ഇത് സഹിക്കാവുന്നതിനുമപ്പുറം! ആ നാല് കുരുന്നുകളുടെ പ്രാര്‍ത്ഥന പോലും ദൈവം കേട്ടില്ലല്ലോ! വില്ലനായി എത്തിയ ആ രോഗം ആരുമറിയാതെ ഷാബു അണ്ണനെ പലവട്ടം പിടികൂടിയിരുന്നു... ഹൃദയം നുറുങ്ങുന്ന വേദനയോടെ ഷാബുവിന്റെ വേര്‍പാടില്‍ സുഹൃത്തുക്കള്‍
മിനിസ്ക്രീൻ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച കോമഡി സ്റ്റാര്‍സ് വേദയിലെ മിന്നും താരമായിരുന്ന ഷാബുരാജ് വിടവാങ്ങി. സഹതാരത്തിന്റെ വിയോഗത്തില്‍ കണ്ണീരണിയുകയാണ് താരങ്ങള്‍. ടെലിവിഷന്‍ ഷോയിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ച കലാകാരനാണ് ഷാബുരാജ് (40). കഴിഞ്ഞ ദിവസം വൈകിട്ടാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാബുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാവപെട്ട കുടുംബത്തില്‍ പെട്ട ഷാബുരാജിന്റെ ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള ശ്രമത്തില്‍ ആയിരുന്നു സുഹൃത്തുക്കള്‍. രണ്ടു ശസ്ത്രക്രിയ നടത്തണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. ഇതിനിടയിലാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ വച്ചാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിക്കുന്നത്.നാല് മക്കളാണ് ഷാബുവിന് ഉള്ളത്. ആ കുരുന്നുകളുടെ പ്രാര്‍ത്ഥന പോലും ദൈവം കേട്ടില്ലല്ലോ.
മിമിക്രി വേദികളിലൂടെയാണ് അദ്ദേഹം ഏഷ്യാനെറ്റില്‍ സംപ്രക്ഷണം ചെയ്തിരുന്നു കോമഡി സ്റ്റാര്‍സ് പരിപാടിയിലെത്തിയത്. സൈക്കോ ചിറ്റപ്പന്‍ എന്ന കഥപാത്രമായി രംഗപ്രവേശം ചെയ്ത് കൊണ്ടാണ് അദ്ദേഹം പ്രേക്ഷകരുടെ ഇഷ്ട്ട കോമഡി താരമായി മാറുന്നത്. നിരവധി പേരാണ് താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. നടി ഗൗരി നന്ദ അദ്ദേഹത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്, 'നേരിട്ട് കണ്ടിട്ടില്ല പരിജയം ഇല്ല പക്ഷെ ടിവിയില്‍ ഇദ്ദേഹത്തിന്റെ പ്രോഗ്രാം കണ്ടിട്ടുണ്ട് ഒരുപാട് കഴിവുകള്‍ ഉള്ളൊരു കലാകാരന്‍ ഇദ്ദേഹം അവതരിപ്പിക്കുന്ന സ്ത്രീ കഥാപാത്രങ്ങള്‍ എനിക്ക് വളരെ ഇഷ്ട്ടം ആയിരുന്നു.. എന്നെങ്കിലും നേരില്‍ കാണുമ്ബോള്‍ ഷേക്ക് ഹാന്‍ഡ് കൊടുക്കണം എന്നും ആഗ്രഹിച്ചിരുന്നു'.
