ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു രസ്മ പ്രണയത്തിലായത് വല്യച്ഛന്റെ മകന്റെ സുഹൃത്തുമായിട്ട്; ബന്ധത്തിൽ നിന്ന് പിണമരുമോ എന്ന സംശയം മൂലം ഗിരിദാസ് ചെയ്തത്... പോലീസ് റൂമിൽ എത്തിയപ്പോൾ കണ്ടത് മദ്യം കഴിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ റാസ്മ! തൂങ്ങിയ നിലയിൽ ഗിരിദാസ്
കഴിഞ്ഞ ദിവസം നഗരത്തിലെ ഹോട്ടല്‍മുറിയില്‍ യുവതിയും യുവാവും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. തൃശൂര്‍ കല്ലൂര്‍ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടില്‍ രസ്മയെ കൊലപ്പെടുത്തിയ ശേഷം കാമുകനായ പാലക്കാട് മേലാര്‍കോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം എന്നത്.
അതേസമയം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു രസ്മ. ഇവര്‍ക്ക് ആറു വയസ്സുള്ള ഒരു കുഞ്ഞും ഉണ്ട്. രസ്മയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായി പോലീസ്. എന്നാല്‍ ബന്ധത്തില്‍നിന്നു രസ്മ പിന്‍മാറുമോ എന്നു ഗിരിദാസ് സംശയിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. മദ്യം കഴിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് രസ്മയെ കണ്ടെത്തിയിരുന്നത്. എന്നാൽ തൂങ്ങിയ നിലയിലായിരുന്നു ഗിരിദാസ്.
ഈ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവരും ഹോട്ടലില്‍ മുറി എടുത്തത്. ബുധനാഴ്ച രാവിലെ മുതല്‍ മുറി അടഞ്ഞുകിടക്കുകയായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്നു ഹോട്ടലുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയുണ്ടായി. വൈകിട്ട് 6.45ഓടെ മുറി തുറന്നപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha