ആണവ–രാസായുധ ഭീഷണി..ഒടുവിൽ നാറ്റോയുടെ ആ തീരുമാനം..സർവ്വസന്നാഹവും സുസജ്ജം! യുക്രൈനിന് കവചം തീർത്ത് 40000 സൈനികർ

റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുമ്പോൾ നാറ്റോ സഖ്യം യുക്രെയ്‌ന് കൂടുതൽ സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇന്നലെ നടന്ന നാറ്റോ ഉച്ചക്കോടിക്കിടെയാണ് സെലൻസ്‌കി കൂടുതൽ ആയുധങ്ങൾ ആവശ്യപ്പെട്ടത്.
റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിൻ ആണവായുധം പ്രയോഗിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് സെലൻസ്‌കി അറിയിച്ചു. പുടിൻ അത്തരത്തിലൊരു നീക്കത്തിന് മുതിർന്നാല് ഉടനടി പ്രതികരിക്കുമെന്നാണ് ജോ ബൈഡൻ പറയുന്നത്. ഇതുവരെ 2 ബില്യൺ ഡോളറിന്റെ ആയുധങ്ങളാണ് ബൈഡൻ യുക്രെയ്‌നിലേയ്‌ക്ക് അയച്ചത്. കൂടാതെ, 1 ബില്യൺ ഡോളറിലധികം മാനുഷിക സഹായമായും നൽകിയിട്ടുണ്ട്.
എന്നാൽ സെലസ്‌കിയുടെ ആവശ്യപ്രകാരം റഷ്യയുടെ ആണവ–രാസായുധ പ്രയോഗത്തിൽ നിന്ന് അംഗരാജ്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധം ഒരുക്കിയതായി നാറ്റോ അറിയിച്ചിരിക്കുകയാണ്.ഇന്നലെ നടന്ന നാറ്റോ അംഗരാജ്യങ്ങളുടെ ഉച്ചകോടിക്കു ശേഷം സംയുക്തപ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ജൈവ, രാസായുധങ്ങളിൽ നിന്നു രക്ഷ നേടാൻ യുക്രെയ്ൻ ജനതയ്ക്കു സുരക്ഷാ കിറ്റ് നൽകും. ടാങ്ക്‌വേധ, വ്യോമപ്രതിരോധ സംവിധാനങ്ങളും ഡ്രോണുകളും നൽകും. പ്രതിരോധം ശക്തമാക്കുന്നതിനായി നാറ്റോ പ്രതികരണസേനയിലെ 40,000 സൈനികരെ വിന്യസിച്ചുകഴിഞ്ഞു. ബൾഗേറിയ, ഹംഗറി, റുമാനിയ, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലും സേനയെ വിന്യസിക്കും. യുക്രെയ്നിൽ റഷ്യ ആണവ–രാസായുധ പ്രയോഗം നടത്താനുള്ള സാധ്യത പരിഗണിച്ചാണു പുതിയ നടപടികൾ എന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾടെൻബർഗ് പറഞ്ഞു.
യുഎസ്, റഷ്യയുടെ മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി. റഷ്യൻ പാർലമെന്റിലെ 300 അംഗങ്ങൾ ഉൾപ്പെടെ 400 പേർക്കെതിരെയാണ് ഉപരോധം. റഷ്യൻ സെൻട്രൽ ബാങ്കിന്റെ സ്വർണശേഖരത്തിനും ഉപരോധമുണ്ട്.
അമേരിക്കയുടെ വാണിജ്യ പങ്കാളി എന്ന നിലയിൽ മുൻപ് റഷ്യയ്ക്കു ലഭ്യമായി ആനുകൂല്യങ്ങളും ഇളവുകളും റദ്ദാക്കും. റഷ്യൻ ആക്രമണം മൂലം പലായനം ചെയ്യുന്നവരിൽ ഒരു ലക്ഷം അഭയാർഥികളെ യുഎസ് സ്വീകരിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. യുക്രെയ്ൻ ജനതയ്ക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയവ ലഭ്യമാക്കുന്നതിനായി 100 കോടി ഡോളറിന്റെ അടിയന്തരസഹായവും അനുവദിച്ചു.
എന്നാൽ റഷ്യ അതിക്രമിച്ചു കയറുന്നതിനു മുൻപ് മുതല്‍ തന്നെ അമേരിക്കന്‍ സൈന്യം യുക്രെയ്‌ന് സൈനിക ഉപകരണങ്ങള്‍ എത്തിച്ചുകൊടുക്കുകയോ, ഇത്തരം ഉപകരണങ്ങളുടെ കയറ്റുമതിക്കു സഹായിക്കുകയോ ചെയ്തുവന്നിരുന്നു. പലതരം പ്രതിരോധ സിസ്റ്റങ്ങളും ഇതില്‍പ്പെടും. ഉദാഹരണത്തിന്‍ മാന്‍-പോര്‍ട്ടബിൾ എയര്‍-ഡിഫന്‍സ് സിസ്റ്റം എന്നു വിളിക്കുന്ന, ചുമലില്‍ വച്ച് വിമാനം വെടിവച്ചിടാന്‍ ഉപയോഗിക്കുന്ന സംവിധാനം.
കൂടാതെ, യുക്രെയ്ന്‍ സേനയ്ക്ക് ഉപയോഗിക്കാന്‍ അറിയാവുന്ന പല യുദ്ധ സാമഗ്രികളും എത്തിച്ചു നല്‍കുന്നതിന് ഊന്നല്‍ നല്‍കുന്നുവെന്നും അമേരിക്കന്‍ അധികാരികള്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇത്തരം ആയുധങ്ങള്‍ കിട്ടുന്ന പാടെ യുക്രെയ്ന്‍ സേനയ്ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നു എന്നതാണ് ഇതുകൊണ്ടുള്ള ഏറ്റവും വലിയ ഗുണം. മൂന്നാഴ്ചയായിട്ടും റഷ്യന്‍ വ്യോമാക്രമണങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങാതെ യുക്രെയ്ന്‍ നില്‍ക്കുന്നതിനു പിന്നില്‍ അവരുടെ ഭൂമി കേന്ദ്രീകൃതമായ വ്യോമ പ്രതിരോധ സിസ്റ്റമാണ്.
ഇതൊക്കെയാണെങ്കിലും എന്തെല്ലാം ആയുധങ്ങളാണ് അമേരിക്ക യുക്രെയ്‌ന് നല്‍കുക എന്ന കാര്യത്തില്‍ ഉറപ്പില്ല താനും. എസ്എ-8 ഗെക്കൊ സിസ്റ്റം വിമാനത്തില്‍ കയറ്റി ആയച്ചിട്ടുണ്ടെന്ന് ജേണൽ റിപ്പോര്‍ട്ടിലുണ്ട്. ഇതിനെ റഷ്യ വിളിക്കുന്നത് 9കെ33 ഓഎസ്എ എന്നാണ്. വാഹനങ്ങളിൽ കൊണ്ടുപോകാവുന്ന ഹൃസ്വദൂര സര്‍ഫസ്-ടു-എയര്‍ മിസൈല്‍ സിസ്റ്റമാണിത്. ഒരു ദീര്‍ഘദൂര എസ്-300 മിസൈൽ പ്രതിരോധ സംവിധാനവും കയറ്റി അയച്ചിട്ടുണ്ടെന്ന് പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത കേന്ദ്രങ്ങള്‍ ജേണലിനോടു പറഞ്ഞു.
ഇതിനെ നേറ്റോ എസ്എ-10 ഗ്രംബിൾ എന്നാണ് വിളിക്കുന്നത്. ഇത് ബെലാറസില്‍ നിന്ന് 1994ല്‍ കിട്ടയതാണ്. എന്നാല്‍, ഇവ കൂടാതെ എന്തെല്ലാം ആയുധങ്ങളാണ് അമേരിക്ക റഷ്യയ്‌കെതിരെയുള്ള യുദ്ധത്തില്‍ എത്തിച്ചു നല്‍കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. യുക്രെയ്‌ന്റെ കൈവശമുള്ള റഷ്യന്‍ ആയുധങ്ങള്‍ക്കു സമാനമായവ ആയിരിക്കും കയറ്റി അയക്കാന്‍ സാധ്യത.
https://www.facebook.com/Malayalivartha