മിമിക്രി വേദിയില്‍ കൂടുതല്‍ പ്രാവശ്യം കോമ്ബിനേഷന്‍ സീനുകള്‍ ഷാബുവിനൊപ്പം എത്തിയ നടന്‍ ദീപു ഷാബുവുമായുള്ള ബന്ധത്തെക്കുറിച്ച് വേദനയോടെ പങ്കുവച്ചു. ഷാബു അണ്ണന്‍..' .അങ്ങനെയേ വിളിച്ചിട്ടുള്ളൂ. ജന്മം കൊണ്ടല്ലെങ്കിലും എനിക്കാ മനുഷ്യന്‍ ചേട്ടനായിരുന്നു. കോമഡി സ്റ്റാര്‍സ് വേദിയില്‍ ഞങ്ങള്‍ രണ്ടു പേരുമായിരുന്നു കോമ്ബിനേഷന്‍. നിരവധി ട്രൂപ്പിലും ഒന്നിച്ചുണ്ടായിരുന്നു. സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന പച്ച മനുഷ്യന്‍… എന്നെ ഒരനിയനെ പോലെ കണ്ട ജ്യേഷ്ഠന്‍- ' അതായിരുന്നു തനിക്ക് ഷാബുവെന്ന് ദീപു കണ്ണീരോടെ പറഞ്ഞു. മരിക്കും മുമ്ബ് ഒരു സിനിമയിലെങ്കിലും മുഖം കാണിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ഒരു ആഗ്രഹമെന്നും ദീപു പറഞ്ഞു. എന്നാല്‍ എല്ലാം ഇനി കണ്ണീര്‍ ഓര്‍മ്മ മാത്രം. വനിതയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ ദീപു പറഞ്ഞതിങ്ങനെ..
'ഷാബു അണ്ണനെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു എന്ന സത്യം എന്നെപ്പോലെ അദ്ദേഹത്തെ സ്‌നേഹിക്കുന്ന ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞു എന്നു വരില്ല. പ്രോഗ്രാം നാളുകളില്‍ ഒരുമിച്ച് ഒരു മുറിയിലാണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന് എന്തെങ്കിലും അസുഖമുണ്ടെന്നോ… അത് അദ്ദേഹത്തിന്റെ ജീവനെടുക്കുമെന്നോ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. സൈലന്റ് അറ്റാക്ക് ആരുമറിയാതെ ഷാബു അണ്ണനെ പലവട്ടം പിടികൂടിയിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആശുപത്രിയില്‍ അഡ്മിറ്റ് ആക്കുമ്ബോഴും 50 ശതമാനം സാധ്യത മാത്രമാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. പകുതി പ്രതീക്ഷകള്‍ ദൈവത്തിന് വിട്ടു കൊടുത്ത് ഞാനും ഉണ്ടായിരുന്നു ആശുപത്രിയില്‍. ഷാബു അണ്ണന്‍ തിരിച്ചു വരുമെന്ന് ഉറച്ചു വിശ്വസിച്ചു. പക്ഷേ… മരിക്കും മുമ്ബ് സിനിമയില്‍ ഒരു വേഷം… ആ സ്വപ്‌നത്തിന് കാത്തു നില്‍ക്കാതെയാണ് അദ്ദേഹം പോകുന്നത്.
അദ്ദേഹത്തിന്റെ കുടുംബമാണ് ഞങ്ങളുടെ മറ്റൊരു വേദന. വീട്ടുകാര്‍ക്കു വേണ്ടി രാപ്പകലില്ലാതെ ഉത്സവപ്പറമ്ബുകളിലും സ്റ്റേജ് ഷോകളിലും കയറിയിറങ്ങിയ മനുഷ്യനാണ് ജീവനറ്റ് അവരുടെ മുന്നിലുള്ളത്. മിമിക്രിയിലൂടെ സ്വരുക്കൂട്ടിയ വരുമാനമായിരുന്നു ആ കുടുംബത്തിന്റെ ആശ്രയം. നാലു മക്കളാണ് അദ്ദേഹത്തിന്. മൂന്നാണ്‍മക്കളും ഒരു പെണ്ണും. മൂത്ത മകന് 12 വയസ് ആകുന്നതേയുള്ളൂ. സങ്കടമെന്തെന്നാല്‍ ഷാബു അണ്ണന്റെ ഭാര്യയും രോഗിയാണ്. ഹൃദ്രോഗവും വാതവും അവരെയും അലട്ടുന്നുണ്ട്. അങ്ങനെയുള്ള കുടുംബത്തിന്റെ തണലാണ് ദൈവം തിരിച്ചെടുത്തത്…ആ ചിരിയും… നിഷ്‌ക്കളങ്കതയും… എല്ലാം ഇനി കണ്ണീരോര്‍മ്മ. - ദീപു സങ്കടത്തോടെ പറഞ്ഞു
https://www.facebook.com/Malayalivartha