യുവാവും യുവതിയും ഹോട്ടലിൽ മരിച്ച നിലയിൽ.... മദ്യം കൊടുത്ത് കഴുത്ത് ഞെരിച്ചു! ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു യുവതി...
നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് മേലാര്‍കോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസ് (39), തൃശൂര്‍ കല്ലൂര്‍ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടില്‍ രഷ്മ (31) എന്നിവരാണ് മരിച്ചത്. രഷ്മയെ കൊലപ്പെടുത്തിയ ശേഷം ഗിരിദാസ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മദ്യം കഴിപ്പിച്ച ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് രഷ്മയെ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു ഗിരിദാസ്. ഗിരിദാസിനെ ഫാനിൽ തൂങ്ങിമരിച്ച നിലയിലും രസ്മയെ കട്ടിലിൽ മരിച്ച നിലയിലും കണ്ടെത്തിയത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ് രഷ്മ. ഇവര്‍ക്ക് ആറു വയസ്സുള്ള ഒരു കുഞ്ഞും ഉണ്ട്.
രഷ്മയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബന്ധത്തില്‍ നിന്നു രഷ്മ പിന്‍മാറുമോ എന്ന് ഗിരിദാസ് സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവരും ഹോട്ടലില്‍ മുറി എടുത്തത്.
ബുധനാഴ്ച രാവിലെ മുതല്‍ മുറി അടഞ്ഞുകിടക്കുകയായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് ഹോട്ടലുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വൈകിട്ട് 6.45ഓടെ മുറി തുറന്ന ശേഷമാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. ഈസ്റ്റ് എസ്‌ഐ ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മേല്‍നടപടികള്‍ സ്വീകരിച്ചു.
രസ്മയെ കാണാനില്ലെന്ന് കാണിച്ച് സഹോദരി പുതുക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ മൊഴി രേഖപ്പെടുത്തുന്നതിനിടെയാണ് മരണവിവരം പുറത്തുവന്നത്. കഴിഞ്ഞ 16നാണ് ഇവർ ഇവിടെ മുറിയെടുത്തത്. ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഹോട്ടലിൽ മുറിയെടുത്തുള്ള ആത്മഹത്യയുെം കൊലപാതകകവും ഇപ്പോൾ തുടർകഥയാവുകയാണ്. രണ്ട് മാസങ്ങൾക്ക് മുൻപ് തമ്പാനൂരിൽ ഹോട്ടൽമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഉണ്ടായിരുന്നു. അതും കൊലപാതകമെന്ന് പോലീസ് പിന്നീട് കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രിയാണ് മരിച്ചത്. സംഭവത്തിൽ യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത പ്രവീൺ എന്ന യുവാവിനെ പോലീസ് പിടികൂടി.
ഗായത്രിയെ പള്ളിയിൽവെച്ച് പ്രവീൺ മിന്നുകെട്ടുന്നതിന്റെ ഫോട്ടോകൾ ഉൾപ്പെടെ പോലീസിന് ലഭിച്ചു. ജീവനക്കാർ അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തി മുറി തുറന്നു. കട്ടിലിലായിരുന്നു 24കാരിയായ ഗായത്രിയുടെ മൃതദേഹം. മൽപിടുത്തിന്റെ ലക്ഷണങ്ങൾ ഒന്നും മുറിയിൽ ഉണ്ടായിരുന്നില്ല. വായിൽ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹം.
https://www.facebook.com/Malayalivartha