താന്റെ എൻകൗണ്ടർ ജീവിതത്തിനിടയിൽ കടന്നുപോയ 10 വർഷങ്ങളെ പറ്റി ഈ മനുഷ്യൻ പറയുമ്പോൾ ലോകത്തിൽ ക്രൂരന്മാരായ വ്യക്തികളുടെ പട്ടികയിൽ ഈ മനുഷ്യനെയും ഉൾപ്പെടുത്തേണ്ടതാണെന്ന് തോന്നിക്കും വിധമാണ് അത്. മണിപ്പൂരിലെ ഹീറോജിത്ത് എന്ന പോലീസുകാരന്‍ പത്തു വര്‍ഷത്തിനിടയില്‍ എന്‍കൗണ്ടറിലൂടെ ഇല്ലാതാക്കിയത് നൂറിലധികം പേരെയാണ്. യുവാവായിരിക്കെ മണിപ്പൂര്‍ പോലീസില്‍ കോണ്‍സ്റ്റബിളായി ചേര്‍ന്നത് മുതലാണ് ഹീറോജിത്തിന്റെ ഈ ദുർഗതി ആരംഭിക്കുന്നത്. തീവ്രവാദികള്‍ക്കെതിരേ പോരാടാനുള്ള യൂണിറ്റിലെ കമാന്റോ ആയതോടെയാണ് അപകടകാരിയായ കൊലപാതകയിലേക്ക് ഹീറോജിത്തിന്റെ വിധി മാറിയത്.
2009 ല്‍ തിരക്കേറിയ ചന്തയില്‍ വെച്ച് ഒരു യുവാവിനെ വെടിവെച്ചു കൊന്നത് താനാണെന്ന് പറഞ്ഞുകൊണ്ട് 2016 ലാണ് ആദ്യമായി ഹീറോജിത്ത് തരംഗത്തെത്തിയത്. കൊല്ലും മുമ്പ് ഇരയുടെ കണ്ണിലേക്ക് നോക്കിനില്‍ക്കെ തോക്കിന്റെ ട്രിഗര്‍ വലിക്കും. അതിന് ശേഷം താന്‍ കൊന്നയാളുടെ പേരും കൊലപ്പെടുത്തിയ ദിവസവും തന്റെ ഡയറിയില്‍ സൂക്ഷിക്കും. അതില്‍ 'കൊലപ്പെടുത്തി' എന്ന് രേഖപ്പെടുത്തും. വേട്ടയാടപ്പെട്ടവരുടെ പട്ടിക വരുന്ന മൂന്ന് ഡയറികളാണ് ഇപ്പോള്‍ കയ്യിലുള്ളത്.
ഓരോ കൃത്യം നടത്തിയ ശേഷവും ജോലി കഴിഞ്ഞതിനു ശേഷം വീട്ടിലെത്തുന്ന ഇയാൾ മരിച്ചയാളുടെ 'പുല' വീട്ടില്‍ കയറാതിരിക്കാന്‍ ഭാര്യ കൊണ്ടുവരുന്ന ഒരുബക്കറ്റ് വെള്ളത്തില്‍ കുളിച്ച ശേഷമേ വീടിനുള്ളിലേക്ക് കയറുമായിരുന്നുള്ളു.
ആദ്യമൊക്കെ താന്‍ കൊലപ്പെടുത്തിയിരുന്ന തലകള്‍ ''10,11,12'' എന്നിങ്ങനെ എണ്ണുക പതിവായിരുന്നു. എന്നാല്‍ തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്നവരെ ഇല്ലാതാക്കുന്ന സംഘത്തിലെ പതിവുകാരനായതോടെ അത് നിര്‍ത്തി. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന പച്ചപുതച്ച മലകള്‍ക്കും ഇടുങ്ങിയ പാതകള്‍ക്കും ഇടയിലൂടെ തീവ്രവാദികളെ തേടി അലയുന്നതിനിടയില്‍ എല്ലാവരേയും നിയമത്തിന് മുന്നില്‍ എത്തിക്കുവാന്‍ ഹീറോജിത്തിനും സംഘങ്ങള്‍ക്കും കഴിയുമായിരുന്നില്ല.
