നൂറുകോടി പേരിൽ ആരുടെയും ആധാര്‍ വിശദാംശങ്ങള്‍ 500 രൂപയ്ക്ക് ലഭിക്കും; പിന്നിൽ പ്രവർത്തിക്കുന്ന എജന്റ്റ്‌മാർ സർക്കാർ ഉദ്യോഗസ്ഥർ

ആധാര്‍ കാര്‍ഡിനായി ജനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ചോരുന്നതിന്റെ വാര്‍ത്തകള്‍ തുടര്‍ച്ചയായി പുറത്തു വരുന്നുണ്ട്. എന്നാലിപ്പോൾ ഈ വാർത്തയെ സ്ഥിതീകരിച്ച്കൊണ്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്.
നൂറുകോടി പേരിൽ ആരുടെയും വിശദാംശങ്ങള്‍ 500 രൂപയ്ക്കാണ് ലഭിക്കുക. മലയാളത്തിലെ ഒരു പ്രമുഖ ചാനലാണ് ഈ വാർത്ത ഇപ്പോൾ പുറത്ത് കൊണ്ട് വന്നിരിക്കുന്നത്. കോടിക്കണക്കിന് ആളുകളുടെ വിവരങ്ങൾ ചോർത്തിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.
നൂറുകോടി പേരിൽ ആരുടെയും വിശദാംശങ്ങള്‍ 500 രൂപയ്ക്ക് ലഭിക്കും. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എജന്റ്റ്‌മാർ രാജസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥർ തന്നെയാണ്. ആധാർ പ്രിന്റ് ചെയ്യാനുള്ള സോഫ്ട് വെയറും ചോർത്തി നൽകുന്നുണ്ട് അതിന് നൽകേണ്ടത് വെറും 300 രൂപയാണ്. ആധാർ പോർട്ടൽ പാസ്സ്‌വേർഡ് അറിയാവുന്ന ഇവർ വ്യക്തികളുടെ വിവരങ്ങൾ ചോർത്തി നൽകുന്നു. അതിനാകട്ടെ ഈടാക്കുന്നത് 500 രൂപയും.
വാട്സാപ്പിലൂടെയും ഫോണിലൂടെയുമാണ് ഇവർ വിവരങ്ങൾ ചോർത്തുന്നത്. വ്യക്തികളുടെ പേരും വിലാസവും മൊബൈൽ നമ്പർ തുടങ്ങിയവയാണ് ആധാർ രേഖകളിൽ നിന്ന് ചോർത്തപ്പെടുന്നത്..
ആധാര്‍ വിവരം ചോര്‍ന്നാല്‍ സംഭവിക്കുന്നത്;
♦ലീക്കായ ആധാര്‍ ബാങ്ക് എക്കൗണ്ട് നമ്പറുകള്‍ കൂടുതലും ഇതിന്റെ ദുരുപയോഗം കൊണ്ട് എന്ത് സംഭവിയ്ക്കും എന്ന് അറിവില്ലാത്തവരുടേതാണ്. തൊഴിലുറപ്പിലും വയോജന, വിധവാ പെന്‍ഷനിലുമൊക്കെഉള്ളവരുടെ ജന്‍ധന്‍ അക്കൗണ്ടുകളൊക്കെയാണ് ലീക്കായതില്‍ പലതും. ജന്‍ധന്‍ എക്കൗണ്ട് എന്നാല്‍ ആധാര്‍ ഇനേബിള്‍ഡ് പേയ്‌മെന്റ് അക്കൗണ്ടുകളാണ്. ഇത്തരത്തിലുള്ള അക്കൗണ്ടുകള്‍ ബാങ്ക് സഹായത്തോടെ ഡിമോണിറ്റൈസേഷന്‍ കാലത്ത് കള്ളപ്പണം വെളുപ്പിയ്ക്കാന്‍ ഉപയോഗപ്പെടുത്തിയതിനു പിന്നിലെ ഒരു കാരണം അന്നേ വെബ്‌സൈറ്റുകളില്‍ ലഭ്യമായിരുന്ന ആധാര്‍ നമ്പറുകളാണ്.
