Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായം തടയാനും കള്ളപ്പണം വെളുപ്പിക്കുന്നത് അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് രൂപീകരിച്ച രാജ്യാന്തര സംഘടനയായ എഫ്എടിഎഫിന്‍റെ നിര്‍ണായക യോഗം പാരീസില്‍ തുടങ്ങുമ്പോൾ പാക്കിസ്ഥാൻ കടുത്ത സമ്മർദത്തിൽ.

14 OCTOBER 2019 06:39 PM IST
മലയാളി വാര്‍ത്ത

More Stories...

  വൈവിധ്യമാർന്ന സിനിമകളിലൂടെ പലസ്തീൻ സ്വത്വത്തെയും സംസ്കാരത്തെയും പലസ്തീൻ ജനതയുടെ ദുരന്തത്തെയും അവതരിപ്പിച്ച സംവിധായകൻ... പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...

അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ .... വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. ... ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ...

ലിബിയൻ സൈനിക മേധാവി അലി അഹമ്മദ് അൽ-ഹദാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു....

ദുബായില്‍ യുവതിയെ മുന്‍ ഭര്‍ത്താവ് അതിക്രൂരമായി കുത്തിക്കൊന്നു

മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം കെട്ടിത്തൂക്കിക്കൊല ചെയ്ത കേസില്‍ 7 പ്രതികള്‍ അറസ്റ്റില്‍

ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായം തടയാനും കള്ളപ്പണം വെളുപ്പിക്കുന്നത് അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് രൂപീകരിച്ച രാജ്യാന്തര സംഘടനയായ എഫ്എടിഎഫിന്‍റെ നിര്‍ണായക യോഗം പാരീസില്‍ തുടങ്ങുമ്പോൾ പാക്കിസ്ഥാൻ കടുത്ത സമ്മർദത്തിൽ... ഭീകരർക്കു സാമ്പത്തികസഹായം നൽകുന്നതു നിരീക്ഷിച്ച് നടപടിയെടുക്കുന്നതിനുള്ള യുഎൻ സംവിധാനമായ എഫ്എടിഎഫ് 1989ൽ പാരീസിലാണ് രൂപീകൃതമായത്.

ഒക്ടോബര്‍ 13 മുതല്‍ 18 വരെയാണ് യോഗം ചേരുന്നത് . ഈ യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ പാകിസ്താന്റെ കാര്യത്തിൽ നിർണായകമാകും .ഇപ്പോൾ എല്ലാവരും ഉറ്റു നോക്കുന്നത് ഭീകരവാദ പ്രവർത്തകരെ വളർത്തുന്ന പാക്കിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്തുമോയെന്നാണ്..

അതേസമയം, എഫ്എടിഎഫിന്റെ നിർദേശങ്ങൾ പൂർണമായും നടപ്പാക്കാൻ തയ്യാറാണെന്നും ഇതിനായി കൂടുതൽ സമയം അനുവദിക്കണം എന്നും ആവശ്യപ്പെട്ട് പാകിസ്ഥാൻ വിവിധ അംഗരാജ്യങ്ങളെ സമീപി ച്ചിരുന്നു .

സാമ്പത്തിക പ്രതിസന്ധിയിൽ പതറി നിൽക്കുന്ന പാകിസ്ഥാന് അന്താരാഷ്ട്ര വായ്പകൾ അടക്കമുള്ള സാമ്പത്തിക സഹായങ്ങൾ ലഭിക്കാൻ ഫിനാൻഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ ക്ലീൻ ചിറ്റ് അത്യാവശ്യമാണ്. ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര കൂട്ടായ്മയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് പ്ലീനറി സമ്മേളനം പാരീസിൽ ആരംഭിച്ചപ്പോൾ അതുകൊണ്ട് തന്നെ കടുത്ത ആശങ്കയിലാണ് പാകിസ്ഥാൻ

ഭീകരസംഘടനകൾക്കു സാമ്പത്തിക സഹായം നൽകുന്നതു നിർത്തലാക്കാൻ പാക്കിസ്ഥാന് ഈ വർഷം മേയ് വരെ സമയം നൽകിയിരുന്നു. എന്നാൽ ഇതു നടപ്പാക്കാൻ ഇസ്‌ലാമാബാദ് പരാജയപ്പെട്ടതായി ഓസ്ട്രേലിയയിലെ കാൻബറയിൽ ചേർന്ന എഫ്എടിഎഫ് യോഗം വിലയിരുത്തിയിരുന്നു..

