അകന്ന് കഴിഞ്ഞതോടെ പക കൂടി! കൊച്ചിനെയും വെറുതെ വിടില്ല.. നിന്നേം കൊല്ലും ഞാനും ചാവുമെന്ന് നിരന്തരം ഭീക്ഷണിപ്പെടുത്തി; ആ കൊടും പകയ്ക്ക് പിന്നിൽ സംഭവിച്ചത്... സഹപ്രവര്‍ത്തകയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ഉറ്റവർ
സൗത്ത് ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ടതിന്റെ നടുക്കം വിട്ടുമാറിയിട്ടില്ല. വളരെ ആഘാതമായിരുന്നു മെറിന്റെ മരണം ഓരോ മലയാളികളുടെയും ഉള്ളിൽ. ഇപ്പോഴിതാ ആ കൊലപാതകത്തിന് പിന്നാലെ നിര്‍ണായക വിവരങ്ങളാണ് പുറത്ത് വരുന്നത്. കോട്ടയം സ്വദേശി മെറിന്‍ ജോയി(28) ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനെ ഭയന്നിരുന്നതായും, അയാള്‍ നിരന്തരം അവളെ ഉപദ്രവിച്ചിരുന്നെന്നും യുവതിയുടെ സഹപ്രവര്‍ത്തകയായ മിനിമോള്‍ പറഞ്ഞു.
'നിന്നേം കൊല്ലും ഞാനും ചാവും, കൊച്ചിനെയും കൊല്ലുമെന്നയാള്‍ നിരന്തരം മെറിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മിനി മോള്‍ ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി. മെറിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ പ്രചരണം നടക്കുന്നതായും അവര്‍ ആരോപിച്ചു. ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിംഗ്സ് ആശുപത്രിയിലെ നഴ്സായിരുന്നു മെറിന്‍. ആശുപത്രിക്കു പുറത്ത് ഫിലിപ് 45 മിനിറ്റോളം കാത്തുനില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു.
മെറിനെ ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ച ദൃക്സാക്ഷിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ മാസം 28ന് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്കു വരുമ്ബോഴാണ് മെറിന് കുത്തേറ്റത്.
17 തവണ കുത്തിപരിക്കേല്‍പ്പിച്ചശേഷം, നിലത്തുവീണ് കിടന്ന യുവതിയുടെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി. സംഭവത്തില്‍ പ്രതിയെ താമസ സ്ഥലത്തു നിന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറച്ചുകാലമായി ദമ്ബതികള്‍ അകന്നു കഴിയുകയായിരുന്നു. ദമ്ബതികള്‍ക്ക് രണ്ട് വയസുള്ള ഒരു മകളുണ്ട്.
https://www.facebook.com/Malayalivartha