Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത ചൂടിന് ആശ്വാസമേകി മഴയെത്തുന്നു.... ഫെബ്രുവരി 19 മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ വിധി ഇന്ന് ... കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്


കോഴിക്കോട് പാളയത്തുള്ള ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടുത്തം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിൽ രാത്രിയോടെ നിയന്ത്രണ വിധേയമാക്കി...


മണിശങ്കർ അയ്യർ സി.പി.എം വാടക ഗുണ്ട: ചെറിയാൻ ഫിലിപ്പ്...


മറ്റ് രാജ്യങ്ങളിൽ ആ മാതാപിതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ ആയിരിക്കും: നമ്മുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന് തോന്നുന്നവർ ആരുമില്ലെ ഇവിടെ...? ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജ...

ശമ്പളം കൊടുക്കാത്തവന്റെ മേനി പറച്ചില്‍; കേരള പേപ്പര്‍ പ്രോഡക്റ്റ്‌സ് ഒരു കേരള മോഡല്‍, വികസന വഴിയില്‍ അഭിമാനമാകുവാന്‍ മറ്റൊരു പൊതുമേഖലാ സ്ഥാപനം കൂടി ഇനി കേരളത്തിനു സ്വന്തം! ഭയാനകമാണ് പിണറായി വിജയന്റെ ഭരണകാലത്തെ കടത്തിന്റെ വര്‍ദ്ധനവ്...

19 MAY 2022 03:12 PM IST
മലയാളി വാര്‍ത്ത

More Stories...

കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി...

 ശബരിമല സ്വർണക്കൊള്ള... മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ തള്ളി നടൻ ജയറാം, പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ലെന്നും അനധികൃത ഇടപാടുകൾ അറിയില്ലായിരുന്നുവെന്നും മൊഴി നൽകി ജയറാം

കേരളത്തിൽ നാളെ റംസാൻ ഒന്ന്... ഇന്ന് രാത്രി മുതൽ പ്രത്യേക നമസ്കാരങ്ങൾ

കനത്ത ചൂടിന് ആശ്വാസമേകി മഴയെത്തുന്നു.... ഫെബ്രുവരി 19 മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശാസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവം...അന്വേഷണത്തിനായി മെഡിക്കല്‍ കോളജ് സംഘം ഇന്ന് ആശുപത്രിയിലെത്തും....

കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവത്ക്കരണ നയത്തിന്റെ ഭാഗമായി കൈയൊഴിയാന്‍ തീരുമാനിച്ച കോട്ടയം ജില്ലയിലെ വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് പുന:സംഘടിപ്പിച്ച് പുതുതായി രൂപം നല്‍കിയ കേരള പേപ്പര്‍ പ്രോഡക്റ്റ്‌സ് ഇന്ന് 11 മണിക്ക് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുകയാണ്.

പൊതുമേഖല സംരക്ഷണ നയത്തില്‍ രാജ്യത്തിനു മുന്നില്‍ കേരളം വീണ്ടും മാതൃകയാണെന്നും പൊതു മേഖലയെ സംരക്ഷിക്കുന്നതില്‍ കേരളം പ്രതിജ്ഞാബദ്ധമാണെന്നുമാണ് ഇന്ന് കേരള വ്യവസായ മന്ത്രി പി.രാജീവ് പറയുന്നത്. അതിനു നേതൃത്വം നല്‍കുന്ന പിണറായി വിജയന്‍ ആഗോള ശ്രദ്ധാകേന്ദ്രമാണെന്നും രാജ്യത്തിനുതന്നെ മാതൃകയാണെന്നും പറയുന്ന രാജീവ് കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ കെ.എ സ്.ആര്‍.ടി.സി.യില്‍ പണിയെടുത്ത തൊഴിലാളിക്ക് കഴിഞ്ഞ 20 ദിവസമായി ശമ്പളം കൊടു ത്തിട്ടില്ല എന്ന കാര്യം മറക്കരുത്.

പിണറായി വിജയന്റെ യശസ്സുയര്‍ത്താന്‍ നട ത്തുന്ന ''കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം ഇടതു സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടു ത്തു'' എന്ന കാമ്പയിനു വേണ്ടി മുഴുപട്ടിണിക്കാരായ കേരള ത്തിലെ നികുതിദായകരുടെ പോക്കറ്റടിക്കുകയാണെന്ന കാര്യം കൂടി പിണറായി വിജയനും വ്യവസായ മന്ത്രി രാജീവും ധനമന്ത്രി ബാലഗോപാലും ഓര്‍ക്കുന്നത് നല്ലതാണ്.


പുതിയ പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുക വഴി നിങ്ങള്‍ കേരളത്തെ കടത്തില്‍ മുക്കി കൊല്ലുകയാണ്. അതറിയണമെങ്കില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പാവപ്പെട്ട വനെ പോക്കറ്റടിച്ചു തീറ്റിപ്പോറ്റുന്ന കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളുടെ ഏറ്റവും ഒടുവിലത്തെ സ്ഥിതി അറിയണം.

നിലവില്‍ കേരളത്തില്‍ 113 സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍. സര്‍ക്കാര്‍ ജനങ്ങളുടെ നികുതിപണം നല്‍കിയിരിക്കുന്നത് 18356 കോടി രൂപാ. ജനങ്ങളുടെ നികുതി പണത്തില്‍ നിന്നും ഓഹരിയായും വായ്പയായും നഷ്ടംനികത്താനുമായി നല്‍കിയിരിക്കുന്നത് 67619 കോടി രൂപാ. നിലവില്‍ സഹകരണ ബാങ്കുകളിലെ സ്ഥിര നിക്ഷേപ പലിശ 6%. അങ്ങനെ യെങ്കില്‍ സര്‍ക്കാര്‍ മുടക്കിയ പണത്തിന് പൊതുമേഖലാ സ്ഥാപനങ്ങള്‍ 6% പലിശയെങ്കിലും തിരിച്ചു നല്‍കണം. അങ്ങനെയെങ്കില്‍ സര്‍ക്കാരിന് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് 6% പലിശയായി കിട്ടേണ്ടത് 4057 കോടി രൂപാ. 2020-21 ല്‍ കിട്ടിയതോ 63 ലക്ഷം രുപാ മാത്രം.

കള്ളു/മദ്യ ക ച്ചവടത്തില്‍ ലോകത്തില്‍ ആര്‍ക്കും നഷ്ടം സംഭവിച്ച ചരിത്രമല്ല എന്ന കേരളത്തിലെ ബിവറേജസ് കോര്‍പറേഷന്‍ നാട്ടുകാരെ മദ്യം കുടിപ്പിച്ചു നശിപ്പിച്ച വകയില്‍ 2020-21 ല്‍ ഉണ്ടാക്കിയ നഷ്ടം 1608 കോടി രൂപാ. കൂടുതല്‍ എന്തിനു പറയുന്നു. പിണറായി വിജയന്റെ ഇമേജ് വളര്‍ത്താന്‍ നടത്തുന്ന പബ്ലിസിറ്റി നീക്കങ്ങള്‍ കേരളത്തിലെ ജനങ്ങളെ ശ്രീലങ്കന്‍ മോഡലിലേക്ക് തള്ളിയിടുന്നു.

67619 കോടി രൂപാ സര്‍ക്കാര്‍ മുടക്കിയ 113 പൊതുമേഖലാ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ബിസിനസ്സ് (വിറ്റുവ ര വ്) വെറും 34365 കോടി രൂപാ മാത്രം. ഇത് ഒരു കേരള മോഡല്‍ തന്നെ. മുതല്‍ മുടക്കിന്റെ പകുതിപോലും വിറ്റുവ രവ് നടത്താത്ത ബിസിനസുകള്‍. സാധാരണഗതിയില്‍ മുതല്‍ മുടക്കിന്റെ പത്തിരട്ടിയെങ്കിലും വിറ്റുവരവ് സാധാരണ ബിസിനസ് സ്ഥാപനങ്ങള്‍ കൊണ്ടുവരും.

ആകെ 113 സ്ഥാപനങ്ങളില്‍ 50 എണ്ണം ലാഭ ത്തില്‍. അവര്‍ ഉണ്ടാക്കിയ ലാഭം 514 കോടി രൂപാ. അതേ സമയം 63 സ്ഥാപനങ്ങള്‍ നഷ്ടത്തിലാണ്. അവരുടെ നഷ്ടം 6569 കോടി രൂപാ. 113 പൊതുമേഖലാ സ്ഥാപനങ്ങളുടെ കഴിഞ്ഞ വര്‍ഷത്തെ മൊത്തം നഷ്ടം 6055 കോടി രൂപാ. അതായത് ഇടതുപക്ഷ ത്തിന്റെ പൊതുമേഖലാ സൗഹൃദ ത്തിനായി കേരള ത്തിലെ പാവപ്പെട്ടവരുടെ പോക്കറ്റില്‍ നിന്നും ഉയര്‍ന്ന ബസുകൂലിയായും ഉയര്‍ന്ന വില്‍പന നികുതിയായും കൊള്ളയടിച്ച നികുതി പണത്തില്‍ നിന്നും 6055 കോടി ധൂര്‍ത്തടിച്ചെന്നു വ്യക്തം.

2019-20 ല്‍ 35376 കോടി വിറ്റുവരവു നടത്തിയ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ 2020-21 ല്‍ വിറ്റുവരവ് 34365 കോടിയായി കുറഞ്ഞു. 2019 -20 ല്‍ നഷ്ടം 1738 കോടിയായിരുന്നെങ്കില്‍ 2020-21 ല്‍ അത് 6055 കോടിയായി 3 ഇരട്ടി
യായി വര്‍ദ്ധിച്ചു.

ഭയാനകമാണ് പിണറായി വിജയന്റെ ഭരണകാലത്തെ കടത്തിന്റെ വര്‍ദ്ധനവ്. 2016-ല്‍ ഭരണം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാദ്ധ്യതകള്‍ 160638 കോടിയും ഗാരന്റി തുക 12439 കോടിയും അടക്കം സര്‍ക്കാരിന്റെ മൊത്തം ബാദ്ധ്യത 173077കോടിയായിരുന്നു. 2022-ലെ ധനമന്ത്രിയുടെ കണക്കുകള്‍ പ്രകാരം സര്‍ക്കാര്‍ കടം 379376 കോടി രൂപയും ഗ്യാരന്റി 31706 കോടി രൂപയും അടക്കം മൊ ത്തം കടം 411082കോടിയായി 2023 മാര്‍ച്ചില്‍ ഉയരും. ശ്രീലങ്കയിലേക്കാള്‍ ഭയാനകമായ കടക്കെണി.

അതുകൊണ്ട് പൊതുമേഖലയെ ചൂണ്ടിക്കാട്ടി മേനി നടിക്കുന്ന പിണറായി ആദ്യം ചെയ്യേണ്ടത് കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള കുടിശ്ശിക ഇന്നുതന്നെ കൊടുക്കുക. ശമ്പളം മാസാവസാനം തന്നെ കൊടുക്കാന്‍ സാധിക്കില്ലെങ്കില്‍ ജീവനക്കാരെ കൊണ്ട് പണിയെടുപ്പിക്കരുത്. മേയ് മാസത്തെ ശമ്പളം മേയ് 31 ന് തന്നെ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്ന അതേ ദിവസം തന്നെ കൊടുക്കുക. ജൂണിലെ ശമ്പളം മാസാവസാനം തന്നെ കൊടുത്തു തീര്‍ക്കാനാകും എന്ന ബോധ്യമുണ്ടെങ്കില്‍ മാത്രമെ ജൂണ്‍ ഒന്നിനു കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഓടിക്കാവൂ. അല്ലെങ്കില്‍ അതിനു സാധിക്കുന്നതുവരെ കെ.എ സ്.ആര്‍.ടി.സി.യെ ലോക്ക്ഡൗണ്‍ ചെയ്യുക.