എഫ്എടിഎഫ് മുന്നോട്ടുവച്ച 40 മാനദണ്ഡങ്ങളിൽ 38 എണ്ണവും പാലിക്കാൻ പാക്കിസ്ഥാൻ തയാറാകാത്ത സാഹചര്യത്തിൽ ഇക്കഴിഞ്ഞ ജൂൺ മുതൽ പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . പാകിസ്ഥാന്‍ ഇനിയും ഭീകരരെ ഡസഹായിക്കുന്നത് നിർത്തിയില്ലെങ്കിൽ ഉത്തരകൊറിയയും ഇറാനും ഉള്‍പ്പെട്ട കരിമ്പട്ടികയില്‍ പെടുത്തുമെന്നും നിരീക്ഷണ സമിതി മുന്നറിയിപ്പ് നല്‍കിയിരുന്നു

കരിമ്പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങൾക്ക് വിദേശരാജ്യങ്ങളിൽ നിന്നോ ഐഎംഎഫ് ഉൾപ്പെടെ അന്താരാഷ്‌ട്ര സംവിധാനങ്ങളിൽ നിന്നോ ധനസഹായം ലഭിക്കില്ല. സാമ്പത്തികപ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാക്കിസ്ഥാനെ  എഫ്എടിഎഫ് തീരുമാനം പ്രതിസന്ധിയിലാക്കിയിരുന്നതാണ്. ഒക്ടോബർ വരെയാണ് നില മെച്ചപ്പെടുത്താൻ പാകിസ്താന് സമയം അനുവദിച്ചിരുന്നത്

ഗ്രേ’ പട്ടികയിലുള്ളപ്പോൾ തന്നെ ഐഎംഎഫ്, ലോകബാങ്ക്, എഡിബി, യൂറോപ്യൻ യൂണിയൻ, മൂഡീസ് പോലുള്ള റേറ്റിങ് ഏജൻസികൾ എന്നിവയുടെ നിരീക്ഷണത്തിലുള്ള പാക്കിസ്ഥാന് രാജ്യാന്തര വായ്പകളും മറ്റും ലഭിക്കുക ഇതോടെ കൂടുതൽ ദുഷ്കരമാകും.. യുഎന്‍ സുരക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സഈദ്, ആഗോള ഭീകര സംഘടന ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്ബ തുടങ്ങിയ സംഘടനകളെ നിയന്ത്രിക്കുന്നതിനായി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പാകിസ്ഥാന്‍ വീഴ്ച വരുത്തിയെന്ന് എഫ്എടിഎഫ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു

ഭീകരർക്കുള്ള സാമ്പത്തികസഹായം തടയുന്നതിന് നിർദേശിച്ച 40 കർമപദ്ധതികളിൽ ഒന്നു മാത്രമാണ് പാക്കിസ്ഥാൻ നടപ്പാക്കിയതെന്നും എഫ്എടിഎഫ് വ്യക്തമാക്കിയിട്ടുണ്ട്.ഭീകരർക്കെതിരെ സ്വീകരിക്കുന്ന നടപടി സംബന്ധിച്ച് പാക്കിസ്ഥാൻ 450 പേജുള്ള രേഖകൾ യോഗത്തിൽ സമർപ്പിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടർന്ന് എഫ്എടിഎഫ് പാക്കിസ്ഥാനു മേലുള്ള നിരീക്ഷണം ശക്തമാക്കിയിരുന്നു

പാക് മന്ത്രി ഹമദ് അസ്ഹറിന്റെ സാന്നിധ്യത്തിലാണ് വിലയിരുത്തൽ. നിർദേശങ്ങൾ നടപ്പാക്കിയില്ലെന്ന് ബോദ്ധ്യപ്പെട്ടാൽ പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. കഴിഞ്ഞ ആഗസ്റ്റിൽ ബാങ്കോക്കിൽ നടന്ന ടാസ്‌ക് ഫോഴ്‌സിന്റെ ഏഷ്യ പസഫിക് ജോയിന്റ് ഗ്രൂപ്പിന്റെ യോഗം, ആക്ഷൻ പ്ലാനിലെ 27 നിർദേശങ്ങളിൽ ആറ് എണ്ണം മാത്രമാണ് പാകിസ്ഥാൻ നടപ്പാക്കിയതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

