Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കേരളത്തിന് ഏതാണ്ട് 50,000-70,000 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായി എന്ന് വിലയിരുത്തപ്പെട്ട ഒന്നാം പ്രളയകാലത്തെങ്കിലും ധൂർത്ത് ഒഴിവാക്കും എന്ന പ്രഖ്യാപനം സർക്കാരിൽ നിന്നുണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു..എന്നിട്ടിപ്പോൾ ഭരണമൊഴിയാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ, ഈ പ്രഹസനം കൊണ്ട് എന്ത് പ്രയോജനം? എന്ത് ആത്മാർത്ഥത? സർക്കാരിനെതിരെ ആഞ്ഞടിച്ച് വി.ടി ബൽറാം എംഎൽഎ

11 NOVEMBER 2020 04:47 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന സർക്കാർ ചെലവ് ചുരുക്കാനുള്ള തീരുമാനങ്ങൾ പ്രഖ്യാപിക്കുകയുണ്ടായി. ഒരു വർഷം സർക്കാർ സ്ഥാപനങ്ങൾ മോടിപിടിപ്പിക്കില്ല, പുതിയ ഫർണിച്ചറുകൾ വാങ്ങാൻ അനുവാദം നൽകില്ല, ജുഡീഷ്യൽ കമ്മീഷനുകളെ ഒരു കെട്ടിടത്തിലേക്ക് മാറ്റും തുടങ്ങിയ തീരുമാനങ്ങളാണ് കൈകൊണ്ടത്. എന്നാൽ ഇതിനെതിരെ വിമർശനം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് വി.ടി ബൽറാം എംഎൽഎ.

'അധികാരത്തിലെത്തി ആദ്യമാസം ഈ സർക്കാരിന് ചെയ്യാമായിരുന്ന കാര്യമാണ് ഇതടക്കമുള്ള ചെലവ് ചുരുക്കൽ നടപടികൾ. കാരണം കേരളത്തിൻ്റെ സാമ്പത്തികാവസ്ഥ തകർച്ചയിലാണെന്ന് പറഞ്ഞ് ധവളപത്രം അവതരിപ്പിച്ചു കൊണ്ടാണ് സർക്കാർ ഭരണം തുടങ്ങിയത് തന്നെ. എന്നാൽ ഭരണപരിഷ്ക്കാര കമ്മീഷനും ഉപദേശിപ്പടയുമടക്കമുള്ള രാഷ്ട്രീയ പുനരധിവാസ പാക്കേജുകളിലൂടെ പൊതു ഖജനാവിന് വമ്പിച്ച ഭാരം അടിച്ചേൽപ്പിച്ചു കൊണ്ടാണ് സർക്കാർ മുന്നോട്ടുപോയത്'- എന്നും അദ്ദേഹം കുറിക്കുകയുണ്ടായി.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

അധികാരത്തിലെത്തി ആദ്യമാസം ഈ സർക്കാരിന് ചെയ്യാമായിരുന്ന കാര്യമാണ് ഇതടക്കമുള്ള ചെലവ് ചുരുക്കൽ നടപടികൾ. കാരണം കേരളത്തിൻ്റെ സാമ്പത്തികാവസ്ഥ തകർച്ചയിലാണെന്ന് പറഞ്ഞ് ധവളപത്രം അവതരിപ്പിച്ചു കൊണ്ടാണ് സർക്കാർ ഭരണം തുടങ്ങിയത് തന്നെ. എന്നാൽ ഭരണപരിഷ്ക്കാര കമ്മീഷനും ഉപദേശിപ്പടയുമടക്കമുള്ള രാഷ്ട്രീയ പുനരധിവാസ പാക്കേജുകളിലൂടെ പൊതു ഖജനാവിന് വമ്പിച്ച ഭാരം അടിച്ചേൽപ്പിച്ചു കൊണ്ടാണ് സർക്കാർ മുന്നോട്ടുപോയത്.

ഇനി അഥവാ തുടക്കത്തിൽ ചെയ്തില്ലെങ്കിലും കേരളത്തിന് ഏതാണ്ട് 50,000-70,000 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായി എന്ന് വിലയിരുത്തപ്പെട്ട ഒന്നാം പ്രളയകാലത്തെങ്കിലും ധൂർത്ത് ഒഴിവാക്കും എന്ന പ്രഖ്യാപനം സർക്കാരിൽ നിന്നുണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. സാലറി ചലഞ്ച് എന്ന ആശയം അവതരിപ്പിക്കപ്പെട്ടപ്പോളും പൊതുജനങ്ങളിൽ നിന്ന് സംഭാവനക്കായി കൈ നീട്ടിയപ്പോഴും വിദേശ രാജ്യങ്ങളിൽ മന്ത്രിമാർ പിരിവ് നടത്താൻ പോവാൻ തീരുമാനിച്ചപ്പോഴും പ്രതിപക്ഷത്തുനിന്ന് ഞങ്ങളൊക്കെ പറഞ്ഞത് അതെല്ലാം ശരി, പക്ഷേ ആദ്യം സർക്കാർ സ്വന്തം നിലക്ക് ചെലവ് ചുരുക്കി മാതൃക കാട്ടണമെന്നായിരുന്നു. എന്നാൽ, കൊച്ചു കുട്ടികൾ കുടുക്ക പൊട്ടിച്ചും വീട്ടമ്മമാർ ആടിനെ വിറ്റും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ കടന്നുവന്ന അക്കാലത്തും പൊതുമുതൽ വച്ചുള്ള ധൂർത്തും ധാരാളിത്തവും പിആർ വർക്കുമായിരുന്നു പിണറായി സർക്കാരിൻ്റെ മുഖമുദ്ര.

