അച്ഛനമ്മമാരുടെ പൊള്ളുന്ന ഓര്‍മകളുറങ്ങുന്ന മണ്ണില്‍ രാഹുലിനും അനുജന്‍ രഞ്ജിത്തിനും വീടായി...ഗൃഹപ്രവേശം 30-ന് നടക്കും, അച്ഛനെയും അമ്മയെയുമോര്‍ത്ത് കണ്ണീരോടെ...

അച്ഛനമ്മമാരുടെ പൊള്ളുന്ന ഓര്‍മകളുറങ്ങുന്ന മണ്ണില്‍ രാഹുലിനും അനുജന്‍ രഞ്ജിത്തിനും വീടായി...ഗൃഹപ്രവേശം 30-ന് നടക്കും, അച്ഛനെയും അമ്മയെയുമോര്‍ത്ത് കണ്ണീരോടെ...
അച്ഛനമ്മമാരുടെ പൊള്ളുന്ന ഓര്‍മകളുറങ്ങുന്ന മണ്ണില്‍ രാഹുലിനും അനുജന്‍ രഞ്ജിത്തിനും വീടായി. വീടിന്റെ ഗൃഹപ്രവേശം 30-ന് നടക്കും. ചാലക്കുടി ആസ്ഥാനമായുള്ള ഒരു സന്നദ്ധസംഘടനയുടെ സാമ്പത്തിക സഹായത്തോടെയാണ് വീട് ഇവര്‍ കെട്ടിപ്പൊക്കിയത്. കോടതി ഉത്തരവിനെ തുടര്‍ന്ന് താത്കാലിക കുടില്‍ പൊളിച്ചുനീക്കാനെത്തിയവര്‍ക്ക് മുന്നില്‍ പെട്രോളൊഴിച്ച് ജീവനൊടുക്കിയ അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്റെയും അമ്പിളിയുടെയും മക്കളാണ് രാഹുലും രഞ്ജിത്തും.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22-നായിരുന്നു ആ സംഭവം. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത രാജനും കുടുംബവും നെട്ടത്തോട്ടം കോളനിയിലെ അവകാശികളില്ലെന്ന് കരുതിയ സ്ഥലത്ത് കുടില്‍കെട്ടി താമസിക്കുകയായിരുന്നു. എന്നാല്‍ അയല്‍വാസിയായ സ്ത്രീ ഈ സ്ഥലത്തില്‍ അവകാശമുന്നയിച്ച് കോടതിയെ സമീപിക്കുകയും തുടര്‍ന്ന് കേസുമായി. കോടതി ഉത്തരവുമായി രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാനെത്തിയത്. കീഴ്‌ക്കോടതി ഉത്തരവിനെതിരേ രാജന്‍ ഹൈക്കോടതിയില്‍നിന്ന് സ്റ്റേയും വാങ്ങിയിരുന്നു. എന്നാല്‍ ഇതിന്റെ പകര്‍പ്പ് ഒഴിപ്പിക്കാനെത്തിയവര്‍ക്ക് മുന്നില്‍ ഹാജരാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് അവര്‍ക്ക് ജീവനൊടുക്കേണ്ടിവന്നത്.
സംഭവം നടന്ന് ഒന്നര വര്‍ഷം പിന്നിട്ടിട്ടും അച്ഛനമ്മമാര്‍ ഉറങ്ങുന്ന മണ്ണ് സഹോദരന്മാര്‍ക്ക് സ്വന്തമായില്ല. സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയ പത്തുലക്ഷം രൂപ വിനിയോഗിക്കാനാകാതെ അതിയന്നൂര്‍ പഞ്ചായത്തിന്റെ അക്കൗണ്ടില്‍ കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചാലക്കുടി ആസ്ഥാനമായ ഫിലോകാലിയ എന്ന സംഘടന വീട് നിര്‍മിച്ചുനല്‍കാനായി രംഗത്തെത്തി.
എന്നാല്‍ ഇവരുടെ പേരില്‍ സ്ഥലമില്ലാത്തതിനാല്‍ നിയമപരമായി വീട് നിര്‍മിക്കാനാകാതെ സംഘടനാപ്രവര്‍ത്തകരും വിഷമത്തിലായെങ്കിലും സംഘടന നല്‍കിയ ധനസഹായം കൊണ്ട് രാഹുലിന്റെയും രഞ്ജിത്തിന്റെയും മനക്കരുത്തില്‍ വീട് ഉയരുകയായിരുന്നു. വീടുപണി പൂര്‍ത്തിയാകാറായി. ഇനി പെയിന്റടിയും മരപ്പണിയും പൂര്‍ത്തിയാക്കാനുണ്ട്. വീടിന്റെ പാലുകാച്ചല്‍ ഈ മാസം 30-ന് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 11.30-ന് ചടങ്ങ് നടക്കും. വീടായെങ്കിലും ഇവര്‍ക്ക് ഈ ഭൂമി ലഭിക്കാനായി ഹൈക്കോടതിയില്‍ ഇനിയും നിയമപോരാട്ടം നടത്തണം.
"
https://www.facebook.com/Malayalivartha
























