Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലണ്ടനിൽ റാണിയെ കൊല്ലാന്‍ നോക്കി! ഇന്ത്യാക്കാരന് എതിരേ രാജ്യദ്രോഹക്കുറ്റം... പ്രതികാരമായി എലിസബത്ത് രാജ്ഞി

07 FEBRUARY 2023 10:52 PM IST
മലയാളി വാര്‍ത്ത

More Stories...

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം... ഒരാൾക്ക് പരുക്ക്

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?

ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി

2-ാം എയർബോൺ ഡിവിഷൻ പാരച്യൂട്ടിൽ പറന്നിറങ്ങി .... ഇറാൻ തീർന്നു..ഇനി ഇല്ല !! യുദ്ധം അവസാനിക്കുന്നു ... 5000 US സൈനികരെത്തി

ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരമായി 2021 ലെ ക്രിസ്മസ് ദിനത്തിൽ എലിസബത്ത് രാജ്ഞിയെ കൊല്ലാന്‍ പോയി അറസ്റ്റിലായ ഇന്ത്യന്‍ വംശജന്റെ വാർത്ത നമ്മളിൽ ചിലരെങ്കിലും കേട്ടിരിക്കും. ആ യുവാവിന് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുകയാണ് ബ്രിട്ടൺ. 2021 ലെ ക്രിസ്മസ് ദിനത്തില്‍ തോക്കുമായി ബ്രിട്ടീഷ് രാജ്ഞിയുടെ താമസസ്ഥലത്തേക്ക് കയറിയ ജസ്വന്ത് സിംഗ് ചായില്‍ എന്ന സിഖുകാരന്‍ വിന്‍സര്‍ കാസില്‍ പരിസരത്ത് വെച്ച് സുരക്ഷാ സൈനികരുടെ പിടിയിലാകുകയായിരുന്നു. 1981 ന് ശേഷം ബ്രിട്ടനില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുന്ന ആദ്യയാളായിട്ടാണ് ജസ്വന്ത് മാറിയത്.

1842-ലെ രാജ്യദ്രോഹ നിയമപ്രകാരം, ബ്രിട്ടീഷ് പരമാധികാരിയെ ആക്രമിക്കുകയോ അവരെ മുറിവേൽപ്പിക്കുകയോ ഭയപ്പെടുത്തുകയോ സമാധാന ലംഘനം ഉണ്ടാക്കുകയോ ചെയ്യുക എന്ന ഉദ്ദേശത്തോടെ അവരുടെ സാന്നിധ്യത്തിൽ തോക്ക് അല്ലെങ്കിൽ ആക്രമണാത്മക ആയുധം കൈവശം വയ്ക്കുന്നത് കുറ്റകരമാണ്.

1842 മെയ് 29 ന് വിക്ടോറിയ രാജ്ഞി ലണ്ടനിലെ മാളിലൂടെ ഒരു വണ്ടിയിൽ കയറുമ്പോൾ ജോൺ ഫ്രാൻസിസ് എന്നയാൾ ഒരു പിസ്റ്റൾ ലക്ഷ്യമാക്കി വെടിവെച്ചില്ലെങ്കിലും ഒരു സംഭവത്തിൽ നിന്നാണ് ഈ കുറ്റകൃത്യം സൃഷ്ടിക്കപ്പെട്ടത്. അടുത്ത ദിവസം അദ്ദേഹം അത് വീണ്ടും ചെയ്തു, അറസ്റ്റുചെയ്യപ്പെടുകയും രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കുകയും ചെയ്തു, ആദ്യം വധശിക്ഷ ലഭിച്ചു, അത് ജീവപര്യന്തമായി ഭേദഗതി ചെയ്തു.

പിടിയിലാകുമ്പോള്‍ കറുത്ത വസ്ത്രവും മാസ്‌ക്കുമണിഞ്ഞ് തോക്കും കൈവശം വച്ചായിരുന്നു ഇയാൾ എത്തിയത്. ചോദ്യം ചെയ്തപ്പോള്‍ താന്‍ ബ്രിട്ടിഷ് റാണിയെ കൊല്ലാന്‍ വന്നെന്ന് ഇയാൾ പറയുകയും ചെയ്തു. കാസിലിന്റെ പരിസരത്തേക്ക് കയറും മുമ്പായി ഒരു വീഡിയോ ഇയാള്‍ റെക്കോഡ് ചെയ്തിരുന്നു.

''ചെയ്തുകൊണ്ടിരിക്കുന്ന കാര്യത്തിനും ചെയ്യാന്‍ പോകുന്ന കാര്യത്തിനും ക്ഷമ ചോദിക്കുന്നതായി ഇയാള്‍ വീഡിയോയില്‍ പറഞ്ഞു. താന്‍ എലിസബത്ത് രാജ്ഞിയെ കൊല്ലാന്‍ ശ്രമിക്കാന്‍ പോകുകയാണെന്നും ഇത് 1919 ല്‍ കൂട്ടക്കുരുതിയ്ക്ക് ഇരയായവര്‍ക്ക് വേണ്ടിയുള്ള പ്രതികാരമാണെന്നും ഇയാൾ പറഞ്ഞു.

