ഇവൻ ആള് ചില്ലറക്കാരനല്ല; പെൺകുട്ടികൾ സൂക്ഷിക്കുക, ഫേസ്ബുക്കിൽ പലപേരിൽ നിരവധി വ്യാജ അക്കൗണ്ടുകൾ, അതുപോലെ ഇന്‍സ്റ്റഗ്രാമിലും... കാണാൻ ഭംഗിയുള്ള പെൺകുട്ടികളുടെ ചിത്രങ്ങളാണ് ഹരം! പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് അശ്ലീല കമന്റും പെണ്‍കുട്ടിയുടെ ഇന്‍സ്റ്റാഗ്രാം ലിങ്കും ചേര്‍ത്ത് വെച്ചശേഷം പിന്നെ അറ്റകൈ പ്രയോഗം... താമരശ്ശേരിയിലെ അമ്ബായത്തോട് മജ്‌നാസിനെ പോലീസ് പൊക്കിയതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...
സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്ക് നിരന്തരമായി അശ്ലീല സന്ദേശങ്ങള്‍ അയച്ച് ശല്യപ്പെടുത്തിയിരുന്ന യുവാവ് പിടിയില്‍. വ്യാജ ഇന്‍സ്ററഗ്രാം അക്കൗണ്ടുകള്‍ ഉപയോഗിച്ച് പെണ്‍കുട്ടികള്‍ക്ക് മെസേജ് അയക്കുകയും പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി പിടിയിലായതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
കോഴിക്കോട് താമരശ്ശേരി അമ്ബായത്തോട് സ്വദേശി മജ്നാസ് (19) ആണ് അറസ്റ്റിലായത്. വിവിധ സമൂഹ മാധ്യമങ്ങളിലായി നിരവധി വ്യാജ അക്കൗണ്ടുകളാണ് പ്രതി കൈകാര്യം ചെയ്തിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം അഞ്ച് അക്കൗണ്ടുകള്‍ പ്രതി കൈകാര്യം ചെയ്തിരുന്നു. ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ച് പെണ്‍കുട്ടികള്‍ക്ക് മോശമായ രീതിയില്‍ സന്ദേശങ്ങളയക്കാന്‍ തുടങ്ങിയതോടെയാണ് ആളുകള്‍ പരാതിയുമായി രംഗത്തു വന്നത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ദുരുപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഫേസ്‌ബുക്കിലും ഇത്തരത്തില്‍ പ്രതിക്ക് ഒന്നിലേറ അക്കൗണ്ടുകളുണ്ട്. ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ചും പ്രതി പെണ്‍കുട്ടികള്‍ക്ക് സന്ദേശങ്ങളയച്ചിരുന്നു.
ഇന്‍സ്റ്റാഗ്രാമിലെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് അശ്ലീല കമന്റും പെണ്‍കുട്ടിയുടെ ഇന്‍സ്റ്റാഗ്രാം ലിങ്കും ചേര്‍ത്ത് പങ്കുവെക്കുകയാണ് ഇയാള്‍ ചെയ്തിരുന്നത്. ഈ ചിത്രങ്ങള്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്ത് അത് പെണ്‍കുട്ടികളെ അറിയിക്കും.. ചിത്രം നീക്കം ചെയ്യണമെങ്കില്‍ അശ്ലീല സംഭാഷണം നടത്താന്‍ പ്രേരിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ അയച്ചുതരണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടെ വിദ്യാര്‍തഥി സംഘടനകളും പ്രതിക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു. കേരളാ പൊലീസിന്റെ ഫേസ്‌ബുക്കില്‍ ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ കമന്റുകളായും മെസേജുകളായും ലഭിക്കുകയും ചെയ്തു.
ഈ പരാതികളുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് നടക്കാവ് പൊലീസാണ് ഇന്നലെ താമരശ്ശേരി അമ്ബായത്തോട്ടിലെ വീട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ കോഴിക്കോട് ജില്ലയില്‍ തന്നെ ബാലുശ്ശേരി, താമരശ്ശേരി സ്റ്റേഷനുകളിലും കേസുകള്‍ നിലവിലുണ്ട്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഐടി ആക്റ്റ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha