2020ലായിരുന്നു അബുദാബിയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ ഹാരിസിനെ മരിച്ച നിലയിൽ കണ്ടെത്തി; തന്നെ കൊല്ലാനെത്തിയ ക്വട്ടേഷന്‍ സംഘത്തെക്കുറിച്ചുള്ള വിവരം കൊല്ലപ്പെടുന്നതിന് മുന്നേ പൊലീസിന് നൽകിയിരുന്നു; പക്ഷേ സംഭവിച്ചത് മറ്റൊന്ന്; നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ പ്രതിയുടെ സൃഹൃത്ത് കൊല്ലപ്പെട്ട സംഭവമന്വേഷിക്കുന്നതിൽ പോലീസ് ഇന്ന് തീരുമാനമെടുക്കും
നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ പ്രതിയുടെ സൃഹൃത്ത് കൊല്ലപ്പെട്ടിരുന്നു. ഈ കേസും അന്വേഷിക്കണമോ എന്ന കാര്യത്തിൽ പോലീസ് ഇത് വരെ ഒരു തീരുമാനത്തിലെത്തിയിട്ടില്ല. ഇന്നൊരു തീരുമാനമുണ്ടകുമെന്നാണ് കരുതുന്നത്. ഷൈബിന്‍ അഷ്റഫിന്റെ ബിസിനസ്സ് പങ്കാളി, കോഴിക്കോട് മലയമ്മ സ്വദേശി ഹാരിസായിരുന്നു ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ആ സംഭവത്തിൽ പ്രത്യേക കേസെടുക്കണമോയെന്നാണ് പൊലീസ് ഇന്ന് തീരുമാനിക്കാനൊരുങ്ങുന്നത് .
ഹാരിസിനെ ഷൈബിൻ കൊന്നതെന്നും സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യമുന്നയിച്ചിരുന്നു. ഇതോടെ മെഡിക്കൽ കോളേജ് എസി പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം വീട്ടിലെത്തി. ബന്ധുക്കളടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തി. ഹാരിസ് തന്നെ കൊല്ലാനെത്തിയ ക്വട്ടേഷന്‍ സംഘത്തെക്കുറിച്ചുള്ള വിവരം പൊലീസിന് നല്‍കിയിരുന്നു. പൊലീസ് ഈ സംഘത്തെ പിടകൂടി.
എന്നാൽ പിന്നീടാകട്ടെ വേണ്ട രീതിയിലൊരു അന്വേഷണം നടന്നിരുന്നില്ല. ഇതോടെയാണ് കാര്യങ്ങൾ കൈ വിട്ട് പോയത്. തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന പരാതി മുഖ്യമന്ത്രിക്കും ഡിജിപിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നൽകി. ഇതിന്റെ തെളിവുകൾ ഇവര്‍ പുറത്ത് വിട്ടിരുന്നു സ്വയരക്ഷയ്ക്ക് വേണ്ടി ഹാരിസ് തോക്കിന് അപേക്ഷിച്ചിരുന്നു.
ഷൈബിനെതിരെയുള്ള മൊഴികൾ പൊലീസ് പരിശോധിക്കുകയാണ്. നാട്ടുവൈദ്യന്റെ കൊലപാതകത്തിൽ പിടിയിലായവരിൽ നിന്നും കണ്ടെത്തിയ ലാപ്ടോപ്പിലെ വിവരങ്ങളും പോലീസ് പരിശോധിക്കുന്നു. ഹാരിസിൻ്റെ ദുരൂഹമരണത്തിൽ പ്രത്യേക എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനുള്ള തീരുമാനം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇന്നത്തെ കൂടിക്കാഴ്ചയ്ക്കുശേഷം ഉണ്ടാകും. 2020ലായിരുന്നു അബുദാബിയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ ഹാരിസിനെ മരിച്ച നിലയില്‍ കണ്ടത്. എന്തായാലും ഈ സംഭവത്തിൽ ഇന്നൊരു തീരുമാനത്തിൽ പോലീസ് എത്തും.
https://www.facebook.com/Malayalivartha