റഷ്യൻ പ്രതിരോധ മന്ത്രിയെ കാണാനില്ല! പുടിനെ കണ്ട് മടങ്ങിയ ശേഷം സംഭവിച്ചത് എന്ത്?റഷ്യൻ ജനങ്ങൾ ഇളകി മറിയുന്നു..
റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയ്ഗുവിനെ രണ്ടാഴ്ചയോളമായി കാണാനില്ലെന്ന് റിപോർട്ടുകൾ.ഷോയിഗുവിനെ അവസാനമായി കണ്ടത് 12 ദിവസം മുമ്പാണ്, അദ്ദേഹം ഒന്നുകിൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ മൂലം ആശുപത്രിയിലാണോ, അതോ വീട്ടുതടങ്കലിലാണോ എന്നുള്ള ചർച്ചകളാണ് നടക്കുന്നത്.
എന്നാൽ സെർജി ഷോയ്ഗുവിന്റെ തിരോധാനം പുടിന് തലവേദയാകുകയാണ്.ഉക്രെയ്‌നോടുള്ള റഷ്യയുടെ ശത്രുതയെ പിന്തുണയ്ക്കാത്തവർക്കെതിരെ പുടിൻ രംഗത്തുവന്നിരുന്നു അതുകൊണ്ട് തന്നെ ഇതിന് പിന്നിൽ പ്രസിഡണ്ട് ആണെന്നുള്ള സംശയങ്ങളും ഉടലെടുക്കുന്നുണ്ട്.
ആണവ വിന്യാസത്തിനുള്ള പുടിന്റെ ഉത്തരവിന് ശേഷമാണ് ഷോയിഗു അപ്രത്യക്ഷനായത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഷോയിഗു എവിടെയാണെന്നതിനെക്കുറിച്ചുള്ള നിരവധി അഭുഗങ്ങളാണ് ഉയരുന്നത്. ഏറ്റവും കൗതുകകരമായത്. ഫെബ്രുവരി 27ന് ഉക്രേനിയൻ അതിർത്തിയിൽ ആണവസേനയെ അതീവജാഗ്രതയിൽ നിറുത്താൻ ഉത്തരവിട്ടപ്പോൾ പ്രതിരോധ മന്ത്രി പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്നാൽ ഇതിന് ശേഷം അദ്ദേഹം അപ്രത്യക്ഷനായി എന്നാണ് മോസ്കോ ടൈംസ് റിപ്പോർട്ടർ ജേക്ക് കോർഡൽ പറയുന്നു. ഷൊയ്ഗുവിന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങളും ഉയരുന്നുണ്ട് .എന്നാൽ ഈ വിഷയത്തിൽ പ്രതികരിക്കാൻ സമയമില്ലെന്നാണ് റഷ്യയിലെ പുടിനുമായി അടുപ്പമുള്ള വൃത്തങ്ങൾ പറയുന്നത്.
മാർച്ച് 11 ന് ഉക്രെയ്നിനെതിരായ ആക്രമണത്തിന് റഷ്യൻ സൈനികർക്ക് അവാർഡ് നൽകിയപ്പോഴാണ് ഷോയിഗുവിനെ അവസാനമായി കണ്ടത്.പക്ഷേ ഈ ദിവസത്തെ ചിത്രങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ചാനൽ 1 അതേ ദിവസം തന്നെ പ്രതിരോധ മന്ത്രി അവാർഡുകൾ വിതരണം ചെയ്യുന്നതിന്റെ വീഡിയോ സംപ്രേഷണം ചെയ്തു, എന്നാൽ അതിൽ ഉപയോഗിച്ചിരിക്കുന്നത് ഒരാഴ്ച മുൻപുള്ള ചിത്രങ്ങളാണെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
https://www.facebook.com/Malayalivartha