ഹോട്ടൽമുറിയിൽ ബന്ധുക്കളായ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി; യുവതിയെ മദ്യം കഴിപ്പിച്ച് കഴുത്തു ഞെരിച്ച് കൊന്നിട്ട് യുവാവ് ആത്മഹത്യ ചെയ്‌തെന്ന് പ്രാഥമിക നിഗമനം; ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു യുവതി; മരണത്തിൽ നടുങ്ങി ബന്ധുക്കൾ
തൃശൂരിൽ അതിദാരുണമായ മരണങ്ങൾ സംഭവിച്ചിരിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത് . ഹോട്ടൽമുറിയിൽ യുവാവിനെയും യുവതിയെയും മരിച്ചനിലയിൽ കണ്ടെത്തിയിരിക്കുകയാണ്. പാലക്കാട് സ്വദേശികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മേലാര്‍കോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസ് (39), തൃശൂര്‍ കല്ലൂര്‍ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടില്‍ രഷ്മ (31) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. രഷ്മയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് കൊല്ലപ്പെട്ട ഗിരിദാസ്.
രേഷ്മയെ കൊലപ്പെടുത്തിയിട്ട് ഗിരിദാസ് ആത്മഹത്യ ചെയ്തതായിട്ടാണ് പൊലീസിന്റെ ഇപ്പോഴത്തെ പ്രാഥമിക നിഗമനം. മദ്യം കഴിപ്പിച്ചിട്ട് കഴുത്തുഞെരിച്ച് കൊന്നതാകാനാണ് സാധ്യത കൂടുതലാണ്. ഗിരിദാസിനെ കണ്ടെത്തിയത് തൂങ്ങിയ നിലയിലായിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു രേഷ്മ. ഇരുവര്‍ക്കും ആറു വയസ്സുള്ള ഒരു കുഞ്ഞുണ്ട്. ഇവരുടെ മരണത്തിൽ ബന്ധുക്കൾ ആകെ നടുങ്ങിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha