റഷ്യയ്ക്ക് മരണമണിയടിച്ച് ടീം അനോണിമസ്; പുടിന് ഇനിയുള്ള 48 മണിക്കൂര്‍ നിര്‍ണായകം; ഇടിത്തീയായി ആ വാര്‍ത്ത
യുക്രൈന്‍ റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയുടെ സെന്‍ട്രല്‍ ബാങ്കായ ബാങ്ക് ഓഫ് റഷ്യ ഹാക്ക് ചെയ്തതായി അന്താരാഷ്ട്ര ഹാക്കിങ് കൂട്ടായ്മയായ അനോണിമസ്. റഷ്യയുടെ സെന്‍ട്രല്‍ ബാങ്ക് ഹാക്ക് ചെയ്‌തെന്നും അടുത്ത 48 മണിക്കൂറിനുള്ളില്‍ 35,000 ത്തിലധികം രേഖകള്‍ പുറത്തുവിടുമെന്നും അനോണിമസ് ട്വിറ്റര്‍ പേജില്‍ കുറിച്ചു. നേരത്തെ, റഷ്യയില്‍ പ്രവര്‍ത്തനം തുടരുന്ന പാശ്ചാത്യ കമ്പനികള്‍ക്ക് അന്താരാഷ്ട്ര ഹാക്കിംഗ് കൂട്ടായ്മ മുന്നറിയിപ്പ് നല്‍കിയിരുന്നു, റഷ്യയുടെ യുക്രൈനിലെ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടാന്‍ തയ്യാറാകാന്‍ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.
യുക്രൈനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ അന്താരാഷ്ട്ര ഹാക്കിങ് ഗ്രൂപ്പുകള്‍ റഷ്യന്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളും സര്‍ക്കാര്‍ നിയന്ത്രിത മാധ്യമങ്ങളുടെ സൈറ്റുകളും നിരന്തരം ഹാക്ക് ചെയ്തിരുന്നു. ഹാക്കിങ് പരമ്പരയിലെ ഏറ്റവും പുതിയ ആക്രമണമാണ് റഷ്യന്‍ സെന്‍ട്രല്‍ ബാങ്കിനെതിരെ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
അതേസമയം യുക്രെയിനില്‍ രാസായുധങ്ങള്‍ ഉപയോഗിക്കരുതെന്ന് റഷ്യക്ക് മുന്നറിയിപ്പ് നല്‍കി നാറ്റോ. ഇന്നു നടക്കാനിരിക്കുന്ന അടിയന്തര യോഗത്തിന് മുന്നോടിയായിട്ടാണ് മുന്നറിയിപ്പ് നല്‍കിയത്. ഇതു കൂടാതെ കീവിന് സൈബര്‍ സുരക്ഷ ഉള്‍പ്പടെയുള്ള അധിക സഹായങ്ങളും നാറ്റോ വാഗ്ദാനം ചെയ്തു. യുക്രെയനിലെ സംഘര്‍ഷം 29 ദിവസം പിന്നിട്ടിരിക്കുന്ന സാഹചര്യത്തില്‍ വിവിധ നഗരങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ ഒഴിപ്പിക്കാന്‍ ഒമ്പത് രക്ഷാ ഇടനാഴികള്‍ സ്ഥാപിക്കാന്‍ റഷ്യ യുക്രെയിനുമായി ധാരണയിലെത്തി.
അതേസമയം യുക്രെയിനെതിരെ റഷ്യ രാസ, ജൈവ, ആണവായുധങ്ങള്‍ ഉപയോഗിച്ചാല്‍ അതിനെ നേരിടാനായി അമേരിക്ക ഒരു സൈനിക (കണ്ടിന്‍ജെന്‍സി) പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ യുക്രെയിനിലേക്ക് ആയുധങ്ങളും മറ്റ് സഹായങ്ങളും എത്തിക്കുന്ന നാറ്റോയുടെ വാഹനവ്യൂഹങ്ങളെ റഷ്യ ആക്രമിക്കുകയാണെങ്കില്‍ അതിനെതിരെ ശക്തമായ തിരിച്ചടി നല്‍കുന്നതിനെ പറ്റി ടൈഗര്‍ ടീം എന്നറിയപ്പെടുന്ന ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒരു സംഘവും ആലോചിക്കുന്നുണ്ട്. ഇന്ന് നടക്കാനിരിക്കുന്ന നാറ്റോയിലെ അംഗരാജ്യങ്ങളുടെ നേതാക്കളുടെ യോഗത്തില്‍ ഇവയെ പറ്റിയാകും മുഖ്യ ചര്‍ച്ച.
നിലവില്‍ആണവായുധം പ്രയോഗിക്കേണ്ട സാഹചര്യം യുക്രെയിനില്‍ ഇല്ലെന്നും റഷ്യയുടെ നിലനില്‍പ്പിന് ഭീഷണിയാകുന്ന സാഹചര്യത്തില്‍ മാത്രമേ ആണവായുധം പ്രയോഗിക്കൂ എന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റഷ്യയുടെ ആഭ്യന്തര സുരക്ഷാ നയങ്ങള്‍ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും ആണവായുധങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ആര്‍ക്കും പരിശോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ചെര്‍ണൊബില്‍ ആണവ നിലയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ലബോറട്ടറി റഷ്യന്‍ സൈന്യം തകര്‍ത്തിരുന്നു. സജീവമായ റേഡിയോ ന്യൂക്ലൈഡുകളും മറ്റ് രാസവസ്തുക്കളുമുള്ള ലാബ് തകര്‍ന്നത് വന്‍ ആശങ്കയാണ് ഉയര്‍ത്തുന്നത്. റേഡിയേഷന്‍ പുറത്ത് വിടാന്‍ കഴിവുള്ള ഹൈലീ ആക്ടീവ് സാമ്പിളുകള്‍ റഷ്യ തട്ടിയെടുത്തെന്നും ഏജന്‍സി വ്യക്തമാക്കി. റേഡിയോ ആക്ടീവ് മാലിന്യ സംസ്‌കരണം മെച്ചപ്പെടുത്തുന്നതിന് നിര്‍മ്മിച്ച പുതിയ ലാബാണിത്. അധിനിവേശം ആരംഭിച്ചതിന് പിന്നാലെ തന്നെ റഷ്യന്‍ സൈന്യം ചെര്‍ണോബില്‍ ആണവ നിലയം പിടിച്ചടക്കിയിരുന്നു. ഇവിടെ നിന്നുള്ള റേഡിയേഷന്‍ അളക്കുന്ന സംവിധാനങ്ങള്‍ പൂര്‍ണമായും നിലച്ചതായി യുക്രെയിന്റെ ന്യൂക്ലിയര്‍ റെഗുലേറ്ററി ഏജന്‍സി അറിയിച്ചിരുന്നു. യുറോപ്യന്‍ കമ്മിഷന്റെ പിന്തുണയോടെ 2015ല്‍ ആറ് ദശലക്ഷം യൂറോ ചെലവഴിച്ചാണ് ലബോറട്ടറി വീണ്ടും പ്രവര്‍ത്തനസജ്ജമാക്കിയത്. 1986ല്‍ ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തത്തിന് ശേഷമാണ് ലാബ് പുനര്‍നിര്‍മ്മിച്ചത്.
https://www.facebook.com/Malayalivartha