റഷ്യയുടെ കരുത്തനെ മുക്കി യുക്രൈന്റെ ഉയർത്തെഴുന്നേൽപ്പ്..... കൂറ്റൻ കപ്പൽ തകർന്നടിഞ്ഞു..പുടിൻ തലകുത്തി വീഴുന്നു
റഷ്യ-ഉക്രെയ്ൻ യുദ്ധം രൂക്ഷമാകുന്നതിനിടയിൽ, മാർച്ച് 24 വ്യാഴാഴ്ച ഉക്രേനിയൻ നാവികസേന റഷ്യയുടെ വലിയ ലാൻഡിംഗ് കപ്പൽ നശിപ്പിച്ചതായി റിപ്പോർട്ട്. റഷ്യയുടെ ലാൻഡിംഗ് കപ്പൽ, റഷ്യൻ ബ്ലാക്ക് സീ ഫ്ലീറ്റിന്റെ ഓർസ്ക് ബെർഡിയാൻസ്ക് തുറമുഖത്ത് ആക്രമിച്ച് നശിപ്പിക്കുകയായിരുന്നു.
നാവികസേനയും ഉക്രേനിയൻ മാധ്യമങ്ങളും പങ്കുവെച്ച ദൃശ്യങ്ങളിൽ നിന്നും താൽകാലികമായി പിടിച്ചടക്കിയ ബെർഡിയാൻസ്ക് തുറമുഖത്ത് വലിയ പാരാട്രൂപ്പർ കപ്പൽ തീപിടിച്ചു കിടക്കുന്നതായി കാണാം.. ബെർഡിയൻസ്‌ക് തുറമുഖത്ത് വ്യാഴാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. തുറമുഖത്ത് തീ പടരുന്നതിന്റെയും കനത്ത പുകപടലങ്ങളുടെയും ഫോട്ടോകളും വീഡിയോകളും സൈന്യം പങ്കുവച്ചിട്ടുണ്ട്.
ഫെബ്രുവരി 27 മുതൽ ബെർഡിയൻസ്‌കിന്റെ തീരപ്രദേശം റഷ്യൻ നിയന്ത്രണത്തിലാണ്. ഇരു സൈന്യങ്ങളും തമ്മിലുള്ള കനത്ത പോരാട്ടത്തെത്തുടർന്നാണ് വ്യാഴാഴ്ച തുറമുഖത്തിന് തീപിടിച്ചത്. എന്നിരുന്നാലും, റഷ്യൻ ലാൻഡിംഗ് കപ്പൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട ഉക്രെയ്നിന്റെ അവകാശവാദത്തെക്കുറിച്ച് റഷ്യൻ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.
റഷ്യക്ക് 15,800 സൈനികരും 108 വിമാനങ്ങളും 530 ടാങ്കുകളും നഷ്ടപ്പെട്ടതായി ഉക്രൈൻ അവകാശപ്പെട്ടു.അതേസമയം, യുദ്ധത്തിന്റെ പ്രവർത്തന അപ്‌ഡേറ്റിൽ, ഫെബ്രുവരി 24 മുതൽ റഷ്യയ്ക്ക് ഏകദേശം 15,800 സൈനികരെ നഷ്ടപ്പെട്ടതായി ഉക്രേനിയൻ സായുധ സേന വ്യാഴാഴ്ച പറഞ്ഞു. കരയിലൂടെയും വായുവിലൂടെയും പതിയിരുന്ന് ആക്രമണം തുടരുന്ന ഉക്രേനിയൻ സൈന്യം 530 ടാങ്കുകളും 108 റഷ്യൻ വിമാനങ്ങളും ഉൾപ്പെടെ വൻതോതിൽ ഉപകരണങ്ങൾ നശിപ്പിച്ചതായി അവകാശപ്പെട്ടു.
കൂടാതെ, 1,597 യൂണിറ്റ് കവചിത യുദ്ധ വാഹനങ്ങളും 280 യൂണിറ്റ് പീരങ്കി സംവിധാനങ്ങളും 47 യൂണിറ്റ് വിമാന വിരുദ്ധ യുദ്ധ സംവിധാനങ്ങളും 1,033 മോട്ടോർ വാഹനങ്ങളും നശിപ്പിച്ചതായി സൈന്യം അവകാശപ്പെട്ടു.
വലുപ്പം വച്ചു നോക്കിയാൽ റഷ്യയ്ക്ക് ഒരു ഒത്ത ഇര പോലുമല്ലാത്ത യുക്രെയ്‌നെതിരെ യുദ്ധത്തിനിറങ്ങിയപ്പോള്‍ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഈ വിധത്തിലൊരു ചെറുത്തുനില്‍പ് പ്രതീക്ഷിച്ചു കാണില്ല. ആയുധബലവും സൈനിക ശക്തിയും കാട്ടി യുക്രെയ്‌നെ വിറപ്പിച്ച് വരുതിയിലാക്കാം എന്നായിരിക്കണം റഷ്യന്‍ പ്രസിഡന്റ് കരുതിയത്. ഒരു മാസത്തോളമായിട്ടും, യുദ്ധം കൊണ്ട് എന്താണ് നേടിയതെന്ന ചോദ്യം ശേഷിക്കുകയാണ്. ലോകത്തിനു മുഴുവന്‍ നഷ്ടം മാത്രം ബാക്കിയാക്കുന്ന യുദ്ധം റഷ്യയുടെ കൈവിട്ടുപോയി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അങ്ങനെ വന്നാൽ അതികം വൈകാതെ റഷ്യ യുക്രെയ്‌നില്‍ ആണവായുധം പ്രയോഗിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവര്‍ത്തിക്കുന്നു. ആണവായുധം പ്രയോഗിക്കാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്നാണ് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചത്. പക്ഷേ ബൈഡന്‍ അതു വിശ്വസിക്കുന്നില്ല. അത്യാധുനിക ഹൈപ്പര്‍ സോണിക് മിസൈല്‍ അടക്കം ഇതിനകം റഷ്യ പ്രയോഗിച്ചു കഴിഞ്ഞു. യുദ്ധം അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് കടക്കുന്നുവെന്നാണ് യുഎസ് വിലയിരുത്തല്‍.
