നിരവധി മുസ്ലീം സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ ചേരുന്നുവെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

മുത്തലാഖിനെതിരെ ശക്തമായി പോരാടിയ ഇസ്രത് ജഹാന്‍ ബിജെപിയിൽ ചേർന്നു. പാര്‍ട്ടിയിലേക്കുള്ള ക്ഷണം ഇസ്രത് സ്വീകരിക്കുകയായിരുന്നുവെന്ന് വെസ്റ്റ് ബംഗാള്‍ യുണിറ്റ് ജെനറല്‍ സെക്രട്ടറി സായന്തന്‍ ബസു പറഞ്ഞു.
അതെ സമയം ഇസ്രത്തിന്റെ പ്രവേശനത്തെ സുബ്രഹ്മണ്യന്‍ സ്വാമി സ്വാഗതം ചെയ്തു. ഇസ്രത് ജഹാന്‍ ധൈര്യമുള്ള സ്ത്രീയാണ്. അവരുടെ മനോബലം ഇന്ത്യന്‍ വനിതകളുടെ ഒരു ഉദാഹരണമാണെന്നും ഇസ്രത്തിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിരവധി മുസ്ലീം സ്ത്രീകള്‍ രാഷ്ട്രീയത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നു അവരെയും ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സ്വാമി കൂട്ടിച്ചേര്‍ത്തു.
2014 ലാണ് ഇസ്രതിനെ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് ഫോണിലൂടെ മൊഴി ചൊല്ലിയത്. എന്നാല്‍ വിവാഹമോചനം താന്‍ അംഗീകരിക്കില്ലെന്ന് കാട്ടി ജഹാന്‍ നിയമ പോരാട്ടത്തിന് ഒരുങ്ങുകയായിരുന്നു. മുത്തലാഖിനെതിരെ പോരാടിയ അഞ്ചുപേരിൽ ഒരാളാണ് ഇസ്രത്. അതിന്റെ ഫലമായി കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്‌ലിം വനിതാ വിവാഹ അവകാശ ബില്‍ ലോകസഭ പാസാക്കിയത്.
ഓഗസ്റ്റ് 22 നാണ് സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്ന മുത്തലാഖ് താത്കാലികമായി റദ്ദാക്കിയത്. ആറ് മാസത്തിനകം മുത്തലാഖ് നിരോധിക്കുന്നതിന് നിയമനിര്‍മാണം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha























