ചോക്ലേറ്റുകളുടെ ഉത്പാദനം നാല്‍പ്പത് കൊല്ലത്തിനിടയില്‍ ഇല്ലാതാകുമെന്ന് പ്രവചനം

വരും കാലങ്ങളിൽ ചോക്ലേറ്റ് ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാകുമെന്ന് പ്രവചനം. ചോക്ലേറ്റുകളുടെ ഉത്പാദനം നാല്‍പ്പത് കൊല്ലത്തിനിടയില്‍ ഇല്ലാതാകുമെന്നാണ് നിലവിലെ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊക്കോയുടെ ഉത്പാദനത്തില്‍ സംഭവിക്കുന്ന കുറവാണ് ഇതിനു കാരണം. വർധിച്ചു വരുന്ന ആഗോള താപനം തന്നെയാണ് കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾക്ക് പ്രധാന കാരണം. അടുത്ത 30 വര്‍ഷം കൊണ്ട് ആഗോള താപനത്തിന്‍റെ ഭാഗമായി താപനില 2.1 സെല്‍ഷ്യസ് കൂടി ഉയരുന്നതോടെ ചോക്ലേറ്റ് നിർമ്മാണത്തിൽ പ്രധാന ഘടകമായ കൊക്കോ ചെടിയുടെ നില നില്‍പ്പ് ഇല്ലാതെയാകും. ഇത് ലോകത്തുടനീളമുള്ള ചോക്‌ളേറ്റ് വ്യവസായത്തെ കാര്യമായി തന്നെ ബാധിക്കും. യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്ഫിയര്‍ അഡ്മിനിസ്‌ട്രേഷന്‍ ആണ് ഇതിനെ സംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്തു വിട്ടത്. നിലവിലെ കാലാവസ്ഥ പ്രകാരം ഭൂമദ്ധ്യരേഖയുടെ തെക്കു വടക്കുഭാഗത്തും വെറും 20 ഡിഗ്രികളിലായി മാത്രമായി കൊക്കോകൃഷി ചുരുങ്ങുമെന്നാണ് കണക്കുകൾ പറയുന്നത്.
തണുത്ത അന്തരീക്ഷവും സമൃദ്ധമായ മഴയുമാണ് കൊക്കോയ്ക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥ. ചൂട് കൂടുന്നതോടെ മണ്ണിനടിയിലെയും ചെടികളിലെയും ജലാംശം കുറയാന്‍ ഇത് കാരണമാകും.
ലോകത്തെ ചോക്‌ളേറ്റിന്റെ പകുതിയും ഉല്‍പ്പാദിപ്പിക്കുന്ന ഐവറികോസ്റ്റ്, ഘാന എന്നിവിടങ്ങളിലെല്ലാം വന്‍ തിരിച്ചടി നേരിടുന്നതോടെ തങ്ങളുടെ മരിച്ചു കൊണ്ടിരിക്കുന്ന ജൈവ സംവിധാനത്തെ രക്ഷിക്കണോ ചോക്‌ളേറ്റ് നിര്‍മ്മാണം വേണോ എന്ന പ്രതിസന്ധിയില്‍ ഈ രാജ്യങ്ങള്‍ എത്തിച്ചേരും.
വികസ്വര രാജ്യങ്ങളിലെ ഏറ്റവും പ്രിയപ്പെട്ട വിഭവമായ ചോക്‌ളേറ്റിന്റെ അളവില്‍ കുറവ് വരുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ വിദഗ്ദ്ധര്‍ പ്രവചിച്ചിരുന്നു. വര്‍ഷം 286 ചോക്‌ളേറ്റ് ബാര്‍ വെച്ചാണ് ഒരു വര്‍ഷം ഒരു പാശ്ചാത്യരാജ്യം കഴിക്കുന്നത്.
ഏറ്റവും കൂടുതല്‍ ചോക്ലേറ്റ് പ്രേമികൾ ബല്‍ജിയംകാരാണ്. 10 കൊക്കോ ചെടികളില്‍ നിന്നുള്ള കായകളും അതിനടുത്ത് നെയ്യഗും ചേര്‍ത്താണ് 286 ചോക്‌ളേറ്റ് ബാറുകള്‍ നിര്‍മ്മിക്കുന്നത്. 1990 ന് ശേഷം ചൈന, ഇന്തോനേഷ്യ, ഇന്ത്യ, ബ്രസീല്‍, മുന്‍ സോവ്യറ്റ് യൂണിയന്‍ എന്നിവിടങ്ങളില്‍ നിന്നുമായി 1 ബില്യണ്‍ ആള്‍ക്കാരാണ് ചോക്‌ളേറ്റ് വിപണിയില്‍ ഇറങ്ങിയത്. എന്നാല്‍ ഉയരുന്ന ഡിമാന്റ് അനുസരിച്ച് കൊക്കോയുടെ സംഭരണം സാധ്യമാകുന്നില്ല എന്നതാണ് പ്രശ്‌നം. അടുത്ത ഏതാനും വര്‍ഷം ചോക്‌ളേറ്റ് ഇടിവ് ഒരു ലക്ഷം ടണ്ണെങ്കിലും വരുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
https://www.facebook.com/Malayalivartha























