MDMA കിട്ടും; കാശ് മാത്രം പോരാ! കായിക അദ്ധ്യാപിക അടക്കം മൂന്ന് പേരെ പൊക്കി പോലീസ്... ലഹരിമരുന്നുകൾ കൈമാറിയത് വിശ്വാസ്യത ഉറപ്പിച്ച ശേഷം മാത്രം....
ഇൻഫോപാർക്ക് പ്രദേശത്ത് വിദ്യാർത്ഥികളും ടെക്കികളും ഉൾപ്പടെയുള്ളവർക്ക് രാസലഹരി വിറ്റിരുന്ന കായിക അദ്ധ്യാപികയായ യുവതി ഉൾപ്പെട്ട മൂന്നംഗ സംഘം പൊലീസ് പിടിയിലായി. പെരിന്തൽമണ്ണ കാപ്പിൽ വീട്ടിൽ സനിൽ(27), തിരുവല്ല സ്വദേശിയും കായിക അദ്ധ്യാപകനുമായ അഭിമന്യു (27), തിരുവനന്തപുരം മുട്ടത്തറ ശിവശക്തി വീട്ടിൽ അമൃത (24) എന്നിവരെ ഇൻഫോപാർക്ക് പൊലീസും ഡാൻസാഫും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിക്കാട്ട്മൂലയിലെ ഫ്ലാറ്റിൽ നിന്ന് ഇന്നലെ വൈകിട്ടാണ് ഇവരെ പിടികൂടിയത്. 20 ഗ്രാം എം.ഡി.എം എ ഇവരുടെ പക്കൽ നിന്നും പിടികൂടിയിട്ടുണ്ട്. ബംഗളൂരുവിൽ നിന്നാണ് ഇവർ മയക്കുമരുന്ന് എത്തിച്ചിരുന്നത്.
ഇവരുടെ ഇടപാടുകളെക്കുറിച്ചു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും ദിവസങ്ങളായി ലഹരി സംഘം നിരീക്ഷണത്തിലായിരുന്നു. പ്രതികൾ ഫോണുകളും സിം കാർഡുകളും മാറി മാറി ഉപയോഗിച്ചിരുന്നതാണ് പൊലീസിനെ ഏറെ വലച്ചത്. പല പ്രാവശ്യം പിടികൂടാൻ ശ്രമമുണ്ടായെങ്കിലും രക്ഷപ്പെട്ട സംഘത്തെ സാഹസികമായാണ് ഒടുവിൽ വലയിലാക്കിയത്.
തങ്ങൾക്ക് ഏറെ വിശ്വാസമുണ്ടായിരുന്നവർക്ക് മാത്രമാണ് ഇവർ ലഹരി വിറ്റിരുന്നത്. അന്വേഷണ സംഘം ഇത് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ വിശ്വസമുള്ള ഇൻഫോപാർക്കിലെ വിദ്യാർത്ഥികൾക്കും ടെക്കികൾ ഉൾപ്പെടെയുള്ള ജോലിക്കാർക്കുമാണ് ഇവർ ലഹരി നൽകിയിരുന്നത്. പോലീസന് വിവരം ലഭിക്കുമെന്ന ഭയത്താലാണ് വിശ്വാസമുള്ളവർക്ക് മാത്രം ഇവർ ലഹരി വിതരണം ചെയ്തത്.
ബംഗളൂരുവിൽ നിന്നുമാണ് ഇവർ രഹസ്യമായി ലഹരി എത്തിച്ചിരുന്നത്. ഇൻഫോപാർക്കിലെ മറ്റ് ജീവനക്കാർക്കോ സഹപ്രവർത്തകർക്കോ സംശയം തോന്നാത്ത വിധത്തിലായിരുന്നു ഇവരുടെ പെരുമാറ്റം. പണം നൽകിയിട്ട് മാത്രം കാര്യമില്ലെന്നും വിശ്വാസ്യത കൂടിയുണ്ടെങ്കിലെ ലഹരി വസ്തുക്കൾ കൈമാറുകയുള്ളൂ എന്നും പോലീസ് പറയുന്നു. ദിവസങ്ങളായി പോലീസിന്റെ നോട്ടപ്പുള്ളികളായിരുന്നു ഈ സംഘം.
പെരിന്തൽമണ്ണ സ്വദേശിയായ സനിൽ, കായിക അദ്ധ്യാപകരായ അമൃത, അഭിമന്യു എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. മുൻപ് പല ദിവസങ്ങളിലും ഇവരെ പിടികൂടാനായി പോലീസ് ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാലിവർ പോലീസിന്റെ പിടിയിൽ നിന്നും രക്ഷപെടുകയായിരുന്നു. അദ്ധ്യാപകരെ പിടികൂടിയതോടെ ഇൻഫോപാർക്ക് കേന്ദ്രീകരിച്ച് വലിയ രീതിയിൽ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഈ സഹാചര്യത്തിൽ വരും ദിവസങ്ങളിൽ പരിശോധന നടത്താനും സാദ്ധ്യതകളുണ്ട്.
https://www.facebook.com/Malayalivartha