ഇന്ത്യൻ പ്രധാന മന്ത്രിക്ക് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ സ്നേഹ സമ്മാനം

പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വക ജീപ്പ് സമ്മാനം. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു തന്റെ ഇന്ത്യ സന്ദർശന വേളയിലാണ് പ്രധാനമന്ത്രിക്ക് സമ്മാനമായി കടല്‍വെള്ളത്തില്‍നിന്ന് ഉപ്പ് വേര്‍തിരിച്ച് ജലം ശുദ്ധീകരിക്കുന്നതിനുമുള്ള സാങ്കേതികവിദ്യയുള്ള ഗാല്‍-മൊബൈല്‍ ജീപ്പ് സമ്മാനമായി നൽകുന്നത്. കടല്‍വെള്ളത്തില്‍നിന്ന് ഉയര്‍ന്ന ഗുണനിലവാരമുള്ള കുടിവെള്ളം ഇതിലൂടെ വേര്‍തിരിച്ചെടുക്കാനാകും എന്നതാണ് പ്രത്യേകത.
ഇസ്രയേല്‍ വികസിപ്പിച്ചെടുത്ത കടല്‍ജല ശുദ്ധീകരണത്തിനുള്ള സാങ്കേതികവിദ്യയാണ് ജീപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. 390,000 ഇസ്രയേലി ഷെക്കല്‍ (ഏകദേശം 71 ലക്ഷം രൂപ) ആണ് ഈ ജീപ്പിന്റെ വില. പ്രളയം, ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തമുണ്ടാകുന്ന സന്ദര്‍ഭങ്ങളിലും മറ്റ് അടിയന്തിര സാഹചര്യങ്ങളിലും കുടിവെള്ളം ഉത്പാദിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. ദിനംപ്രതി 20,000 ലിറ്റര്‍ കടല്‍ജലം ശുദ്ധീകരിക്കാന്‍ ഇതുവഴി കഴിയും.
ജനുവരി 14ന് ആണ് ബഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലെത്തുന്നത്. നാലു ദിവസം നീളുന്ന സന്ദര്‍ശനത്തിനിടയിൽ അദ്ദേഹം മോദിക്ക് ജീപ്പ് സമ്മാനിക്കും. കഴിഞ്ഞ ജൂലൈയില്‍ മോദി ഇസ്രയേല്‍ സന്ദര്‍ശിച്ചപ്പോള്‍ നെതന്യാഹുവിനൊപ്പം മെഡിറ്ററേനിയന്‍ കടല്‍ത്തീരത്ത് ഇതേ സാങ്കേതിക വിദ്യകളുള്ള ജീപ്പ് ഓടിച്ചിരുന്നു. അതെ സമയം മോദിക്ക് സമ്മാനിക്കാനുള്ള ജീപ്പ് ഇസ്രയേലില്‍നിന്ന് ഇന്ത്യയിലേയ്ക്ക് അയച്ചുകഴിഞ്ഞതായും കൃത്യസമയത്തുതന്നെ അത് ഇന്ത്യയില്‍ എത്തിച്ചേരുമെന്നും ഇസ്രയേലി അധികൃതര്‍ വ്യക്തമാക്കി.
ഇസ്രയേല്‍ സന്ദര്‍ശന വേളയിൽ, ശുദ്ധജലം ലഭ്യമല്ലാതെവരുന്ന സാഹചര്യങ്ങളില്‍ കടല്‍ ജലം കുടിവെള്ളമായി ഉപയോഗിക്കാന്‍ സഹായിക്കുന്ന ഈ കണ്ടപിടിത്തത്തിന് താന്‍ 'ബിബി' (നെതന്യാഹു) യോട് നന്ദി പറയുന്നതായി അന്ന് മോദി പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha
























