കേരളത്തിൽ കക്കൂസ് കഴുകാൻ ഉപയോഗിക്കുന്ന ലായനിയിലും പറ്റിപ്...വീണ്ടും മണ്ടന്മാരായി മലയാളികൾ.. ഗുജറാത്തിൽ നിന്ന് എത്തുന്ന വ്യാജ ഹാർപിക് വിപണിയിൽ സുലഭം... തിരിച്ചറിയാൻ കഴിയുന്നത് ഈ ഒറ്റ മാർഗത്തിലൂടെ മാത്രം.. 27,000 വ്യാജ ഹാർപിക് പിടിച്ചെടുത്ത് പോലീസ്...

ഗുജറാത്തിൽ നിന്നും കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ചില്ലറ അനുബന്ധത്തിനായി കൊണ്ടുപോവുകയായിരുന്ന വ്യാജ ഹാർപിക് പോലീസ് പിടികൂടി.കുന്നംകുളം അഡീഷണൽ എസ്.ഐ ഷക്കീർ അഹമ്മദിന്റെ പോലീസ് സംഘമാണ് വ്യാജ ഹാർപിക്കുമായി പോവുകയായിരുന്ന ലോറി പിടിച്ചെടുത്തത്.
ചില്ലറ അനുബന്ധക്കാരനായ സ്വകാര്യവ്യക്തി തന്റെ സ്ഥാപനത്തിലേക്ക് എട്ടുബോക്‌സ് ഹാർപിക് ഇറക്കിയിരുന്നു. എന്നാൽ ഈ ഹാർപിക് ഉപയോഗിക്കുമ്ബോൾ ടോയ്‌ലറ്റുകളിൽ കറുപ്പ് നിറം വരുന്നുണ്ടെന്ന് പരാതി വ്യാപകമായതോടെയാണ് ഇയാൾ വീട്ടിലെ ടോയ്‌ലറ്റിൽ പുതിയതായി ഇറക്കിയ ഹാർപിക് ഉപയോഗിച്ചു നോക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഹർപ്പിക്കാണ് വ്യാപാര സ്ഥാപനത്തിൽ വിതരണം ചെയ്തതെന്ന് മനസിലാക്കിയത്.
സംഭവം കുന്നംകുളം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് ഗുജറാത്തിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന ഏഴ് ലക്ഷത്തോളം രൂപ വിലവരുന്ന ഒരു ലോഡ് വ്യാജ ഹാർപിക് പിടികൂടിയത്. പിന്നീട് ഹാർപികിലെ ഉദ്യോഗസ്ഥരെത്തി സാധനം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
എന്നാൽ സ്ഥാപനത്തിന്റെ ലീഗ് വിഭാഗം ഇതുമായി ബന്ധപ്പെട്ട നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സീനിയർ സിവിൽ പൊലീസ് ഓഫീസർ വിൻസെന്റ്, സിവിൽ പൊലീസ് ഓഫീസർമാരായ ഹംദ്, സന്ദീപ്, ജോൺസൺ, മനു എന്നിവരടങ്ങുന്ന സംഘമാണ് വ്യാജ ഹാർപ്പുമായി എത്തിയ വാഹനം പിടികൂടിയത്.
അതേസമയം രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയാണ് വർധിച്ചത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. കഴിഞ്ഞയാഴ്ച സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് മൂന്നര രൂപ വീണ്ടും വർധിപ്പിച്ചത്.
2021 ഏപ്രിൽ മുതൽ ഗാർഹിക സിലിണ്ടറിന് 190 രൂപയിലധികമാണ് വില വർധിച്ചത്. 3.50 രൂപയുടെ വർധിച്ചതോടെ ഭൂരിഭാഗ സംസ്ഥാനങ്ങളിലും ഗാര്‍ഹിക സിലിണ്ടറിന്റെ വില 1000 കടന്നു. മേയ് മാസത്തിൽ തന്നെ രണ്ടാം തവണയാണ് ഗാർഹിക സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. മേയ് 7ന് 50 രൂപ കൂട്ടിയിരുന്നു. വിലക്കയറ്റത്തിനിടെ സിലിണ്ടർ വില വർധിപ്പിച്ചത് ജനത്തിന് കൂടുതൽ ബുദ്ധിമുട്ടാകും.
https://www.facebook.com/Malayalivartha
