ഇത്തരം ദുരുപയോഗം നടന്നാല്‍ ഉത്തരവാദിത്വം ആ അക്കൗണ്ട്/ആധാര്‍ ഉടമയായ വ്യക്തിയ്ക്കാണ്.
♦ലീക്കായ ആധാറില്‍ ഫോണ്‍ നമ്പര്‍ ചേര്‍ത്തിട്ടില്ലെങ്കില്‍ ഏതെങ്കിലും എന്റോള്‍മെന്റ് ഏജന്‍സി വഴി അതു ചേര്‍ത്ത് ആ ആധാര്‍ നമ്പറിന്റെ ഉടമയായി മാറാം. കഴിഞ്ഞ ഏഴു വര്‍ഷത്തില്‍ 34000 ഏജന്‍സികളെ ഗവണ്മെന്റ് നിരവധി ആധാര്‍ ദുരുപയോഗങ്ങള്‍ക്ക് ബ്ലാക്ക് ലിസ്റ്റ് ചെയ്യുകയുണ്ടായി.അതായത് ഓരോ ദിവസവും 13 ഏജന്‍സി വെച്ച് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുന്ന ഇന്ത്യയില്‍ ആധാര്‍ വിവര ദുരുപയോഗം ഇതിലേതെങ്കിലും വെച്ച് നടത്താവുന്നതേ ഉള്ളൂ. ഫോണ്‍ നമ്പര്‍ ചേര്‍ത്താല്‍മൊബൈല്‍ ഒടിപി വഴി ആധാര്‍ ഉടമസ്ഥനായിത്തന്നെ തെറ്റിദ്ധരിപ്പിച്ച് ലോണോ ക്രെഡിറ്റ് കാര്‍ഡോ ഒക്കെ സംഘടിപ്പിയ്ക്കാനാവും എന്നാല്‍ ഉത്തരവാദിത്വം ആധാറുടമയ്ക്കാവും
♦ പണക്കൈമാറ്റത്തിനുള്ള യുപിഐ യും ഭീമും അക്കൗണ്ട്, മൊബൈല്‍, ആധാര്‍ എന്നിവയുമായി ബന്ധിതമാണ്. ഇതുമൂന്നും കയ്യിലെത്തുന്നത് ഡെബിറ്റ് കാര്‍ഡ് ബ്രീച്ചിനേക്കാള്‍ വലിയ സെക്യൂരിറ്റി പ്രശ്‌നമാണുണ്ടാക്കുക. ആധാര്‍ ഇനേബിള്‍ഡ് പേയ്‌മെന്റ് സിസ്റ്റവുമതേ.
♦ ഇതിനും വലിയ പ്രശ്‌നമാണ് ഫേക്ക് ഐഡന്റിറ്റി കാര്‍ഡുണ്ടക്കി മൊബൈല്‍ കണക്ഷനുകള്‍വില്‍ക്കുന്നവരുടെ കയ്യില്‍ നമ്പറകപ്പെട്ടാള്‍ ഉണ്ടാവുക. നിങ്ങളറിയാതെ വല്ല ഭീകരവാദിയ്ക്കും വിറ്റ സിം കാര്‍ഡിനോ ഡിജിറ്റല്‍ കള്ളപ്പണം ശേഖരിയ്ക്കുന്ന ഓണ്‍ലൈന്‍ വാലറ്റുകള്‍ക്കോ പ്രൂഫായി നല്‍കിക്കാണുക നിങ്ങളുടെ മോഷ്ടിച്ച ആധാറായിരിയ്ക്കാം. രാജീവ് ചന്ദ്രശേഖര്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സിസ്റ്റങ്ങളുടെ പിഴവുകളെക്കുറിച്ച് കേന്ദ്ര ധനകാര്യമന്ത്രിയ്ക്കും കഴിഞ്ഞ നവംബറില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും എഴുതിയ കത്തില്‍ ആധാറുപയോഗിയ്ക്കുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് സിസ്റ്റങ്ങളുടെ ഇത്തരം ദുരുപയോഗ സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു.
♦ ഡിജിലോക്കര്‍ വഴി നിങ്ങളെക്കുറിച്ചുള്ള എന്തു ഗവണ്മെന്റ് ഡോക്യുമെന്റും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.
https://www.facebook.com/Malayalivartha