 

കെ.എസ്.ആര്‍.ടി.സി. നന്നായിട്ടു നടത്തേണ്ട ജോലി ചെയ്ത തൊഴിലാളിക്ക് ശമ്പളം കൊടുത്താല്‍ മാത്രം മതി. അതി നുള്ള വരുമാനം ഡ്രൈവറും കണ്ടക്ടറും കൊണ്ടുവരുന്നുണ്ടല്ലോ. എന്നിട്ടു പോരെ കെ റെയില്‍. നിലവിലെ 113 പൊതുമേഖല സ്ഥാപന ങ്ങളില്‍ സര്‍ക്കാര്‍ ഇറക്കിയ 67619 കോടി രൂപയുടെ 10% എങ്കിലും ആദ്യം സര്‍ക്കാരിലേക്ക് നിര്‍ബന്ധമായും അടപ്പിക്കുക. 6762 കോടി രൂപാ അങ്ങനെ സര്‍ക്കാരിനു ലഭിക്കും. അങ്ങനെ ചെയ്താല്‍ മാത്രമേ ഇനിയങ്ങോട്ട് ഏതു പൊതുമേഖലാ സ്ഥാപനത്തെയും നിലനിര്‍ത്താവൂ. സര്‍ക്കാരിന്റെ 10% കൊടു ത്തിട്ട് ലാഭകരമാണെങ്കില്‍ മാത്രമേ അത്തരം സ്ഥാപനങ്ങളില്‍ ശ്മ്പളവര്‍ദ്ധനവും നടപ്പിലാക്കാവൂ.4.11 ലക്ഷം കോടി രൂപയുടെ കടക്കാരനായ പിണറായി ഇതൊക്കെ ഓര്‍ക്കുന്നത് നല്ലതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി...  (7 minutes ago)

വിദേശത്ത് തൊഴിലവസരം, മംഗള കർമ്മങ്ങൾ! ഇടവം രാശിക്കാർക്ക് ഇന്ന് ശുഭവാർത്ത!  (35 minutes ago)

മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ തള്ളി നടൻ ജയറാം, പോറ്റിയുമായി ഒരു സാമ്പത്തിക  (39 minutes ago)

ഒമാനൊഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ ഇന്ന് റംസാൻ ഒന്നിലേക്ക് കടന്നു....  (52 minutes ago)

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

അത്മവിശ്വാസത്തോടെ ഇന്ത്യ....ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയേറെ  (1 hour ago)

അന്വേഷണത്തിനായി മെഡിക്കല്‍ കോളജ് സംഘം ഇന്ന് ആശുപത്രിയിലെത്തും....  (1 hour ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ വിധി ഇന്ന് ... കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്  (1 hour ago)

പ്രസവ ശാസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് നിർദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി  (2 hours ago)

ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടുത്തം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിൽ രാത്രിയോടെ നിയന്ത്രണ വിധേയമാക്കി...  (2 hours ago)

പണം നല്‍കിയില്ലെങ്കില്‍ പൂര്‍ണ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കും: ഒളിക്യാമറ വച്ച് ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തിയതായി നടിയുടെ പരാതി  (7 hours ago)

എ.ഐ വിപ്‌ളവത്തിനൊരുങ്ങി ഇന്ത്യ: രണ്ട് വര്‍ഷത്തിനുള്ളില്‍ 20,000 കോടി ഡോളര്‍ നിക്ഷേപമുണ്ടാകും  (7 hours ago)

പ്രണയദിനത്തില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്  (7 hours ago)

യൂണിയന്‍ ബാങ്ക് ഒഫ് ഇന്ത്യ രണ്ട് പുതിയ വായ്പ പദ്ധതികള്‍ പ്രഖ്യാപിച്ചു  (7 hours ago)

കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സിലുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം: പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് വലിയ അളവില്‍ വസ്ത്രങ്ങള്‍ ഗോഡൗണില്‍ സ്‌റ്റോക്ക് ചെയ്തിരുന്നു  (7 hours ago)

Malayali Vartha Recommends