ചായില്‍ ആക്രമിക്കാന്‍ ഒരുങ്ങുന്ന സമയത്ത് എലിസബത്ത് റാണിയും മകന്‍ ചാള്‍സും മറ്റു കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു എന്നതാണ് മറ്റൊരു വിഷയം. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചായിലിനെ തോക്കുമായി പിടികൂടുകയായിരുന്നു. 'സൂപ്പര്‍സോണിക് എക്‌സ് ബോ' തോക്ക് ഇയാളില്‍ നിന്നും കണ്ടെത്തുകയും ചെയ്തു.

യുകെയില്‍ 1981ന് ശേഷം രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുന്ന ആദ്യത്തെയാളാണ് ചായില്‍ എന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ലണ്ടനിലെ ഓൾഡ് ബെയ്‌ലി കോടതിയിൽ യുണൈറ്റഡ് കിംഗ്ഡത്തിന്റെ രാജ്യദ്രോഹ നിയമപ്രകാരമുള്ള കുറ്റം ചെയിൽ സമ്മതിച്ചു. ലണ്ടനിലെ ഓള്‍ഡ് ബെയ്‌ലി കോടതിയില്‍ ഇയാളെ ഹാജരാക്കി. മാര്‍ച്ച് 31 വരെ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ സെപ്തംബറില്‍ 90ാം വയസ്സില്‍ രാജ്ഞിയാകട്ടെ മരണമടഞ്ഞിരുന്നു.

1842-ലെ രാജ്യദ്രോഹ നിയമത്തിലെ സെക്ഷൻ 2 പ്രകാരമുള്ള കുറ്റമാണ് 21-കാരൻ സമ്മതിച്ചത്. വ്യക്തിക്കെതിരായ കുറ്റകൃത്യങ്ങൾ 1861-ലെ സെക്ഷൻ 16-ന് വിരുദ്ധമായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന കുറ്റം; 1953-ലെ കുറ്റകൃത്യം തടയൽ നിയമത്തിന്റെ 1-ാം വകുപ്പിന് വിരുദ്ധമായി ആക്രമണാത്മക ആയുധം കൈവശം വെച്ച കുറ്റവും.

“അന്തരിച്ച രാജ്ഞിയെ ദ്രോഹിക്കാനുള്ള ആഗ്രഹം പ്രസ്താവിക്കുന്ന ഒരു വീഡിയോ അദ്ദേഹം തന്നെ നിർമ്മിച്ചിരുന്നു, അത് അറസ്റ്റ് ചെയ്യപ്പെടുന്നതിന് തൊട്ടുമുമ്പ് ഒരു കൂട്ടം കോൺടാക്റ്റുകൾക്ക് അയച്ചു,” മെറ്റ് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

"ചെയിലിനെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങളിൽ അദ്ദേഹത്തിന്റെ ആസൂത്രണത്തിന്റെയും ഉദ്ദേശ്യങ്ങളുടെയും തെളിവുകൾ കണ്ടെത്തി. ഉദ്യോഗസ്ഥർ കണ്ടെടുത്ത തെളിവുകൾ, ഇന്ത്യൻ ജനതയോട് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മുൻകാല പെരുമാറ്റത്തിൽ അദ്ദേഹത്തിന് മോശമായ വികാരം ഉണ്ടായിരുന്നുവെന്ന് കാണിക്കുന്നു,” അതിൽ പറയുന്നു.

അതേസമയം, ചായില്‍ മാനസിക രോഗിയാണെന്നാണ് കുടുംബം പറയുന്നത്. ''എന്റെ വസ്ത്രങ്ങള്‍, ഷൂസ്, ഗ്‌ളൗസ്, മാസ്‌ക്ക് എന്നിവ മാറ്റരുത് പോസ്റ്റുമാര്‍ട്ടം ചെയ്യരുത്. മൃതദേഹത്തില്‍ സുഗന്ധ ദ്രവ്യം പൂശരുത് എന്നെല്ലാം എഴുതിയ കത്തും കണ്ടെത്തിയിരുന്നു. 1919ല്‍ അമൃത്സറിലെ ജാലിയന്‍ വാലാ ബാഗില്‍ നിരായുധരായി ഒരു സമ്മേളനത്തിന് വന്നു ചേര്‍ന്ന ഇന്ത്യാക്കാര്‍ക്ക് നേരെ ബ്രിട്ടീഷ് സൈനികര്‍ നിറയൊഴിച്ച സംഭവത്തില്‍ ആയിരത്തോളം പേരാണ് മരണമടഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (2 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (2 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (2 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (2 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (2 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (3 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (3 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (4 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (4 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (4 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (5 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (6 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (6 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (7 hours ago)

Malayali Vartha Recommends