ജന്തർ മന്തറിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം..വനിതാ മാധ്യമപ്രവർത്തകയെ കഴുത്തിൽ കൈചുറ്റി പിടിച്ച് വലിച്ചിഴയ്‌ക്കുന്ന ദൃശ്യങ്ങൾ..

നീറ്റ് പരീക്ഷയിലെ ക്രമക്കേടിന് കുറിച്ചും പരീക്ഷ പേപ്പർ ചോർന്നതിനെ ചൊല്ലിയും ദൽഹി ജന്ദർ മന്ദറിൽ വിദ്യാർത്ഥികൾ പ്രക്ഷോഭം നടക്കുന്നു . എന്നാൽ ഇപ്പോൾ ഈ സമരത്തിന്റെ ഉദ്ദേശ ശുദ്ധി സംശയിക്കേണ്ടി ഇരിക്കുന്നു . ഇപ്പോൾ നീറ്റല്ല ആവശ്യം ഇപ്പോൾ പാര്ലമെന്റ് കത്തിക്കുമെന്നും 370 പിൻവലിക്കണം എന്നും തുണിയുരിഞ്ഞും മാധ്യമപ്രവത്തകരെ കയറിപിടിച്ചും അതിൽ എന്തിന് ശ്രീരാമനെ അവഹേളിക്കണം? രാഷ്ട്രീയ മുതലെടുപ്പും സെലിബ്രിറ്റികളുടെ നാഷണൽ ഫിഗർ ആകാനുള്ള താല്പര്യവും യഥാർത്ഥ സമരക്കാർ മനസ്സിലാക്കണം. സമരം അക്രമം ആയാൽ പോലീസ് അടിച്ചൊതുക്കും, സ്വാഭാവികം. സമാധാനപരമെങ്കിൽ സർക്കാർ ഒപ്പം നിൽക്കും.
കുട്ടികളുടെ സമരം ആരുടേതായി മാറുന്നു? രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ശക്തികൾ ഇത്തരം പ്രതിഷേധങ്ങളെ മുതലെടുക്കുന്നുണ്ടോ എന്ന ചോദ്യമാണ് വീണ്ടും ഉയരുന്നത്.കർഷക സമരം , CAA സമരം,ഡൽഹി കലാപം അങ്ങനെ നിരവധി സമരം കഴിഞ്ഞിട്ടും BJPയാണ് ജയിക്കുന്നത്. കാരണം സമരം നീട്ടിക്കൊണ്ട് പോയി സമരക്കാരെ പ്രകോപിപ്പിക്കും . അതും രാഷ്ട്രീയ തന്ത്രമാണ്. ' ഇവർ അക്രമസക്തരായി പൊതുമുതൽ നശിപ്പിക്കുകയും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുകയും ചെയ്യുമ്പോൾ ജനങ്ങൾ മാനസികമായി അവർക്ക് എതിരെ തിരിയും . സമാധാനം ആഗ്രഹിക്കുന്ന ജനത്തിന് സ്വാഭാവികമായും അക്രമ സമരം അലോസരമുണ്ടാക്കും .
അത് ദോഷം ചെയ്യുന്നത് ഇവർക്ക് പിന്തുണ നൽകുന്ന രാഷ്ട്രീയ പാർട്ടികൾക്ക് കൂടിയാവും. അവിടെ നടന്നിട്ടുള്ള ഒരു സംഭവത്തിന്റെ വീഡിയോ . ജന്തർ മന്തറിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം. വനിതാ മാധ്യമപ്രവർത്തക ഉൾപ്പെടെയുള്ള റിപ്പോർട്ടർമാരെയാണ് കലാപകാരികൾ ആക്രമിച്ചത്. വനിതാ മാധ്യമപ്രവർത്തകയെ കഴുത്തിൽ കൈചുറ്റി പിടിച്ച് വലിച്ചിഴയ്‌ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മാധ്യമപ്രവർത്തകർക്ക് നേരെ അശ്ലീല പ്രദർശനം നടത്തുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ടൈംസ് നൗ റിപ്പോർട്ടർ ദേവ് കൊട്ടക്കിനെയും ക്യാമറാമാൻ രാജേഷ് ശർമ്മയെയും പാറ്റകൾ ആക്രമിച്ചു.
പാറ്റാ പാർട്ടി നേതാവ് സൗരവ് ദാസിനെ അഭിമുഖം ചെയ്യുന്നതിനായി വേദിയിലെത്തിയതായിരുന്നു മാധ്യമസംഘം. സൗരവ് ദാസ് പ്രസംഗിച്ചുകൊണ്ടിരുന്നതിനാൽ അഭിമുഖത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നാൽ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയതോടെ സ്ഥലത്ത് നിന്ന് മാറാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ദേവ് കൊട്ടക് പറഞ്ഞു.ആദ്യം വാക്കാലുള്ള അധിക്ഷേപമായിരുന്നു. പിന്നീട് പെട്ടെന്ന് ശാരീരിക ആക്രമണത്തിലേക്ക് മാറി. നൂറിലധികം പേരാണ് വളഞ്ഞിട്ട് ആക്രമിച്ചത്. പറഞ്ഞു. ആക്രമണത്തിൽ ഷർട്ടും ജീൻസും കീറിയതായും കൈയിലെ വാച്ച് നഷ്ടപ്പെട്ടതായും മൊബൈൽ ഫോൺ തട്ടിയെടുത്തതായുകണ്ണട ബലമായി എടുത്തുകൊണ്ടുപോയതായും ദേവ് കൊട്ടക് വ്യക്തമാക്കി.
പൂവുകളും പാട്ടുകളും കൊണ്ട് നടന്ന സമരത്തിൽ 115 പോലീസുകാർക്ക് ആണ് പരിക്ക് പറ്റിയിരിക്കുന്നത്. പോലീസ് വാഹങ്ങൾ അടക്കമുള്ള കോടികളുടെ നാശ നഷ്ടങ്ങൾ. ഇതാണോ വിദ്യാർത്ഥി പ്രതിഷേധം? ഇങ്ങനെയാണോ ജനാതിപത്യം?
https://www.facebook.com/Malayalivartha

























