ഇരച്ചെത്തിയ മഴയിൽ തിരുവനന്തപുരം തീരദേശ പ്രദേശങ്ങളിലും വെള്ളം കയറി, ഒട്ടേറെ വീടുകളിൽ വെള്ളം ഇരച്ചെത്തി, റോഡുകളിലും വെള്ളക്കെട്ട് രൂക്ഷം, ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കും...!

സംസ്ഥാനത്ത് ദിവസങ്ങളായി ഇരച്ച് പെയ്യുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ മാത്രമല്ല തീരദേശ പ്രദേശങ്ങളും വെള്ള കയറി. തിരുവനന്തപുരം പൂവാർ മുതൽ അടിമലത്തുറ വരെ ഒട്ടേറെ വീടുകളിൽ വെള്ളം ഇരച്ചെത്തി.
മഴ കാരണം നിലവിൽ കൂടുതൽ ദുരിതം അനുഭവിക്കുന്നത് തീരദേശത്തെ ജനങ്ങളാണ്.തീരദേശത്തെ പൂവാർ, കരുംകുളം, കൊച്ചുതുറ, പുതിയതുറ, പള്ളം, പുല്ലുവിള, കൊച്ചുപള്ളി, അടിമലത്തുറ തുടങ്ങിയ സ്ഥലങ്ങളിൽ ഒട്ടേറെ വീടുകളിൽ വെള്ളം കയറിയതോടെ ജനജീവിതം ദുസ്സഹമായി.
റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമായി ഇതോടെ യാത്ര ചെയ്യാനോ മാറി താമസിക്കാനനോ കഴിയാത്ത സാഹര്യം ഉണ്ടായി. ഓടകൾ അടഞ്ഞതാണ് റോഡുകളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം. പുതിയ തുറയ്ക്ക് സമീപം പള്ളം, കൊച്ചുതുറ, കരുംകുളം പ്രദേശങ്ങളിൽ റോഡിൽ വെള്ളക്കെട്ടുണ്ട്.
ഇവ പമ്പ് ചെയ്ത് നീക്കാൻ കലക്ടറുടെ നിർദേശ പ്രകാരം തഹസിൽദാർ നടപടി സ്വീകരിച്ചു.ആവശ്യം വന്നാൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കും.ഇതിനായുള്ള നടപടികൾ സ്വീകരിക്കുമെന്ന് തഹസിൽദാർ ശോഭ സതീഷ് അറിയിച്ചു.
മരങ്ങൾ കടപുഴകി വീണും മറ്റും വൈദ്യുതി ചിലയിടങ്ങളിൽ മുടങ്ങി. നിലവിൽ കൃഷിയിടങ്ങളിൽ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. അതേസമയം വീടുകൾ തകർന്നത് ഉൾപ്പെടെ നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.നെയ്യാറിലും ജലനിരപ്പ് ഉയർന്നുവെങ്കിലും ജനങ്ങളെ മാറ്റി പാർപ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.
https://www.facebook.com/Malayalivartha