റഷ്യയുടെ വജ്രായുധം യുക്രൈന്റെ കയ്യിൽ...ഇനി ഒരടിയനങ്ങില്ല യുദ്ധ തലച്ചോര്‍ പിടിച്ചെടുത്ത് യുക്രൈന്‍ സൈന്യം..അമേരിക്കയ്ക്ക് കോളടിച്ചു

യുക്രെയ്ൻ യുദ്ധത്തിനു മുൻപ് തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് റഷ്യൻ ഇന്റലിജൻസ് സംഘടനയായ എഫ്എസ്ബിയുടെ ഫോറിൻ ഇന്റലിജൻസ് വിഭാഗം തലവൻ സെർഗി ബെസിഡ, അദ്ദേഹത്തിന്റെ ഡപ്യൂട്ടി അനറ്റോളി ബോല്യുഖ് എന്നിവരെ റഷ്യൻ സർക്കാർ വീട്ടുതടങ്കലിലാക്കിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ റഷ്യയുടെ പരാജയത്തിന്റെ വലിയ ഒരു സൂചന കൂടി പുറത്തുവരുകയാണ്.
അതായത് തന്നെ യുക്രെയ്ന്‍ സൈന്യം പിടിച്ചെടുത്ത റഷ്യന്‍ കണ്ടെയ്‌നര്‍ രഹസ്യ വിവരങ്ങളുടെ അക്ഷയഖനിയാനിന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്..അതായത് റഷ്യയുടെ അത്യാധുനിക ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങളിലൊന്നായ ക്രാസുക -4 മൊബൈല്‍ ഇലക്ട്രോണിക് സംവിധാനമാണിതെന്നാണ് കരുതപ്പെടുന്നത്. റഡാറുകളെ കണ്ടെത്തുന്നതിനും സിഗ്നലുകള്‍ സ്തംഭിപ്പിക്കുന്നതിനുമായി ഉപയോഗിക്കുന്ന സംവിധാനമാണിത്.
യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്നാണ് ഈ കണ്ടെയ്‌നര്‍ സൈന്യം കണ്ടെത്തിയത്. രണ്ട് 8x8 കമാസ് 6350 ട്രക്കുകളിലായിട്ടാണ് ഈ ഇലക്ട്രോണിക് യുദ്ധോപകരണം സ്ഥാപിക്കുക. മരച്ചില്ലകള്‍ ചുറ്റും നിറഞ്ഞ നിലയിലായിരുന്നു ഈ കണ്ടെയ്‌നറിനെ യുക്രെയ്ന്‍ സൈനികര്‍ കണ്ടെത്തിയത്. ഏതെങ്കിലും ആക്രമണത്തിന്റേയോ അപകടത്തിന്റേയോ ഒടുവിലാണോ ഈ കണ്ടെയ്‌നര്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായതെന്നത് സംബന്ധിച്ച് വ്യക്തതയില്ല. പുറമേ നിന്നുള്ള ചിത്രങ്ങള്‍ പ്രകാരം കാര്യമായ കുഴപ്പങ്ങള്‍ ഈ കണ്ടെയ്‌നറിന് സംഭവിച്ചിട്ടില്ല.
ക്രാസുക 4 പോലുള്ള തന്ത്രപ്രധാന ഇലക്ട്രോണിക് യുദ്ധോപകരണങ്ങളുടെ പകുതി ഭാഗം നഷ്ടപ്പെടുന്നത് പോലും റഷ്യക്ക് വലിയ വീഴ്ചയായിരിക്കും. റഷ്യന്‍ സൈന്യത്തിന്റെ ഏറ്റവും പുതിയ മൊബൈല്‍ ഇലക്ട്രോണിക് യുദ്ധോപകരണത്തെക്കുറിച്ച് വിലപ്പെട്ട വിവരങ്ങളായിരിക്കും ഇത് യുക്രൈയ്ന്‍ സൈന്യത്തിനും മറ്റു രാജ്യങ്ങള്‍ക്കും നല്‍കുക. 2010 മുതലാണ് ക്രാസുക 4 ഇലക്ട്രോണിക് യുദ്ധ ഉപകരണങ്ങള്‍ റഷ്യ പരീക്ഷണങ്ങള്‍ക്കൊടുവില്‍ വലിയ തോതില്‍ നിര്‍മിച്ചു തുടങ്ങിയത്.
നിരീക്ഷണ റഡാറുകള്‍, വിമാനങ്ങളിലെ റഡാര്‍ ഇമേജിങ് സെന്‍സറുകള്‍, ആക്ടീവ് റഡാര്‍ സീക്കേഴ്‌സ്, മിസൈലുകളിലെ അള്‍ട്ടിമീറ്ററുകള്‍ എന്നിവയെല്ലാം ക്രാസുക 4 ഉപയോഗിച്ച് കണ്ടെത്താനാകുമെന്നാണ് നേരത്തെ റഷ്യ അവകാശപ്പെട്ടിരുന്നത്. ഏത് ദിശയിലും 150 കിലോമീറ്റര്‍ മുതല്‍ 300 കിലോമീറ്റര്‍ വരെ പരിധിയും ക്രാസുക 4 ന് ഉണ്ട്. ശക്തമായ റേഡിയോ ഫ്രീക്വന്‍സി സിഗ്നലുകള്‍ പുറപ്പെടുവിച്ച് ശത്രുക്കളുടെ തന്ത്രപ്രധാന ഇലക്ട്രോണിക് സംവിധാനങ്ങള്‍ തകര്‍ക്കാനും ക്രാസുക 4ന് സാധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
യുക്രെയ്‌ന് നേരിട്ട് മുകളിലൂടെ അമേരിക്കന്‍ സൈന്യം നിരീക്ഷണ പറക്കല്‍ നടത്തുന്നില്ല. മറ്റു നാറ്റോ സഖ്യരാജ്യങ്ങളുമായി ചേര്‍ന്ന് സമീപ പ്രദേശങ്ങളില്‍ നിന്നാണ് അമേരിക്ക യുക്രെയ്‌നിലെ വിവരങ്ങള്‍ ശേഖരിക്കുന്നത്. കീവില്‍ ക്രാസുക 4 പോലുള്ള ഇലക്ട്രോണിക് യുദ്ധ സംവിധാനം സ്ഥാപിക്കുന്നതു വഴി പ്രദേശത്തെ റഷ്യന്‍ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ റഡാര്‍ വഴി ശേഖരിക്കുന്നത് തടയാന്‍ റഷ്യക്ക് സാധിക്കും.
ക്രാസുക 4 പോലുള്ള അത്യാധുനിക പ്രതിരോധ ആയുധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റു രാജ്യങ്ങള്‍ ചോര്‍ത്തിയെടുക്കുന്നത് റഷ്യക്ക് വലിയ തിരിച്ചടിയാണ്. റഷ്യയുടെ ഇസ്‌കാണ്ടര്‍ എം ഹ്രസ്വദൂര മിസൈലുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലോകം അറിഞ്ഞത് യുക്രെയ്‌നില്‍ ഇവ പ്രയോഗിച്ചതിന് ശേഷമായിരുന്നു. യുക്രെയ്ന്‍ സൈന്യം പിടിച്ചെടുത്ത ക്രാസുക 4ന്റെ ഭാഗം അമേരിക്കയെ പോലുള്ള രാജ്യങ്ങള്‍ക്ക് തന്ത്രപ്രധാന പ്രതിരോധ വിവരങ്ങളുടെ അക്ഷയഖനിയാണ്. ഇതു തന്നെയാണ് ഒരു കണ്ടെയ്‌നറിന്റെ കാര്യത്തില്‍ റഷ്യയെ ഇത്രയേറെ ആശങ്കപ്പെടുത്തുന്നതും.
യുക്രൈന്റെ പ്രതിരോധ ശേഷിയെ മനസ്സിലാക്കുന്നതില്‍ റഷ്യയും പുതിനും പരാജയപ്പെട്ടുവെന്നാണ് യുഎസ് ഇന്റലിജന്‍സ് അധികൃതര്‍ ആദ്യം മുതലേ പറയുന്നത്. ക്രീമിയ പിടിച്ചെടുക്കുന്നത് പ്രതിരോധിച്ച് പരാജയപ്പെട്ട് യുക്രൈന്‍ സൈന്യം 2014-ല്‍ ആകെ തളര്‍ന്നുപോയിരുന്നു. കടുത്ത പ്രതിസന്ധികള്‍ക്കിടയില്‍ അഴിമതികളും കൂടി വന്നതോടെ യുക്രൈന്‍ സൈന്യം കൂടുതല്‍ തളര്‍ന്നു. പരിശീലനവും മറ്റു മുടങ്ങി. ഉപകരണങ്ങള്‍ക്ക് ക്ഷാമമായി.
ഇവിടെ നിന്നാണ് റഷ്യയുമായി അടുത്ത യുദ്ധത്തിന് തയ്യാറെടുത്തുകൊണ്ട് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പുണ്ടായത്. വിഘടനവാദ പ്രദേശങ്ങളായ ഡൊണെട്‌സ്‌കിലും ലുഹാന്‍സ്‌കിലും കഴിഞ്ഞ എട്ടുവര്‍ഷമായി യുക്രൈന്‍ സൈന്യം യുദ്ധപരിശീലനം നടത്തി വരികയായിരുന്നു.
റഷ്യ ക്രീമിയ പിടിച്ചെടുത്തതോടെയാണ് നാളെ മറ്റു പ്രദേശങ്ങളിലേക്കും അവരുടെ കടന്നുകയറ്റമുണ്ടാകുമെന്ന മുന്‍കരുതലില്‍ സൈന്യത്തെ ഈ രീതിയില്‍ മാറ്റിയെടുക്കാന്‍ യുക്രൈനെ പ്രേരിപ്പിച്ചത്. 190,000 സൈനികരേയാണ് യുക്രൈനില്‍ റഷ്യന്‍ വിന്യസിച്ചിട്ടുള്ളത്. ഇത് കൂടാതെ ചെചെന്‍,സിറിയന്‍ സൈനികരും റഷ്യയെ സഹായിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha























