യുക്രൈന്‍ തെരുവുകളില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ് റഷ്യന്‍ സൈന്യം; എന്തു ചെയ്യണമെന്നറിയാതെ യുക്രൈന്‍ ജനം; ഡിഎന്‍എ പരിശോധിച്ച് കയറ്റി അയക്കാന്‍ ലിവ് മേയര്‍
ഈ സമയം സാധാരണഗതിയില്‍ യുക്രെയ്‌നില്‍ വസന്തകാലത്തിന്റെ ആരംഭമാണ്. പക്ഷേ ഇന്ന് യുക്രൈന്‍ അന്തരീക്ഷത്തിലാകെ ചോരയുടെ മണംമാണ്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി കുന്നുകൂടി കിടക്കുന്ന റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ യുക്രെയ്ന്‍ ജനതയെ സംബന്ധിച്ച് വലിയൊരു പ്രതിസന്ധിയാണ്..
കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോ സന്ദേശത്തില്‍ ലീവിലെ മേയര്‍ വിറ്റലി കിം പറഞ്ഞത് ഇങ്ങനെ: 'റഷ്യന്‍ സൈനികരുടെ ശരീരങ്ങള്‍ നീക്കം ചെയ്യാന്‍ പ്രദേശവാസികളും സഹകരിക്കണം. മൃതദേഹങ്ങള്‍ ബാഗുകളിലേക്ക് മാറ്റാന്‍ സഹായിക്കണം. രാജ്യത്തെ നിരവധി ആളുകളെ നമുക്ക് യുദ്ധത്തില്‍ ഇതിനകം നഷ്ടമായി. ഈ ശരീരങ്ങള്‍ നീക്കം ചെയ്യേണ്ടത് നമ്മുടെ കൂടെ ഉത്തരവാദിത്തമാണ്. അതിശൈത്യം നിറഞ്ഞ കാലാവസ്ഥയാണ് യുക്രെയ്‌നില്‍ നിലവിലുള്ളത്.' കിം പറഞ്ഞു. മൃതദേഹങ്ങള്‍ റെഫ്രിജറേറ്ററില്‍ സൂക്ഷിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു. ഡിഎന്‍എ പരിശോധനയിലൂടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ ശേഷം അവ റഷ്യയിലേക്ക് കയറ്റിയയയ്ക്കാം.
എന്നാല്‍ മരണസംഖ്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ആശയക്കുഴപ്പമാണ് അവ റഷ്യയിലേക്ക് അയയ്ക്കുന്നതിന് വിലങ്ങുതടിയായി നിലനില്‍ക്കുന്നത്. യുക്രെയ്‌നില്‍ എത്ര റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു എന്നതിന് വ്യത്യസ്ത കണക്കുകളാണ് ഇരു രാജ്യങ്ങളും നല്‍കിയിരിക്കുന്നത്. ഇതുവരെ 498 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ പ്രതിരോധവിഭാഗം അവകാശപ്പെടുന്നു. എന്നാല്‍ 9861 റഷ്യന്‍ സൈനികര്‍ മരണപ്പെട്ടതായാണ് വിവിധ റഷ്യന്‍ ഏജന്‍സികള്‍ അവകാശപ്പെടുന്നത്. ഈ കണക്ക് ശരിയാണെന്ന് റഷ്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
'ആയിരക്കണക്കിന് മൃതദേഹങ്ങളാണ് യുക്രെയ്‌നില്‍ കെട്ടിക്കിടക്കുന്നത്. ഇവ തിരികെ കൊണ്ടുപോവാന്‍ റഷ്യ സമ്മതിക്കുന്നില്ല എന്നതാണ് പ്രശ്‌നം. അവര്‍ക്ക് മൃതദേഹങ്ങള്‍ ആവശ്യമില്ല എന്നാണ് തോന്നുന്നത്. അടുത്ത കുറെ ആഴ്ചകളില്‍ ഈ മൃതദേഹങ്ങള്‍ കൊണ്ട് ഞങ്ങള്‍ എന്തുചെയ്യും എന്നാണ് എനിക്ക് അറിയാത്തത്.' ഗവര്‍ണര്‍ പറഞ്ഞു.
യുക്രെയ്‌നെ കീഴടക്കാന്‍ സാധാരണ ജനങ്ങളെ ദുരിതത്തിലാക്കിയുള്ള റഷ്യന്‍ സമ്മര്‍ദ്ദതന്ത്രം ഒരു നഗരത്തെ തടങ്കല്‍ പാളയമാക്കിയെന്ന് റിപ്പോര്‍ട്ട്. ആയുധ പോരാട്ട ങ്ങള്‍ക്കൊപ്പം ജനങ്ങളെ ഒറ്റപ്പെടുത്തിയുള്ള സമ്മര്‍ദ്ദ തന്ത്രങ്ങളാണ് റഷ്യ പയറ്റുന്നത്. റഷ്യക്കെതിരെ ശക്തമായി പോരാടിയ യുക്രെയ്‌നിലെ ചെര്‍ണീഹിവ് നഗരത്തെയാണ് റഷ്യന്‍ സൈന്യം ഒറ്റപ്പെടുത്തിയത്. യുക്രെയ്‌നിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ല്യൂഡ്മിലാ ഡെനിസോവയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
വടക്കന്‍ നഗരമായ ചെര്‍ണീഹിവില്‍ ഏതാണ്ട് ഒന്നരലക്ഷം ജനങ്ങളാണുണ്ടായിരുന്നത്. ഇതില്‍ പകുതിയിലേറെപേര്‍ റഷ്യന്‍ ആക്രമണം ആരംഭിച്ചപ്പോള്‍ തന്നെ നഗരംവിട്ടു. കീവില്‍ നിന്ന് 100 മൈലുകള്‍ തെക്കുമാറിയാണ് നഗരമുള്ളത്. ദെസ്‌ന നദിയാണ് ഈ നഗരത്തെ കീവുമായി ബന്ധപ്പെടുത്തിയിരുന്നത്. ആ പാലം റഷ്യ തകര്‍ത്തെറിഞ്ഞ തോടെയാണ് നഗരം ഒറ്റപ്പെട്ടത്. നിരവധി ദിവസങ്ങളായി വൈദ്യുതിപോലുമില്ലാതെയാണ് ചെര്‍ണീഹിവ് നിവാസികള്‍ ജീവിക്കുന്നത്.
ഒരുവശത്ത് റഷ്യന്‍ സൈനികരുടെ ആക്രമണത്തോടൊപ്പം ആഭ്യന്തര കലാപവും നഗരത്തില്‍പൊട്ടിപ്പുറപ്പെട്ടു. ജനങ്ങള്‍ പരസ്പരം ഏറ്റുമുട്ടുകയും വ്യാപാര സ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയുമാണ്. കുടിവെള്ളംപോലും ലഭിക്കാതെ ജനങ്ങള്‍ ദുരിതത്തിലാണെ ന്നാണ് റിപ്പോര്‍ട്ട്. ഒരു വ്യക്തിക്ക് 10 ലിറ്റര്‍വെള്ളം മാത്രമാണ് നിലവില്‍ ലഭിക്കുന്നത്. നഗരത്തിലെ ജനങ്ങള്‍ യാഥാര്‍ത്ഥത്തില്‍ തടങ്കല്‍ പാളയത്തിലാണെന്ന രൂക്ഷ വിമര്‍ശനമാണ് ഡെനിസോവ റഷ്യക്കെതിരെ നടത്തുന്നത്.
റഷ്യയുടെ ആക്രമണത്തില്‍ ഒരു ദിവസം 40 പേര്‍വരെ ചെര്‍ണീഹിവ് നഗരത്തില്‍ മരിക്കുകയാണ്. 200 പേര്‍ക്കാണ് പ്രതിദിനം പരിക്കേല്‍ക്കുന്നത്. ഇതുവരെ നഗരത്തിലെ 50 ശതമാനത്തിലേറെ ജനങ്ങള്‍ നാടുവിട്ടെന്നാണ് കണക്ക്. നഗരത്തില്‍ ജീവിക്കുന്ന മറ്റുള്ളവര്‍ക്ക് വൈദ്യുതിയും ഗ്യാസും തീര്‍ന്നതിനാല്‍ ജീവിതം ദുരിതപൂര്‍ണ്ണമായെന്നും ഡെനിസോവ പറഞ്ഞു.
https://www.facebook.com/Malayalivartha