കുടുംബത്തിലെ മരിച്ചയാൾക്ക് മാത്രം വോട്ട്; പരാതിയുമായി വോട്ട് ചെയ്യാനെത്തിയ ആറംഗ കുടുംബം

കോട്ടയത്തിൽ ഒരു കുടുംബത്തിൽ മരിച്ചയാളുടെ ഒഴികെയുള്ള ആറ് പേരുടെയും വോട്ട് പട്ടികയില്‍ നിന്നും ബോധപൂര്‍വം നീക്കിയതായി പരാതി.
കോട്ടയം വിജയപുരം പഞ്ചായത്തിലെ ആറാം വാര്‍ഡിലെ താമസക്കാരനായിരുന്ന വടവാതൂര്‍ മേപ്പുറത്ത് എം.കെ.റെജിമോന്റെ ഉള്‍പ്പെടെ കുടുംബത്തിലെ ആറു പേരുടെ വോട്ടാണ് പട്ടികയില്‍ ഉൾപെടുത്താതത്.
എന്നാല്‍ റെജിമോന്റെ മരിച്ചുപോയ പിതാവ് എം.കെ. കേശവന്റെ പേര് മാത്രം വോട്ടർ പട്ടികയിലുണ്ട്. ഇന്ന് രാവിലെ റെജിമോനും കുടുംബാംഗങ്ങളും വോട്ട് ചെയ്യുന്നതിനായി എത്തിയപ്പോഴാണ് പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്ത വിവരം അറിഞ്ഞത്.
തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ഇവര്‍ നാളുകള്‍ക്കു മുന്‍പ് ആറാം വാര്‍ഡില്‍ നിന്നും 13-ാം വാര്‍ഡിലേക്ക് താമസം മാറിയതിനാലാണ് വോട്ട് നീക്കം ചെയ്തതെന്നാണ് അധികൃതര്‍ പറയുന്നത്.
അതേസമയം വോട്ട് 13-ാം വാര്‍ഡിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും അപേക്ഷ നല്കിയിരുന്നെങ്കില് മരിച്ചു പോയയാളുടെ പേര് മാത്രം എങ്ങനെ ആറാം വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ നിലനില്‍ക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തിരുന്നതായും റെജിമോന് വ്യക്തമാക്കിയിരിക്കുന്നു.
https://www.facebook.com/Malayalivartha