പുടിന്റെ ചിറകരിയാൻ അമേരിക്കയുടെ 'ടൈഗർ ടീം' ...ബൈഡന്റെ മരണക്കെണിയിൽ റഷ്യ തലകുത്തി വീഴും
വലുപ്പം വച്ചു നോക്കിയാൽ റഷ്യയ്ക്ക് ഒരു ഒത്ത ഇര പോലുമല്ലാത്ത യുക്രെയ്‌നെതിരെ യുദ്ധത്തിനിറങ്ങിയപ്പോള്‍ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഈ വിധത്തിലൊരു ചെറുത്തുനില്‍പ് പ്രതീക്ഷിച്ചു കാണില്ല. ആയുധബലവും സൈനിക ശക്തിയും കാട്ടി യുക്രെയ്‌നെ വിറപ്പിച്ച് വരുതിയിലാക്കാം എന്നായിരിക്കണം റഷ്യന്‍ പ്രസിഡന്റ് കരുതിയത്. ഒരു മാസത്തോളമായിട്ടും, യുദ്ധം കൊണ്ട് എന്താണ് നേടിയതെന്ന ചോദ്യം ശേഷിക്കുകയാണ്. ലോകത്തിനു മുഴുവന്‍ നഷ്ടം മാത്രം ബാക്കിയാക്കുന്ന യുദ്ധം റഷ്യയുടെ കൈവിട്ടുപോയി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അങ്ങനെ വന്നാൽ അതികം വൈകാതെ റഷ്യ യുക്രെയ്‌നില്‍ ആണവായുധം പ്രയോഗിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവര്‍ത്തിക്കുന്നു. ആണവായുധം പ്രയോഗിക്കാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്നാണ് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചത്. പക്ഷേ ബൈഡന്‍ അതു വിശ്വസിക്കുന്നില്ല. അത്യാധുനിക ഹൈപ്പര്‍ സോണിക് മിസൈല്‍ അടക്കം ഇതിനകം റഷ്യ പ്രയോഗിച്ചു കഴിഞ്ഞു. യുദ്ധം അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് കടക്കുന്നുവെന്നാണ് യുഎസ് വിലയിരുത്തല്‍.
അതുകൊണ്ട് തന്നെ യുക്രൈനില്‍ റഷ്യ രാസായുധങ്ങളും ആണവായുധങ്ങളും പ്രയോഗിച്ചാല്‍ തിരിച്ചടിക്കാന്‍ അടിയന്തിര പദ്ധതികളുമായി യു.എസ് തയ്യാറെടുത്ത് കഴിഞ്ഞു. റഷ്യ രാസ, ജൈവ, ആണവായുധങ്ങള്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ യുഎസ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ദേശീയ സുരക്ഷാ വിദഗ്ധരുടെ ഒരു തന്ത്രപരമായ ടീമിനെ വൈറ്റ് ഹൗസ് തയ്യാറാക്കിയിരിക്കുന്നത്. 'ടൈഗർ ടീം' എന്നറിയപ്പെടുന്ന ഇവർ , റഷ്യക്കാർ ഏതെങ്കിലും നാറ്റോ രാജ്യങ്ങളിലേക്ക് അധിനിവേശം വ്യാപിപ്പിച്ചാൽ, ഉക്രെയ്നിലേക്ക് റഷ്യയിൽ നിന്നും അവർക്കെത്തിക്കുന്ന സഹായം തടയുകയും അത് നിരീക്ഷിക്കുകയും ചെയ്യുന്നു.മാത്രവുമല്ല യുക്രൈന്റെ അയാൾ രാജ്യങ്ങളായ ജോർജിയയിലും മോൾഡോവയിലും റഷ്യ നടത്തുന്ന നീക്കങ്ങളും ഇവർ നിരീക്ഷിക്കും.
ഫെബ്രുവരി 28 ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഒരു മെമ്മോയിൽ ഒപ്പുവച്ചതിന് ശേഷമാണ് സ്പെഷ്യലൈസ്ഡ് ഉദ്യോഗസ്ഥരുടെ സംഘം രൂപീകരിച്ചത് എന്ന് വൈറ്റ് ഹൗസ് അധികൃതർ അറിയിക്കുന്നു.ഫെബ്രുവരി 24 ന് യുക്രെയ്‌നെതിരെ ആക്രമണം നടത്താൻ പുടിൻ ഉത്തരവിട്ടതിന് ശേഷം മോസ്‌കോയ്‌ക്കെതിരെ ഏറ്റവും കർശനമായ ഉപരോധം ഏർപ്പെടുത്തുന്നതിലും ടീം ടൈഗർ ഒരു പ്രധാന പങ്ക് വഹിച്ചു. റഷ്യയുടെ വർദ്ധിച്ചുവരുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഉക്രെയ്‌നിന് അനുയോജ്യമായ സൈനിക സപ്ലൈകളും ഇവർ എത്തിച്ചു നൽകുന്നു.
റഷ്യക്കെതിരായ പോരാട്ടത്തില്‍ യുക്രൈന് സഹായ വാഗ്ദാനവുമായി ബ്രിട്ടനും മുന്നോട്ട് വന്നിരിക്കുകയാണ്. റഷ്യന്‍ സേനയ്ക്കെതിരെ പോരാടുന്നതിന് 6,000 മിസൈലുകളും 2.5 കോടി പൗണ്ട് സാമ്പത്തിക സഹായമായും യുക്രൈന് നല്‍കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാറ്റോ, ജി 7 ഉച്ചകോടികള്‍ നടക്കുന്നതിന് തൊട്ടുമുമ്പാണ് ടാങ്ക് വേധ മിസൈലുകളും ഉഗ്രശേഷിയുള്ള ആയുധങ്ങളുമടക്കമുള്ള സഹായപ്രഖ്യാപനം ബ്രിട്ടന്‍ നടത്തിയിരിക്കുന്നത്.യുക്രൈന് മെച്ചപ്പെട്ട പ്രതിരോധ പിന്തുണ നല്‍കിയും റഷ്യക്കെതിരായ സാമ്പത്തിക ഉപരോധങ്ങള്‍ ഇരട്ടിയാക്കിയും അവര്‍ക്കെതിരായ പ്രതിരോധം ശക്തമാക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പാശ്ചാത്യ സഖ്യകക്ഷികളോട് അഭ്യര്‍ത്ഥിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
യുക്രൈനിലെ പട്ടണങ്ങളും നഗരങ്ങളും റഷ്യ തച്ചുതകര്‍ക്കുന്നത് നോക്കിനില്‍ക്കാനാകില്ലെന്നും അതിന് ഒപ്പം നില്‍ക്കില്ലെന്നും സഹായവാഗ്ദാനം അറിയിച്ചുകൊണ്ട് ബോറിസ് ജോണ്‍സണ്‍ പ്രസ്താവനയില്‍ പറഞ്ഞു. യുക്രൈന് സൈനികവും സാമ്പത്തികവുമായ പിന്തുണ വര്‍ധിപ്പിക്കുന്നതിന് ബ്രിട്ടണ്‍ സഖ്യകക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
ലോകത്തെ മുഴുവന്‍ ആശങ്കയിലാക്കിയ യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരുമാസം. കഴിഞ്ഞ ഫെബ്രുവരി 24ന് അര്‍ദ്ധരാത്രിയായിരുന്നു യുക്രെയ്‌നെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചത്. ഇവിടന്നങ്ങോട്ട് അതിര്‍ത്തികള്‍ പിടിച്ചടക്കി ഇരച്ചുകയറിയ റഷ്യന്‍ പട്ടാളക്കാര്‍ ഒട്ടുമിക്ക പ്രധാന യുക്രെയ്ന്‍ നഗരങ്ങളും പിടിച്ചടക്കി. മിസൈല്‍ ആക്രമണങ്ങളും ബോംബേറുമെല്ലാം രാജ്യത്തെ പതിവ് കാഴ്ചയായി.. എന്നിട്ടും ലോകത്തെ ഏറ്റവും വലിയ രാഷ്ട്രത്തിനും ശക്തനായ ഭരണാധികാരിക്കും മുമ്പില്‍ തോറ്റുകൊടുക്കാത്ത പോരാട്ടവീര്യവുമായി നിവര്‍ന്ന് നില്‍ക്കുകയാണ് യുക്രെയ്ന്‍..
https://www.facebook.com/Malayalivartha