ടാസ്‌ക് ഫോഴ്‌സിന്റെ 40 സാങ്കേതിക മാനദണ്ഡങ്ങളിൽ 30എണ്ണവും പാകിസ്ഥാൻ നടപ്പാക്കിയിട്ടില്ലെന്നും ഒന്നുമാത്രമാണ് പൂർണമായി നടപ്പാക്കിയതെന്നും ആണ് റിപ്പോർട്ടിൽ പറയുന്നത്. ഈ സാഹചര്യത്തിൽ പാകിസ്ഥാനെ ഇനിയും ഗ്രേ ലിസ്റ്റിൽ തന്നെ നിലനിറുത്തണോ കരിമ്പട്ടികയിൽ പെടുത്തണോ എന്ന് പ്ലീനറി സമ്മേളനം തീരുമാനിക്കും

അതിനിടെ കരിമ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ടാസ്‌ക് ഫോഴ്സിലെ എല്ലാ അംഗരാഷ്ട്രങ്ങളെയും സമീപിച്ചിട്ടുണ്ട്. പാകിസ്ഥാൻ. ആക്ഷൻ പ്ലാൻ നടപ്പാക്കുന്നതിൽ പുരോഗതിയുണ്ടെന്നും കരിമ്പട്ടികയിൽ ഉൾപെടുത്തിയാൽ രാജ്യം സാമ്പത്തിക തകർച്ചയിലാവുമെന്നും വ്യാപാര ഇടപാടുകൾ സ്തംഭിക്കുമെന്നും ഐഎംഎഫിന്റെ വായ്പകൾ തിരിച്ചടക്കാൻ കഴിയില്ലെന്നുമാണ് പാകിസ്ഥാൻ അറിയിച്ചത്

അതേസമയം ദേശീയ നയം എന്ന പോലെയാണ് പാക്കിസ്ഥാൻ ഭീകരപ്രവർത്തനത്തെ ഉപയോഗിക്കുന്നത് എന്നും പാക്കിസ്ഥാൻ ഭീകരത സ്പോൺസർ ചെയ്യുന്നുവെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഇതെന്നും അജിത് ഡോവൽ പറഞ്ഞു . എന്നാൽ ലോകവേദികളിൽ തെളിവുകൾ പ്രധാനമാണ്. ഭീകരപ്രവർത്തനത്തിൽ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന നിരവധി തെളിവുകൾ ഇന്ത്യയുടെ പക്കലുണ്ട്. അവയെല്ലാം ലോകം അറിയട്ടെ’ എന്നും അജിത് ഡോവൽ പ്രസ്താവനയിൽ പറഞ്ഞു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

40 പന്തുകൾ‍ ബാക്കിനിൽക്കെ ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചത്...  (10 minutes ago)

യുവാവിനു പിന്നാലെ മുത്തശ്ശിയും അവരുടെ സഹോദരിയും... സങ്കടക്കാഴ്ചയായി...  (20 minutes ago)

തിരക്കേറിയതോടെ മൂന്ന് കിലോമീറ്റർ വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു....    (27 minutes ago)

സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ ശക്തമാക്കുന്നു  (43 minutes ago)

പ്രസിദ്ധീകരിച്ച കരട് വോട്ടർപ്പട്ടികയിൽ പേരില്ലാത്തവർ പുതിയ അപേക്ഷ നൽകണം  (50 minutes ago)

സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്  (1 hour ago)

ഇന്ന് രാത്രി ദീപാരാധന വരെ തങ്കി അങ്കി ചാർത്തിയുള്ള അയ്യപ്പദർശനം സാധ്യമാകും  (1 hour ago)

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (8 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (9 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (10 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (10 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (11 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (11 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (11 hours ago)

Malayali Vartha Recommends