Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

അന്ന് 'തലവെട്ടി' ഇന്ന് 'കത്തിച്ചു'...അക്രമത്തെ അക്രമം കൊണ്ട് തന്നെ നേരിടുന്ന അവസ്ഥ ...തിരഞ്ഞെടുപ്പിന് പിന്നാലെ ലീഗ് പ്രവര്‍ത്തകനെ ദാരുണമായി കൊലപ്പെടുത്തി...ഇപ്പോഴിതാ ആറു സിപിഎം ഓഫീസുകള്‍ക്ക് തീയിട്ടിരിക്കുന്നു. പി കൃഷ്ണപിള്ള സ്മാരക മന്ദിരം തകര്‍ത്ത ശേഷം കത്തിച്ചു. കണ്ണൂരില്‍ സിപിഎം- മുസ്ലീം ലീഗ് വ്യാപക അക്രമം

08 APRIL 2021 12:39 PM IST
മലയാളി വാര്‍ത്ത

അന്ന് 'തലവെട്ടി' ഇന്ന് 'കത്തിച്ചു'...അക്രമത്തെ അക്രമം കൊണ്ട് തന്നെ നേരിടുന്ന അവസ്ഥ ...തിരഞ്ഞെടുപ്പിന് പിന്നാലെ ലീഗ് പ്രവര്‍ത്തകനെ ദാരുണമായി കൊലപ്പെടുത്തി...ഇപ്പോഴിതാ ആറു സിപിഎം ഓഫീസുകള്‍ക്ക് തീയിട്ടിരിക്കുന്നു. പി കൃഷ്ണപിള്ള സ്മാരക മന്ദിരം തകര്‍ത്ത ശേഷം കത്തിച്ചു. കണ്ണൂരില്‍ സിപിഎം- മുസ്ലീം ലീഗ് വ്യാപക അക്രമം

 

തെറ്റ് അത് ഇനി ആര് ചെയ്താലും ഏത് വമ്പനായാലും അവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. അക്രമരാഷ്ട്രീയവും കൊലപാതക രാഷ്ട്രീയവും തീരാ പാപമാണ്. കേരളത്തിന് ഇത് ഭൂഷണവുമല്ല. തിരഞ്ഞെടുപ്പിന് പിന്നാലെ ലീഗ് പ്രവര്‍ത്തകനെ ദാരുണമായി കൊലപ്പെടുത്തിയവര്‍ക്കെതിരെ അതിശക്തമായ നടപടി തന്നെ വേണം. സിപിഎം സംഭവം നിഷേധിക്കുന്നെങ്കില്‍ പോലും എല്ലാ കണ്ണുകളും അവരില്‍ തന്നെയാണ്.

 

അക്രമത്തെ അക്രമം കൊണ്ട് തന്നെ നേരിടുകയാണ് ഇപ്പോൾ . ആറു സിപിഎം ഓഫീസുകള്‍ക്ക് തീയിട്ടിരിക്കുന്നു. പി കൃഷ്ണപിള്ള സ്മാരക മന്ദിരം തകര്‍ത്ത ശേഷം കത്തിച്ചു. കണ്ണൂരില്‍ സിപിഎം- മുസ്ലീം ലീഗ് അക്രമം വ്യാപിക്കുന്നു.

 

ഈ വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ പഴയ ചരിത്രത്തിലേയ്ക്ക് ഒന്നു പോകേണ്ടി വരും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഖാക്കന്‍മാരുടെ സഖാവ് പി. കൃ്ഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത സംഭവം. അന്ന് വലിയ വിമര്‍ശനങ്ങള്‍, പൊട്ടിത്തെറികള്‍, ആരോപണ പ്രത്യാരോപണങ്ങള്‍ എന്നിവയാണ് പി.കൃഷ്ണപിള്ള പ്രതിമയുടെ തല തല്ലിപ്പൊളിക്കുന്ന വിഷയത്തില്‍ കേരളം കണ്ടത്.

 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി.കൃഷ്ണപിള്ള പ്രതിമയുടെ തല തല്ലിപ്പൊളിക്കുന്നിടം വരെ സി.പി.ഐ.എമ്മിലെ വിഭാഗീയത വളര്‍ന്നെന്നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. അന്ന് ക്രൈംബ്രാഞ്ച് ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇതിന് തെളിവാണെന്നാണ് പറഞ്ഞാണ് ഉമ്മന്‍ചാണ്ടി സിപിഎമ്മിനെ കടന്നാക്രമിച്ചത്.