ഒരിക്കല്‍ ഹീറോജിത്തിനും സംഘത്തിനും തലസ്ഥാന നഗരമായ ഇംഫാലിന് സമീപമുള്ള മലനിരയില്‍ വിമത പോരാളികള്‍ ഒളിച്ചിരിക്കുന്നതായി വിവരം കിട്ടി. സൈനികരെപ്പോലെ വാഹനം ഓടിച്ച് അവിടേയ്ക്ക് ചെല്ലുക അസാധ്യമായിരുന്നു. മുകളില്‍ ചെല്ലുമ്പോള്‍ എല്ലാവരും രക്ഷപ്പെടും. അതുകൊണ്ട് ഹീറോജിത്തും കൂട്ടുകാരും തെരഞ്ഞെടുത്തത് ടാറിംഗ് ജോലിക്കാര്‍ എന്ന രീതിയില്‍. സാധാരണക്കാരെപ്പോലെ വസ്ത്രം ധരിച്ച് ഒരു ട്രക്കില്‍ എത്ര ദൂരം ചെന്നാലും കണ്ണെത്താദൂരത്തോളം പിന്നെയും നെല്‍വയലുകളുടെയും വാഴത്തോട്ടങ്ങളുടെയും കാഴ്ചകള്‍ നില്‍ക്കുന്ന കുത്തനെ കയറ്റങ്ങള്‍ താണ്ടി. മലനിരയെ ചുറ്റിയുള്ള റോഡിലൂടെ നടന്നു നടന്ന് മലയുടെ മുകളിലെത്തി. പിന്നീല്‍ ഒരുപാട് അകലെയല്ലാതെ ഒരു സൈനിക വ്യൂഹവും ഇവരെ പിന്തുടര്‍ന്നിരുന്നു.
കുറേ കഴിഞ്ഞപ്പോള്‍ ഏഴ് യുവാക്കള്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ തങ്ങളുടെ ട്രക്കിന് അരികിലേക്ക് വരികയാണ്. പോലീസില്‍ നിന്നും രക്ഷപ്പെട്ട് വരുന്ന സംഘത്തെ നോക്കി ഹീറോജിത്ത പുഞ്ചിരിച്ചു. നിങ്ങള്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ യു എന്നായിരുന്നു മറുപടി. സര്‍ക്കാരുമായി നിരന്തരം മല്ലടിച്ചിരുന്ന ശക്തരായ തീവ്രവാദ സംഘമായ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് എന്നാണ് സൂചന. എന്നാല്‍ തങ്ങള്‍ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയില്‍ നിന്നാണ് എന്നായിരുന്നു ഹീറോജിത്തിന്റെ മറുപടി. ഇതിനിടയില്‍ ട്രക്കില്‍ കയറാന്‍ കൂടെയുണ്ടായിരുന്നയാള്‍ പറഞ്ഞു. എകെ 47 തോക്കുധാരികള്‍ ട്രക്കിലേക്ക് വലിഞ്ഞു കയറി.
എല്ലാവരും കയറി കഴിഞ്ഞപ്പോഴാണ് തങ്ങള്‍ പോലീസാണെന്ന കാര്യം ഹീറോജിത്ത വെളിപ്പെടുത്തിയത്. എന്നാല്‍ നിങ്ങള്‍ പേടിക്കേണ്ടെന്നും കുറേ കാര്യം സംസാരിക്കണമെന്നും പറഞ്ഞപ്പോള്‍ തന്നെ ഏഴുപേരും ഭയചകിതരായി. പിന്നീട് ഈ ട്രക്ക് നേരത്തേ തീരുമാനിക്കപ്പെട്ടിരുന്ന മലയുടെ അരികിലേക്ക് കൊണ്ടുപോയി ഹീറോജിത്ത് അവരെ വെടിവെച്ചു കൊന്നു. പിന്നീട് എല്ലാവരുടേയും മൃതദേഹം ഒരു റിക്കവറി വാനില്‍ കയറ്റി മോര്‍ച്ചറിയില്‍ കൊണ്ടുപോയി ഇട്ടു. പിന്നീട് പോലീസുകാര്‍ തന്നെ എഴുതിച്ചേര്‍ത്തു. കമാന്റോകള്‍ ആക്രമിച്ചു. പോലീസുകാര്‍ തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ എല്ലാവരും കൊല്ലപ്പെട്ടു.ഇതിനു ശേഷം ഇത്തരം കാര്യങ്ങള്‍ പിന്നീട് പതിവായി. തീവ്രവാദികളെ ജീവനോടെ അറസ്റ്റ് ചെയ്ത് സമയം പാഴാക്കിക്കളയാന്‍ മണിപ്പൂര്‍ കമാന്റോകള്‍ക്ക് സമയമില്ലാത്തതാണ് ഈ എൻകൗണ്ടറിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത്
https://www.facebook.com/Malayalivartha























