കുട്ടി പഠനത്തിൽ മോശമായതിനാൽ സ്പെഷ്യൽ ക്ലാസ്സ് ഉണ്ടെന്നു വിശ്വസിപ്പിച്ചു ..ക്‌ളാസ് ശ്രദ്ധിച്ചു മനസ്സിലാക്കാൻ അടച്ചിട്ട മുറിയിൽ ഇരിക്കാൻ കുട്ടിയ്ക്ക് നിർദ്ദേശം നൽകി. പക്ഷെ പഠിപ്പിച്ചത് പുസ്തകത്തിൽ ഉള്ളതല്ല, അശ്‌ളീല സംസാരവും ചേഷ്ടകളും തുടങ്ങിയതോടെ ഭയന്ന കുട്ടി അമ്മയെ വിവരം അറിയിച്ചു..പിന്നീട് സംഭവിച്ചത്
ഓൺലൈൻ ക്ലാസിലെ അധ്യാപകനാണെന്ന് വിശ്വസിപ്പിച്ചു ഏഴാം ക്ലാസ്സുകാരിയോട് അശ്ലീല സംഭാഷണം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വിദേശത്ത് ജോലിയുള്ള പുലാമന്തോൾ ചെമ്മലശ്ശേരി സ്വദേശി അബ്ദുൽ മനാഫ് (44) ആണ് അറസ്റ്റിലായത്.ഇയാൾ നാട്ടിൽ എത്തിയപ്പോൾ സൈബർ സെല്ലിന്റെ സഹായത്തോടെ ചങ്ങരംകുളം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്
കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. രക്ഷിതാവിന്റെ മൊബൈലിലേക്ക് ഏഴാം ക്‌ളാസ്സുകാരിയായ കുട്ടിയുടെ അധ്യാപകനാണെന്ന വ്യജേന വിളിക്കുകയും പഠനത്തിൽ പിന്നോക്കം നിൽക്കുന്നതിനാൽ സ്‌പെഷ്യൽ ക്ലാസ്സ് നല്കനുണ്ടെന്ന് രക്ഷിതാവിനെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ആയിരുന്നു. കുട്ടിയോട് അടച്ചിട്ട മുറിയിൽ ഇരിക്കാൻ ആവശ്യപ്പെട്ട മനാഫ് അനാവശ്യ സംസാരം തുടങ്ങുകയായിരുന്നു
കുട്ടി മാതാവിനോട് വിവരം പറഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾ സ്‌കൂളുമായി ബന്ധപ്പെട്ടതോടെയാണ് സ്‌കൂളിലെ അദ്ധ്യാപകർ അത്തരത്തിൽ ക്ളാസ് എടുക്കുന്നില്ലെന്ന് മനസിലാവുന്നത്.
തുടർന്ന് സ്‌കൂൾ അധികൃതരും കുട്ടിയുടെ മാതാപിതാക്കളും ചങ്ങരംകുളം പൊലീസിന് പരാതി നൽകുകയായിരുന്നു. അന്വേഷണം വൈകിയതോടെ മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്ധ്യോഗസ്ഥർക്കും പരാതി നൽകിയതോടെയാണ് മലപ്പുറം എസ്‌പിയുടെ നിർദ്ദേശപ്രകാരം മലപ്പുറം സൈബർ എസ്ഐയുടെ നേതൃത്വത്തിൽ സൈബർ കൊമിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചത്.
ഇന്റർനെറ്റ് കോൾ ഉപയോഗിച്ച് വിദേശത്ത് നിന്നാണ് ഇയാൾ വിദ്യാർത്ഥിക്ക് കോൾ ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത് . വിദേശത്തായിരുന്ന പ്രതിക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം കരിപ്പൂർ എയർപോർട്ടിൽ ഇറങ്ങിയ പ്രതിയെ എയർപോർട്ടിൽ നിന്നാണ് ചങ്ങരംകുളം എസ്ഐ ഖാലിദ്, സിപിഒ ഭാഗ്യരാജ് എന്നിവർ ചേർന്ന് കസ്റ്റഡിയിൽ എടുത്തത്. പിടിയിലായ യുവാവ് പാലക്കാട് ജില്ലാ സൈബർ പൊലീസിലും സമാനമായ പരാതിയിൽ പ്രതിയാണെന്ന് അന്വേഷണസംഘം പറഞ്ഞു. പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും
https://www.facebook.com/Malayalivartha