റഷ്യയുടെ ആണവായുധ ഭീഷണിയെപ്പറ്റി ബൈഡൻ പറഞ്ഞതിനെ വെറും നുണപ്രചാരണമായി തള്ളിക്കളയാനുമാകില്ല. കാരണം, റഷ്യൻ സേന യുക്രെയ്ൻ അതിർത്തിയിൻനിന്നു പിന്മാറുകയാണെന്ന് യൂറോപ്പ് വിശ്വസിച്ചിരുന്ന നാളുകളിൽ ബൈഡൻ മാത്രമാണു പറഞ്ഞത്, റഷ്യ അധിനിവേശത്തിനുള്ള തയാറെടുപ്പിലാണെന്ന്. അന്ന് യുഎസ് ഇന്റലിജൻസിന്റെ കരുത്തിൽ ബൈഡൻ പറഞ്ഞ, യുദ്ധം സംബന്ധിച്ച കാര്യങ്ങളെല്ലാം അച്ചട്ടാവുകയും ചെയ്തു.
യുക്രെയ്ന്‍ അതിര്‍ത്തിയില്‍ റഷ്യ സൈനിക വിന്യാസം നടത്തിയതു മുതല്‍ യുദ്ധം ആസന്നമായിരിക്കുന്നുവെന്ന് ജോ ബൈഡന്‍ പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷേ യുദ്ധം തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞ റഷ്യ ബൈഡന്റെ ആരോപണം പാടേ തള്ളിക്കളയുകയായിരുന്നു. ലോകരാഷ്ട്രങ്ങളില്‍ പലരും കരുതിയത് യുദ്ധമുണ്ടാകില്ല എന്നു തന്നെയായിരുന്നു.
യുദ്ധം തുടങ്ങിയതോടെ ബൈഡന്റെ വാക്കുകള്‍ ശരിയായിരുന്നുവെന്ന് ലോകം വിലയിരുത്തുകയും ചെയ്തു. അതിന് വ്യക്തമായ ഉദാഹരണമായിരുന്നു തുടര്‍ന്നുള്ള ബൈഡന്റെ ‘യുക്രെയ്ൻ ട്വീറ്റുകള്‍’ ട്രെന്‍ഡിങ് ആയത്. അതിനാല്‍തന്നെ ആണവായുധത്തെപ്പറ്റി ബൈഡന്റെ വാക്കുകള്‍ യൂറോപ്യന്‍ യൂണിയന് വളരെ ആശങ്കയുണ്ടാക്കുകയാണ്. യൂറോപ്പ് സന്ദര്‍ശനത്തിന് ബൈഡന്‍ എത്തുകയും ചെയ്യുന്നതോടെ യുദ്ധം മറ്റൊരു ദിശയിലേക്ക് മാറുന്നുവെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ചെറിയ ആയുധങ്ങള്‍ പ്രയോഗിച്ചു യുക്രെയ്‌നെ കീഴടക്കാന്‍ സാധിക്കില്ലെന്ന് റഷ്യ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. യുദ്ധത്തില്‍ വന്‍ സൈനിക നഷ്ടവും റഷ്യയ്ക്കുണ്ടായി. യുക്രെയ്‌നില്‍ റഷ്യ പരാജയപ്പെട്ടുവെന്ന് യുഎസ് നാഷനല്‍ സെക്യൂരിറ്റി അഡ്വൈസർ ജാക് സുള്ളിവന്‍ പറഞ്ഞു. എന്നാല്‍ യുദ്ധം ഉടന്‍ അവസാനിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘യുദ്ധം തുടങ്ങുന്നതിന് മുന്‍പ് മൂന്ന് ലക്ഷ്യങ്ങളായിരുന്നു റഷ്യയ്ക്കുണ്ടായിരുന്നത്. മോസ്‌കോയെ കരുത്തുറ്റതാക്കുക, മോസ്‌കോയുടെ അന്തസ്സ് വര്‍ധിപ്പിക്കുക, പാശ്ചാത്യ രാജ്യങ്ങളെ തമ്മില്‍ അകറ്റുക എന്നിവയായിരുന്നു ലക്ഷ്യങ്ങള്‍. മൂന്നു ലക്ഷ്യങ്ങളും നേടാനായില്ല എന്നു മാത്രമല്ല, വിപരീത ഫലമാണുണ്ടാക്കിയത്’’– സുള്ളിവന്‍ പറഞ്ഞു. യുക്രെയ്‌നില്‍നിന്ന് ഇത്തരത്തിലൊരു ചെറുത്തുനില്‍പ്പ് റഷ്യ ഒരിക്കലും കണക്കുകൂട്ടിയില്ല. യുക്രെയ്ന്‍ കീഴടങ്ങാന്‍ തയാറാകാതെ വന്നതോടെ റഷ്യയുടെ ലക്ഷ്യങ്ങള്‍ പാളി.
https://www.facebook.com/Malayalivartha