ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ് നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി
ചോരക്കുഞ്ഞിന്റെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് പനമ്പള്ളിനഗറിലെ വിദ്യാനഗർ ലിങ്ക് റോഡ് നിവാസികൾ. ചോരമണം മാറാത്ത കുഞ്ഞിനെ കൊലപ്പെടുത്തി റോഡിലേയ്ക്ക് വലിച്ചെറിഞ്ഞതിന്റെ അമർഷത്തിലും വേദനയിലുമാണ് അവർ. ജനിച്ച് മൂന്നുമണിക്കൂറിനുള്ളിൽ കുട്ടിയെ കൊന്ന് മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ ക്രൂരതയെ ന്യായീകരിക്കാനാവില്ലെന്ന് സ്ഥലത്ത് തടിച്ചുകൂടിയവർ പറയുന്നു. 8.20 ഓടെയാണ് ആൺകുട്ടിയുടെ മൃതദേഹം റോഡിൽനിന്ന് കിട്ടിയത്. പൊക്കിൾക്കൊടിപോലും മുറിച്ചുമാറ്റാത്ത ചോരയൊലിക്കുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടതിന്റെ അമ്പരപ്പിലാണ് ഫ്ലാറ്റിലെ മറ്റ് സ്ത്രീകൾ. ഒരമ്മയ്ക്കും തോന്നാത്ത ക്രൂരത എങ്ങനെ തോന്നി എന്നാണ് പലരുടേയും ചോദ്യം. കുട്ടിയുടെ അമ്മയെ പലരും കുറേനാളുകളായി കണ്ടിരുന്നില്ല. ഫ്ലാറ്റായതിനാൽ പരസ്‌പരം കാര്യമായ സഹകരണവും ഉണ്ടായിരുന്നില്ല.ചിലർ കഴിഞ്ഞയാഴ്ച യുവതിയെ കണ്ടെങ്കിലും ഗർഭിണിയാണെന്ന് മനസിലായിരുന്നില്ല. കുട്ടിയെ വേണ്ടായിരുന്നെങ്കിൽ കൊല്ലാതെ മറ്റെന്തെല്ലാം മാർഗങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പേര് വെളിപ്പെടുത്താൻ മടിച്ച സ്ത്രീകളുടെ ചോദ്യം. നാണക്കേടായിരുന്നു കാരണമെങ്കിൽ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ എന്നാണ് എല്ലാവരുടെയും ചോദ്യം. അമ്മത്തൊട്ടിലിൽ ആയിരുന്നെങ്കിൽ കുട്ടിയെ ജീവനോടെയെങ്കിലും കിട്ടുമായിരുന്നു. എത്രപേരുടെ ആഗ്രഹമാണ് ഒരുകുഞ്ഞ്. അവൾ കൊന്നതാണെങ്കിൽ തക്ക ശിക്ഷ നൽകണം. ചാപിള്ളയാണെങ്കിൽ മൃതദേഹം ഇത്തരത്തിൽ ഉപേക്ഷിച്ചതിനുള്ള ശിക്ഷയും നൽകണമെന്നാണ് ആവശ്യം. കുഞ്ഞിന്റെ മൃതദേഹം വീണ സ്ഥലത്ത് ചോരപ്പാടുകൾ പതിഞ്ഞുകിടക്കുന്ന കാഴ്ചകണ്ടവരുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. അതേസമയം പ്രതിയായ അമ്മയായ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജനിച്ചയുടനെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് യുവതി കുറ്റസമ്മതം നടത്തി. ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുഞ്ഞ് ജനിച്ചാല്‍ എങ്ങനെ ഒഴിവാക്കണമെന്ന് ഇന്റര്‍നെറ്റില്‍നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചുവെന്നും മൊഴി നല്‍കി. കുഞ്ഞ് ജനിച്ചപ്പോഴുണ്ടായ പരിഭ്രമത്തിലാണ് കൊലപാതകം നടത്തിയതെന്നും യുവതി പോലീസിനോട് പറഞ്ഞു. പീഡനത്തിന് ഇരയായെന്ന യുവതിയുടെ കഴിഞ്ഞദിവസത്തെ മൊഴിയുടെ അടിസ്ഥാനത്തില്‍, അവര്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട നര്‍ത്തകനായ യുവാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. യുവതിയുമായി സൗഹൃദമുണ്ടായിരുന്നെങ്കിലും പിന്നീട് നടന്ന സംഭവങ്ങളില്‍ തനിക്ക് പങ്കൊന്നുമില്ലെനാണ് യുവാവിന്റെ മൊഴി. യുവതി പ്രാഥമികമായി നല്‍കിയ വിവരങ്ങളില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകേണ്ടതിനാല്‍ യുവാവിനെ കൂടുതല്‍ ചോദ്യംചെയ്യുന്നതിലേക്ക് പോലീസ് കടന്നിട്ടില്ല.കൊലപാതകത്തെ സംബന്ധിച്ച പൂര്‍ണ്ണവിവരങ്ങള്‍ യുവതി പോലീസിനോട് തുറന്നുപറഞ്ഞു. വെള്ളിയാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് പ്രസവം നടന്നത്. പരിഭ്രാന്തയായതിനെത്തുടര്‍ന്ന് കുഞ്ഞിന്റെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. ശബ്ദം പുറത്തേക്ക് വരാതിരിക്കാനായി വായില്‍ തുണിതിരുകി. കൈയില്‍ക്കിട്ടിയ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കുട്ടിയെ പുറത്തേക്ക് എറിയുകയായിരുന്നു. ഇതെല്ലാം ആ സമയത്തെ പരിഭ്രാന്തിയില്‍ സംഭവിച്ചതാണെന്നാണ് മൊഴി. കൊലപാതകത്തില്‍ വീട്ടുകാര്‍ക്ക് പങ്കില്ലെന്നും താന്‍ ഗര്‍ഭിണിയായിരുന്നത് അവര്‍ക്ക് അറിയില്ലെന്നും യുവതി പോലീസിനോട് പറഞ്ഞു. വീട്ടുകാരും സമാനമൊഴിയാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ പോലീസിന് ചില സംശയങ്ങളുണ്ട്. യുവതിയുടെ കുടുംബാംഗങ്ങളെ വീണ്ടും ചോദ്യംചെയ്യാനാണ് പോലീസിന്റെ തീരുമാനം. അറസ്റ്റുരേഖപ്പെടുത്തിയ യുവതി നിലവില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലാണുള്ളത്.
https://www.facebook.com/Malayalivartha