 

പാര്‍ട്ടി സ്ഥാപക നേതാവിന് ഇതാണു സംഭവിക്കുന്നതെങ്കില്‍ സി.പി.ഐ.എം അധികാരത്തിലേറിയാല്‍ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും അന്നത്തെ ചോദ്യത്തിന് സിപിഎം എന്ത് മറുപടി നല്‍കിയെന്നത് കാലം കണ്ടു.

 

സ്മാരകം തകര്‍ത്ത കേസിലെ പ്രതികളുടെ പേരുവിവരങ്ങളും അവരുടെ ബന്ധങ്ങളും ഞെട്ടിക്കുന്നതായിരുന്നു. ഒന്നാം പ്രതി അന്നത്തെ പ്രതിപക്ഷ നേതാവിന്റെ പേഴ്സണല്‍ സ്റ്റാഫായിരുന്നു. രണ്ടാം പ്രതി ഉള്‍പ്പെടെയുള്ള മറ്റു നാലു പ്രതികളും അന്നത്തെ പ്രതിപക്ഷ നേതാവുമായി അടുത്ത ബന്ധമുള്ളവരാണ്.

 

സംഭവത്തില്‍ ഇവരെല്ലാം നിരപരാധികകളാണെന്നു പറഞ്ഞ പ്രതിപക്ഷ നേതാവിന് ഇപ്പോള്‍ എന്താണു പറയാനുള്ളതെന്നും അന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചിരുന്നത് കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു.


സഖാവ് കൃഷ്ണപിള്ള സ്മാരക കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറി സ്മാരക മന്ദിരത്തിന് തീയിടുകയും കൃഷ്ണപിള്ളയുടെ അര്‍ധകായ പ്രതിമയുടെ കവിള്‍ത്തടം കരിങ്കല്ലുകൊണ്ട് ഇടിച്ചുപൊട്ടിക്കുകയും ചെയ്ത് സംഭവം കേരളത്തില്‍ ആൡപ്പടര്‍ന്ന ഒന്നാണ്. ഈ പ്രദേശത്ത് പാര്‍ട്ടി സംവിധാനങ്ങളും ഭാരവാഹികളും പരാജയമാണെന്നു വരുത്തിത്തീര്‍ക്കാനും ഇവര്‍ മൂലം പാര്‍ട്ടിക്ക് ക്ഷീണമുണ്ടായെന്ന് മേല്‍ഘടകങ്ങളെ ബോധ്യപ്പെടുത്താനുമായിരുന്നു ശ്രമമെന്നു അന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.


വിഷയത്തില്‍ സി.പി.ഐ.എം ഔദ്യോഗിക നിലപാട് വ്യക്തമാക്കാത്ത പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി വെല്ലുവിളിക്കുകയും ചെയ്്തിരുന്നു. പ്രതിമ തകര്‍ത്തതിന് ശേഷം പിണറായി വിജയന്‍ പി. കൃഷ്ണപിള്ള സ്മാരകം ഒരിക്കല്‍പ്പോലും സന്ദര്‍ശിക്കാതിരുന്നതിന്റെ കാരണവും വിമര്‍ശിക്കപ്പെട്ടിരുന്നു. ഉന്നതനേതാക്കള്‍ വരെ ഉള്‍പ്പെട്ട സംഭവമാണിതെന്നാണു പറയപ്പെടുന്നത്. ഉന്നതതല ഗൂഢാലോചനയെക്കുറിച്ച് പാര്‍ട്ടി അടിയന്തരമായി അന്വേഷിക്കണം.


സി.പി.ഐ.എം ആവശ്യപ്പെട്ടാല്‍ ഉന്നതതല ഗൂഢാലോചനയെക്കുറിച്ചും പോലീസ് അന്വേഷണത്തിനു തയാറാണെന്നുവരെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. അതേസമയം സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസുകരാണെന്നാണ് സി.പി.ഐ.എം നേതാക്കള്‍ ആരോപിച്ചിരുന്നത്. ഇതിന്റെ പേരില്‍ ഹര്‍ത്താല്‍ വരെ നടത്തുകയും ചെയ്തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (6 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (6 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (7 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (7 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (7 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (8 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (8 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (8 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (10 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (10 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (11 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (11 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends