അമേരിക്ക നിശ്ചലമാകുമോ? റഷ്യയുടെ ഒളിപ്പോര് പുടിന്റെ പോരാളികൾ ബൈഡന്റെ നേർക്ക്
യുക്രൈനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ അന്താരാഷ്ട്ര ഹാക്കിങ് ഗ്രൂപ്പുകള്‍ റഷ്യന്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളും സര്‍ക്കാര്‍ നിയന്ത്രിത മാധ്യമങ്ങളുടെ സൈറ്റുകളും നിരന്തരം ഹാക്ക് ചെയ്തിരുന്നു.
റഷ്യയില്‍ പ്രവര്‍ത്തനം തുടരുന്ന പാശ്ചാത്യ കമ്പനികള്‍ക്ക് അന്താരാഷ്ട്ര ഹാക്കിംഗ് കൂട്ടായ്മ മുന്നറിയിപ്പ് നല്‍കിയിരുന്നു, റഷ്യയുടെ യുക്രൈനിലെ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടാന്‍ തയ്യാറാകാന്‍ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നതുമാണ്.എന്നാൽ തങ്ങആൾക്കെതിരെ സൈബർ ആക്രമണങ്ങൾ ഉണ്ടാകുമ്പോഴും ശത്രുക്കളെ വിടാതെ പിന്തുടരുകയാണ് റഷ്യ.എപ്പോൾ റഷ്യയിൽ നിന്നും പുറത്തുവരുന്ന ഒരു വാർത്ത അനുസരിച്ച് റഷ്യ തിരിച്ച് പണി കൊടുത്തു തുടങ്ങി എന്നാണ് അറിയുന്നത്.
അതായത് റഷ്യ അമേരിക്കയ്‌ക്കെതിരെ വൻ സൈബര്‍ ആക്രമണത്തിനു ഒരുങ്ങുന്നു എന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നത്. അതേസമയം,സൈബറാക്രമണങ്ങള്‍ ഇക്കാലത്ത് വന്‍ ആഘാതത്തിനു വഴിവയ്ക്കാം. ഇരു ഭാഗത്തും പ്രതീക്ഷിക്കാത്ത നാശനഷ്ടങ്ങള്‍ ഉണ്ടാകാം.യുദ്ധം തുടങ്ങിയശേഷം റഷ്യ സൈബറാക്രമണത്തില്‍ യുക്രെയ്‌ന്റെ ഏതാനും സർക്കാർ വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം താറുമാറാക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഒരു സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ദാതാവിനു നേരെയും ആക്രമണം ഉണ്ടായി.
ഇതൊഴിവാക്കിയാല്‍ റഷ്യ ഹാക്കിങ് നടത്തിയിട്ടില്ലെന്ന കാര്യമാണ് ഏവരെയും അദ്ഭുതപ്പെടുത്തുന്നത്. ഇതിനാല്‍, അടുത്തകാലം വരെ കരുതിരിയിരുന്നതു പോലെ റഷ്യയുടെ സൈബര്‍ ആക്രമണ ശേഷി അത്ര വലുതൊന്നുമല്ല എന്നതിനാലും റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ശക്തി യുക്രെയ്ന്‍ ആര്‍ജിച്ചതിനാലുമാണ് ആക്രമണങ്ങള്‍ നടക്കാതെ പോയത് എന്ന വിശ്വാസത്തിന് ആക്കം കൂടി.
എന്നാല്‍, വൈറ്റ്ഹൗസിന്റെ പുതിയ മുന്നറിയിപ്പില്‍ നിന്നു മനസിലാകുന്നത് കരുതിക്കൂട്ടിയുള്ള ഒരു സൈബര്‍ ആക്രമണത്തിന് റഷ്യ ഇപ്പോൾ കോപ്പുകൂട്ടുകയാണ് എന്നാണ്. ഇതുവരെ റഷ്യ സൈബര്‍ ആക്രമണം നടത്തേണ്ടെന്നു തീരുമാനിച്ചിരിക്കുക ആയിരുന്നു. അല്ലാതെ യുക്രെയ്‌ന്റെ സൈബര്‍ പ്രതിരോധത്തില്‍ തട്ടി റഷ്യയുടെ ആക്രമണങ്ങള്‍ വിഫലമായതല്ലെന്നും വാഷിങ്ടണ്‍ വിലയിരുത്തുന്നു.
അത്തരം ഒരു ആക്രമണത്തിന് ഉചിതമായ സമയം നോക്കിയിരിക്കുകയായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ എന്നും അവര്‍ കരുതുന്നു. ഉരുത്തിരിഞ്ഞു വരുന്ന ലക്ഷണങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകുന്നത് റഷ്യന്‍ ഗവണ്‍മെന്റ് സൈബര്‍ ആക്രമണം നടത്താനുള്ള സാധ്യത ആരായുകയാണ് എന്നാണ് ഇക്കാര്യത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇറക്കിയ പ്രസ്താവനയിലെ പ്രസക്തമായ വരിയില്‍ പറയുന്നത്. എന്നാല്‍, 'സൈബര്‍ ആക്രമണം നടത്താനുള്ള സാധ്യത ആരായുകയാണ്' എന്ന പദപ്രയോഗം കൊണ്ട് ബൈഡന്‍ ഉദ്ദേശിക്കുന്നത് എന്താണ് എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയും തുടങ്ങി.
ഹാക്കര്‍മാര്‍ അമേരിക്കയുടെയും യൂറോപ്പിന്റെയും നെറ്റ്‌വര്‍ക്കുകളില്‍ കയറിക്കൂടിക്കഴിഞ്ഞു. അവര്‍ ആജ്ഞ കാത്തിരിക്കുകയുമാണ്. ഇത്തരത്തിലൊന്ന് മുൻപ് സംഭവിച്ചിട്ടുമുണ്ട്. നേരത്തേ, 2020ല്‍ അഴിച്ചുവിട്ട കുപ്രസിദ്ധമായ സോളാര്‍ വിന്‍ഡ്‌സ് സൈബര്‍ ആക്രമണത്തില്‍ 1000ത്തിലേറെ റഷ്യന്‍ ഗവണ്‍മെന്റിന്റെ ആക്രമണകാരികള്‍ ഒരു മാസത്തോളം നെറ്റ്‌വര്‍ക്കുകളില്‍ കയറി ഇരുന്ന ശേഷമായിരുന്നു ആക്രമണം. ഇതില്‍ മൈക്രോസോഫ്റ്റ് അടക്കം നൂറിലേറെ പ്രമുഖ കമ്പനികള്‍ക്ക് നാശനഷ്ടങ്ങളുണ്ടായി. നൂറുകണക്കിനു ബില്ല്യന്‍ ഡോളറിന്റെ നഷ്ടവും ഉണ്ടായിരിക്കാം.
ഇതു കൂടാതെയാണ് അമൂല്യമായ ഡേറ്റ ചോര്‍ത്തിയത്. ആമസോണ്‍ വെബ് സര്‍വീസസില്‍ നിന്ന് സെര്‍വറുകള്‍ വാടകയ്‌ക്കെടുത്ത് കയറിക്കൂടിയ ആക്രമണകാരികള്‍ സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് സമര്‍ഥമായി വെട്ടിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രാദേശിക നെറ്റ്‌വര്‍ക്കുകള്‍ പരിശോധിക്കാനുള്ള അനുമതിയില്ല എന്ന നിയമപ്പഴുത് മുതലെടുക്കുകയായിരുന്നു അവര്‍. ഈ നിയമം മാറ്റിക്കളയണം എന്നാവശ്യപ്പെട്ട് എന്‍എസ്എ രംഗത്തെത്തിയിരുന്നു.
തങ്ങളുടെ രാജ്യത്ത് യാതൊരു നിയമനടപടിയും നേരിടേണ്ടി വരാത്ത റഷ്യന്‍ സൈബര്‍ ക്രിമിനലുകള്‍ ഒരു വമ്പന്‍ റാന്‍സംവെയര്‍, മാല്‍വെയര്‍ ആക്രമണത്തിന് ഒരുങ്ങുകയാണ്. ലക്ഷ്യം പടിഞ്ഞാറന്‍ കമ്പനികളും ഗവണ്‍മെന്റ് ഏജന്‍സികളും ആയിരിക്കും. അതിനേക്കാള്‍ കനത്ത ആക്രമണവും പ്രതീക്ഷിക്കാം. വൈദ്യുതി ഗ്രിഡുകള്‍ക്ക് നേരെ ആക്രമണം നടന്നേക്കാം. ഇത്തരത്തില്‍ അമേരിക്കയില്‍ നേരത്തെ നടന്നിരിക്കുന്ന ചെറിയ ആക്രമണങ്ങളിലുടനീളം റഷ്യന്‍ 'വിരലടയാളം' സ്പഷ്ടമായി തന്നെ കാണാം. സൗദി പെട്രോകെമിക്കല്‍ പ്ലാന്റിനു നേരെ 2017ല്‍ നടന്ന ട്രിറ്റന്‍ മാല്‍വെയര്‍ ആക്രമണത്തില്‍ ഹാക്കര്‍മാര്‍ അതിന്റെ സുരക്ഷാ സംവിധാനം ഏറ്റെടുത്തു.
ജീവനു ഭീഷണിയുണ്ടാകാവുന്ന ഒരു ആക്രമണമായിരുന്നു ഇത്. അതു കൂടാതെ റഷ്യന്‍ ഹാക്കര്‍മാര്‍ക്ക് ഇടയ്ക്കിടയ്ക്ക് അമേരിക്കന്‍ വൈദ്യുത മേഖലയില്‍ ആക്രമണം നടത്തി അതിന്റെ ഭേദ്യത പരിശോധിക്കുകയും മാല്‍വെയര്‍ നിക്ഷേപിക്കുന്ന ശീലവും ഉണ്ട്. വൈദ്യുതി മേഖലയെയും ജല ശുദ്ധീകരണ മേഖലയെയും ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നുണ്ട്.
അതിനിടെ, ജി-20-യില്‍നിന്ന് റഷ്യയെ പുറത്താക്കാനുള്ള ശ്രമങ്ങളെ ചൈന എതിര്‍ത്തു. സംഘടനയിലെ സുപ്രധാന അംഗമാണ് റഷ്യയെന്നും ഒരുരാജ്യത്തെ പുറത്താക്കാന്‍ മറ്റൊരു രാജ്യത്തിന് അധികാരമില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു. ചാരന്മാരാണെന്ന് കണ്ടെത്തിയ റഷ്യയുടെ 45 നയതന്ത്രപ്രതിനിധികളെ പുറത്താക്കിയതായി പോളണ്ട് അറിയിച്ചു. ഇതില്‍ പ്രതിഷേധവുമായി റഷ്യ രംഗത്തെത്തി. നിലനില്‍പ്പിന് ഭീഷണിയുണ്ടായാല്‍ മാത്രമേ യുക്രൈനില്‍ ആണവായുധം പ്രയോഗിക്കുകയുള്ളൂവെന്ന് റഷ്യന്‍ സര്‍ക്കാര്‍ വക്താവ് ദമിത്രി പെസ്‌കോവ് പറഞ്ഞു.
https://www.facebook.com/Malayalivartha