തൊട്ടടുത്ത വർഷത്തിലും പ്രളയവും പ്രകൃതിക്ഷോഭവും പതിനായിരക്കണക്കിന് കോടിയുടെ നാശനഷ്ടങ്ങളുണ്ടാക്കിയപ്പോഴും സർക്കാർ ധൂർത്തിൽ ഒരു പ്രതീകാത്മകമായ വെട്ടിക്കുറവ് പോലും ഉണ്ടായില്ല എന്ന് മാത്രമല്ല പരസ്യങ്ങൾക്കും പിആർ വർക്കുകൾക്കുമൊക്കെ ചെലവ് വർദ്ധിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ പോലും കോടികൾ ചെലവഴിച്ച് ഒരു പടയെത്തന്നെ നിയോഗിക്കുകയായിരുന്നു. ആദ്യം വേണ്ടെന്ന് വച്ച് മേനി നടിച്ച ചീഫ് വിപ്പ് അടക്കമുള്ള ക്യാബിനറ്റ് പദവികൾ വീണ്ടും കൊണ്ടുവന്നു.

പിന്നീട് കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോഴും രണ്ടാം തവണയും ജീവനക്കാരുടെ ശമ്പളം പിടിച്ചുപറിച്ചുള്ള എളുപ്പപ്പണിയല്ലാതെ സ്വന്തം നിലക്ക് ധൂർത്തിൽ അഞ്ച് രൂപയുടെ കുറവ് പോലും വരുത്താൻ ഈ സർക്കാർ തയ്യാറായില്ല. ഇന്നേവരെ വെറും അഞ്ച് തവണ മാത്രം ഉപയോഗപ്പെടുത്തിയ ഹെലികോപ്റ്ററിൻ്റെ പേരിലും സർക്കാർ ഖജനാവിന് ബാധ്യതയായത് കോടികളാണ്. ഖജനാവിലെ പണം മാത്രമല്ല, 9.73% കൊള്ളപ്പലിശക്ക് സർക്കാർ ഗ്യാരണ്ടിയിൽ കടമെടുത്ത കിഫ്ബിയിലെ പണവും ധൂർത്തിനും പിആർ വർക്കിനുമാണ് ചെലവഴിക്കപ്പെടുന്നത്.

എന്നിട്ടിപ്പോൾ ഭരണമൊഴിയാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ, ഈ പ്രഹസനം കൊണ്ട് എന്ത് പ്രയോജനം? എന്ത് ആത്മാർത്ഥത?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തും പിടിയില്‍  (6 hours ago)

4 വയസുകാരിക്ക് അത്ഭുതരക്ഷ  (6 hours ago)

മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ അരുവിക്കരയിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു  (6 hours ago)

കാസര്‍ഗോഡ് 22കാരന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി  (6 hours ago)

സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പേരുടെ റിമാന്‍ഡില്‍ പ്രതിഷേധം  (6 hours ago)

റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് വിദ്യാര്‍ഥിനി സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടി  (6 hours ago)

40 ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയത് ഓണ്‍ലൈനിലൂടെയെന്ന് എഫ്എടിഎഫ്  (7 hours ago)

രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു  (7 hours ago)

തന്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണെന്ന് പറഞ്ഞ് കമീല ഇന്‍സ്റ്റഗ്രാം വീഡിയോയും പങ്കുവെച്ചു  (8 hours ago)

യുവതിയും കാമുകനും ചേര്‍ന്ന് ലിവിംഗ് പങ്കാളിയായ കൊന്നു നദിയിലെറിഞ്ഞു  (9 hours ago)

സസ്‌പെന്‍ഷനില്‍ തുടരുന്ന ഉദ്യോഗസ്ഥന് അവധി എന്തിനെന്ന് വിസി  (9 hours ago)

അധ്യാപകരെ രാത്രി 12 വരെ തുറന്നുവിടില്ലെന്ന് സമരക്കാര്‍  (9 hours ago)

WORLD പലകോണുകളിലും പ്രകൃതിക്ഷോഭങ്ങൾ..  (13 hours ago)

എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം  (13 hours ago)

KSRTC DRIVER കല്ലേറ് വന്നാല്‍ തല സൂക്ഷിക്കണ്ടേ  (13 hours ago)

Malayali Vartha Recommends